മോദിയുടെ 'മോഹങ്ങള്‍ക്ക്' വന്‍തിരിച്ചടി; ഏറ്റവും വലിയ ഹിന്ദുഭൂമിയായി ബിജെപി വിലയിരുത്തുന്ന യുപിയില്‍ മഹാസഖ്യം വീണ്ടുമെത്തുമ്പോൾ തകരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോഹം

ഏറ്റവും വലിയ ഹിന്ദുഭൂമിയായി ബിജെപി വിലയിരുത്തുന്ന യുപിയില്‍ മഹാസഖ്യം വീണ്ടുമെത്തുമ്പോൾ തകരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം പ്രധാനമന്ത്രി മോഹം. മായാവതി-അഖിലേഷ് സഖ്യവുമായി മത്സരിച്ചാന്‍ ബിജെപി പത്ത് സീറ്റില്‍ മാത്രമായി ചുരുങ്ങുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 25 വര്‍ഷത്തിനുശേഷമാണ് യു.പിയില്‍ എസ്.പിയും ബി.എസ്.പിയും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചിരിക്കുന്നത്. കേവലം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാത്രം ഒതുങ്ങുന്ന ഒന്നാവില്ല ഈ സഖ്യമെന്ന് മായാവതിതന്നെ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കെതിരെ പോരാടാൻ ഒരുമിച്ച് മായാവതിയും അഖിലേഷ് യാദവും രംഗത്ത് വന്നപ്പോൾ തകരുന്നത് മോദിയുടെ സ്വപ്നങ്ങളാണ്. ഇരുവരും സംയുക്തമായി നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലാണ് മായാവതി സഖ്യം പ്രഖ്യാപിച്ചത്. സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്ന് മായാവതി പറഞ്ഞു. എല്ലാ വ്യത്യാസങ്ങളും മാറ്റി വച്ച് ഒരുമിച്ച് നില്‍ക്കും. പ്രഖ്യാപനം അമിത് ഷായുടെയും മോദിയുടെയും ഉറക്കം കെടുത്തുമെന്നും മായാവതി പറഞ്ഞു
2009ലെ പൊതുതിരഞ്ഞെടുപ്പില്‍ 116 സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപിയെ 2014ല്‍ 284 സീറ്റിലേയ്ക്ക് ഉയരാന്‍ സഹായിച്ച് സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. സംസ്ഥാനത്തെ ഏറ്റവും ശക്തരായ എസ്പി-സമാജവാദി ഭിന്നിപ്പും കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പും ബിജെപിയ്ക്ക് ഗുണകരമായി. 71 സീറ്റ് ലഭിച്ച ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ 2014ല്‍ 34 സീറ്റില്‍ ബിഎസ്പി രണ്ടാം സ്ഥാനത്തും, എസ്പി 36 സീറ്റില്‍ രണ്ടാം സ്ഥാനത്തും എത്തി. ഇരുവോട്ട് ബാങ്കുകളും ഒന്നിക്കുന്നതോടെ നിലവിലെ വോട്ട് ഷെയര്‍ അനുസരിച്ച് ബിജെപിയ്ക്ക് 40 മുതല്‍ 50 വരെ സീറ്റുകള്‍ വരെ 2019ല്‍ നഷ്ടമാകും.
2009ന് സമാനമായി 10 സീറ്റില്‍ ഒതുങ്ങേണ്ടി വരും. ബാബറി മസ്ജിത് പൊളിച്ച് രാമക്ഷേത്ര വിഷയത്തിലൂടെ ബിജെപി ആഞ്ഞടിച്ച 1993ല്‍ അതിന് തടയിട്ടത് അക്കാലത്ത് ഉണ്ടായ ബിഎസ്പി-എസ്പി സഖ്യമായിരുന്നു.
1993ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ മത്സരിച്ച ബിഎസ്പിയ്ക്ക് 164യും എസ്പിയ്ക്ക് 256 സീറ്റും ലഭിച്ചു. അന്ന് പാര്‍ടി അദ്ധ്യക്ഷനായിരുന്ന മുലായംസിങ്ങ് യാദവ് മുഖ്യമന്ത്രിയായി. പക്ഷെ 18 വര്‍ഷത്തിന് ശേഷം സഖ്യം പിളര്‍ന്നു. ഇത്തവണ മായാവതിയെ ഉയര്‍ത്തി കാണിച്ചാണ് എസ്പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ബി.എസ്.പി അധ്യക്ഷ മായാവതിയെ ബി.ജെ.പി നേതാവ് അധിക്ഷേപിച്ച അന്ന് മനസിലുദിച്ചതാണ് ഉത്തര്‍പ്രദേശിലെ എസ്.പി-ബി.എസ്.പി സഖ്യമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. മായാവതിജിയെക്കുറിച്ച് ബി.ജെ.പി നേതാക്കള്‍ അശ്ലീല പരാമര്‍ശം നടത്തിയ അന്ന് എന്റെ മനസിലുദിച്ചതാണ് ഈ സഖ്യം. ആ നേതാക്കളെ ശിക്ഷിക്കുന്നതിനു പകരം ബി.ജെ.പി അവര്‍ക്ക് വലിയ മന്ത്രി സ്ഥാനം നല്‍കി. ഇന്നു മുതല്‍ എല്ലാ സമാജ്‌വാദി പ്രവര്‍ത്തകരും അറിയേണ്ട ഒരു കാര്യമുണ്ട്. മായാവതിജിയെ അനാദരിക്കുന്നത് എന്നെ അനാദരിക്കുന്നതിനു തുല്യമായിരിക്കും എന്ന് അഖിലേഷ് വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ മായാവതിയെ പ്രധാനമന്ത്രിയാക്കുന്നതില്‍ സന്തോഷം മാത്രമേയുള്ളൂവെന്നും അഖിലേഷ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















