ഒരു പെണ്‍കുട്ടി ജന്മനാ സീല്‍ ചെയ്യപ്പെട്ടാണ് ഭൂമിയിലെത്തുന്നതെന്ന കുറിപ്പുമായി കോളേജ് അധ്യാപകൻ; കുറിപ്പ് കണ്ട് ഞെട്ടി വിദ്യാർത്ഥികൾ...

സ്ത്രീകളെ ഉത്പന്നങ്ങളോട് ഉപമിച്ച ജാദവ്പുര്‍ സര്‍വ്വകലാശാല പ്രൊഫസ്സര്‍ കനക് സര്‍ക്കറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു.സീല്‍ പൊട്ടിയ ശീതളപാനീയം ആരെങ്കിലും വാങ്ങിക്കുമോ എന്നും കന്യകയല്ലാത്ത സ്ത്രീയെ വിവാഹം കഴിക്കുന്ന ചെറുക്കന്‍ വിഡ്ഢിയാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.സ്ത്രീ വിരുദ്ധമായ അശ്ലീലപരാമർശം വിവാദമായതോടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചു.
ജാദവ്പുര്‍ സര്‍വ്വകലാശാലയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പഠിപ്പിക്കുന്ന അധ്യാപകനാണ് കനക് സര്‍ക്കാര്‍. മനുഷ്യാവകാശ പ്രശ്‌നങ്ങള്‍, തീവ്രവാദം, ഭരണഘടന, പൊളിറ്റിക്കല്‍ സോഷ്യോളജി എന്നിവയാണ് ഇദ്ദേഹത്തിന്റെ പഠന മേഖല പ്രധാനമായും. എന്തു കൊണ്ട് കന്യകയായ വധുവായിക്കൂട എന്ന തലക്കെട്ടില്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വിവാദമായത്.
"ആണ്‍കുട്ടികള്‍ വിഡ്ഢികളായി മാറുകയാണ്. അവരൊരിക്കലും കന്യകയായ ഭാര്യമാരെ കുറിച്ച് ബോധവാന്‍മാരല്ല. കന്യകയായ പെണ്‍കുട്ടി സീല്‍ചെയ്ത പാക്കറ്റ് പോലെയോ, കുപ്പി പോലെയോ ആണ്. ശീതളപാനീയമോ, ബിസ്‌ക്കറ്റോ, കുപ്പിയോ സീല്‍ പൊട്ടിയതാണെങ്കിൽ ആരെങ്കിലും വാങ്ങുമോ", സ്ത്രീകളെ ഉത്പന്നങ്ങളോട് ഉപമിച്ച് ഫെയ്‌സ്ബുക്കില്‍ അദ്ദേഹം ചോദിക്കുന്നു
"ഒരു പെണ്‍കുട്ടി ജന്മനാ സീല്‍ ചെയ്യപ്പെട്ടാണ് ഭൂമിയിലെത്തുന്നത്.കന്യകയായ സ്ത്രീയെന്ന് പറഞ്ഞാല്‍ അതില്‍ മൂല്യങ്ങളും ലൈംഗിക ശുചിത്വവും സംസ്‌കാരവും എല്ലാം ചേര്‍ന്നിരിക്കുമെന്നും" അദ്ദേഹം കുറിച്ചു. സ്ത്രീവിരുദ്ധമായ അശ്ലീല കമന്റാണ് അദ്ദേഹം നടത്തിയതെന്ന് നിരവധി പേര്‍ പ്രതികരിച്ചു. എന്നാൽ സമൂഹമാധ്യമത്തില്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം സുപ്രീം കോടതി നല്‍കിയിട്ടുണ്ടെന്ന പറഞ്ഞ് തന്റെ പരാമർശത്തെ സർക്കർ ന്യായീകരിച്ചു." തസ്ലീമ നസ്രിന്‍ ഒരു പ്രത്യേക മതത്തിനെതിരേ സംസാരിച്ചാല്‍ അപ്പോള്‍ അത് ആവിഷ്‌കാര സ്വാതന്ത്ര്യം, ഞാന്‍ ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ല. ഞാന്‍ സാമൂഹ്യക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കനക് സര്‍ക്കാര്‍ ന്യായീകരിച്ചു.
എന്നാല്‍ ജാദവ്പുര്‍ സര്‍വ്വകലാശാല അധ്യാപകര്‍ അദ്ദേഹത്തിന്റെ പോസ്റ്റിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി. ഇത്തരത്തിലുള്ള മനോഭാവം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചു. അതേ സമയം സംഗതി വലിയ വിമര്‍ശനം ആയി മാറിയതോടെ പ്രതിരോധിക്കാന്‍ പ്രൊഫസര്‍ അടുത്ത പോസ്റ്റുമായി ഫേസ്ബുക്കിലെത്തി. എഴുതിയത് സ്വന്തം അഭിപ്രായമാണ്. 66 എ ഐടി വകുപ്പ് പ്രകാരം സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യം സുപ്രീംകോടതി ഉറപ്പാക്കുന്നുണ്ട്. ഒരിക്കല്‍ തസ്‌ളീമാ നസ്രിന്‍ ഒരു പ്രത്യേക മതത്തെക്കുറിച്ച് എഴുതിയപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണച്ചവരാണ് നമ്മള്‍. ഹിന്ദു ദൈവങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ ബംഗാളി കവി ശ്രീജാത്തോയെയും പിന്തുണച്ചു.
ഞാന്‍ ഏതെങ്കിലൂം വ്യക്തികള്‍ക്ക് എതിരേ ഒന്നും എഴുതിയിട്ടില്ല. സാമൂഹിക നന്മായ്ക്ക് വേണ്ടിയുള്ള ഗവേഷണമാണ് ഞാന്‍ നടത്തിയത്. അതാണ് ഞാന്‍ കുറിച്ചത്. അടുത്തിടെ താന്‍ എഴുതിയത് ചിലര്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത്് ഷെയര്‍ ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പങ്കു വെയ്ക്കാനാകും. സ്ത്രീകള്‍ക്ക് ഗുണകരമാകുന്ന അനേകം പോസ്റ്റുകള്‍ മുമ്പ് ചെയ്തിട്ടുണ്ടെന്നും എല്ലാം തന്റെ സ്വകാര്യപോസ്റ്റുകളാണെന്നും സര്‍വകലാശാല ഒന്നും ചെയ്തിട്ടില്ലെന്നും പറയുന്നു.
കനക് സര്‍ക്കാരിന്റെ പോസ്റ്റിനെ അപലപിക്കുന്നതായിട്ടാണ് സഹപ്രവർത്തകർ കുറിച്ചത്. അദ്ധ്യാപകര്‍ സമുഹത്തിനും യുവതയ്ക്കും മാതൃകയാകേണ്ട പതാക വാഹകരാണ്. ഇത്തരം മാനസീകാവസ്ഥ ആരോഗ്യകരമല്ല. അദ്ധ്യാപക വൃത്തിയില്‍ നിന്നും സ്ത്രീകളെ ബഹുമാനിക്കുതിലെ അജ്ഞതയ്ക്കുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇതെന്നാണ് ചിലര്‍ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha
























