Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

റഫാൽ ഇടപാട്;അഴിമതി വിരുദ്ധ ചട്ടങ്ങളും പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും തുടച്ചുമാറ്റി മോദി സർക്കാർ ;ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് അവഗണിച്ചു; കേന്ദ്രസർക്കാരിനെതിരെ വീണ്ടും തെളിവുകൾ പുറത്ത്

11 FEBRUARY 2019 07:10 PM IST
മലയാളി വാര്‍ത്ത

More Stories...

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും...7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക

കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കികൊണ്ട് റഫാൽ യുദ്ധവിമാന ഇടപാടിൽ വീണ്ടും തെളിവുകൾ പുറത്ത്. കരാറിൽ അഴിമതി ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്താണ് മോദിസർക്കാർ നടപ്പാക്കിയതെന്നാണ് ഇപ്പോൾ പുറത്തു വന്ന രേഖകളിൽ പറയുന്നത്.

കരാറിന്റെ ഉള്ളുകള്ളികളെക്കുറിച്ച് ഒരു ദേശീയ മാധ്യമമാണ് തെളിവുകൾ പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ റഫാലിൽ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ നിർബന്ധിതരായിരിക്കുകയാണ്  സർക്കാർ.

മുമ്പെങ്ങും സംഭവിക്കാത്ത വിധത്തിലുള്ള ഇളവുകള്‍ ഫ്രഞ്ച് സര്‍ക്കാരിന് മോദി സര്‍ക്കാര്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍തല കരാര്‍ ഒപ്പിടുന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് അഴിമതിവിരുദ്ധ ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് ചെയ്തത്. ഒരു എസ്‌ക്രോ അക്കൗണ്ടിലൂടെ പണം കൈമാറ്റം ചെയ്യണമെന്ന വ്യവസ്ഥയും കരാറില്‍ നിന്ന് ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്റ്റാന്റേഡ് ഡിഫന്‍സ് പ്രോക്യുയര്‍മെന്റ് പ്രോസിഡിയറിലെ ചില വ്യവസ്ഥകളാണ് കരാറിനായി മാറ്റിയത്. ഇടനിലക്കാര്‍ക്കുള്ള കമ്മീഷനോ, അനധികൃതമായ സ്വാധീനമോ തടയുന്നതിനായി ഏര്‍പ്പെടുത്തിയ വ്യവസ്ഥകളാണ് കരാരിന് വേണ്ടി മറികടന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ നേതൃത്വത്തിലുള്ള സുരക്ഷാകാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി അംഗീകരിച്ച മാറ്റം അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരേക്കര്‍ അധ്യക്ഷനായ ഡിഫന്‍സ് അക്യുസിഷന്‍ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.

ഇന്ത്യയും ഫ്രാന്‍സുമായി ഏര്‍പ്പെട്ട ഇന്റര്‍ ഗവണ്‍മെന്റല്‍ എഗ്രിമെന്റിന്റെ തൊട്ടുമുമ്പാണ് വ്യവസ്ഥകള്‍ ഇളവുവരുത്തിയത്. എന്നാല്‍ ഇത്തരത്തില്‍ മാറ്റം വരുത്തിയ വിവരം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ കാണിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട സപ്ലൈ പ്രോടോക്കോളില്‍നിന്നാണ് വ്യവസ്ഥകള്‍ മാറ്റിയത്.

ദാസോ കമ്പനിയാണ് സപ്ലൈ പ്രോട്ടോകോളിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടത്. ചട്ടങ്ങളില്‍ മാറ്റം വരുത്തിയതോടെ, ഇളവിന്റെ ആനുകൂല്യം ദാസോ കമ്പനിയ്ക്കാണെന്ന് വ്യക്തമായിരിക്കയാണ്. ഇതുപ്രകാരം കരാറില്‍ എന്തെങ്കിലുംതരത്തിലുള്ള അനധികൃത ഇടപെടല്‍ നടന്നാല്‍ ദസ്സോ ഏവിയേഷനില്‍നിന്നോ എം.ബി.ഡി.എയില്‍നിന്നോ പിഴ ഈടാക്കാനാകില്ല.

ഇങ്ങനെ അഴിമതി തടയാന്‍ ഉദ്ദേശിച്ചുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനെ കരാരുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് നിയോഗിച്ചിരുന്ന സമിതിയിലെ മൂന്ന് പേര്‍ എതിര്‍ത്തു. അവര്‍ സമര്‍പ്പിച്ച വിയോജനക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ദേശീയ മാധ്യമം ഇന്ന് സുപ്രധാന വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എം പി സിംങ്, എ ആര്‍, സുലെ, രാജീവ് വര്‍മ എന്നിവരാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്.

അവരുടെ വിയോജനക്കുറിപ്പില്‍ ഇങ്ങനെ രേഖപ്പെടുത്തി. ' ഇരു രാജ്യങ്ങള്‍ തമ്മിലുളള കരാറിന്റെ അടിസ്ഥാനത്തിലാണ് ഉത്പന്നങ്ങള്‍ വാങ്ങുന്നതെങ്കിലും കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഇത് നല്‍കുന്നതിനുള്ള ഉത്തരവാദിത്തം ഫ്രഞ്ച് സര്‍ക്കാരില്‍നിന്ന് ഫ്രഞ്ച് ഇന്റസ്ട്രിയല്‍ സപ്ലൈയേഴ്‌സിലെക്ക് മാറ്റിയിരിക്കയാണ്.

എന്നുമാത്രമല്ല, പണം ഫ്രഞ്ച് സര്‍ക്കാരിന് നല്‍കുന്നതിന് പകരം ഇന്റസ്ട്രിയല്‍ സപ്ലൈയേഴിസിന് ആണെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. സാമ്പത്തിക ഇടപാടില്‍ കാണിക്കേണ്ട അടിസ്ഥാന പരിഗണന പോലും ബലികഴിക്കുന്ന ഈ വ്യവസ്ഥകള്‍ നല്ലതല്ല. ' കരാറുകളില്‍ സുതാര്യത ഉറപ്പുവരുത്താന്‍ മറ്റൊരു അക്കൗണ്ടുവഴി വിതരണക്കാര്‍ക്ക് പണം നല്‍കുന്നതിനുള്ള -എസ്‌ക്രൂ എക്കൗണ്ടുവഴി - വ്യവസ്ഥകളാണ് മോഡി സര്‍ക്കാര്‍ എടുത്തുകളഞ്ഞത്.

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള കരാറിന്റെ പേരിലാണ് ഇത്തരം നടപടികള്‍. എന്നാല്‍ ദാവോ എന്ന കമ്പനിയാണ് ഇന്ത്യയ്ക്ക് ഉത്പന്നങ്ങള്‍ വിതരണം ചെയ്യേണ്ടത്. ഫ്രഞ്ച് സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കരാര്‍. ദാവോയുമായുള്ള പണമിടപാട് ഫ്രഞ്ച് സര്‍ക്കാര്‍ വഴിയാണ് യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കേണ്ടത്.

എന്നാല്‍ മോഡി സര്‍ക്കാര്‍ മാറ്റിയ വ്യവസ്ഥ പ്രകാരം ഫ്രഞ്ച് സര്‍ക്കാരിന് അതിന്റെ ബാധ്യതയില്ല. അതായത് കരാറില്‍ എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ ഫ്രഞ്ച് സര്‍ക്കാര്‍ വഴിയുള്ള ഇടപടെല്‍ സാധ്യമാകാതെ വരും. കരാറിന്റെ ഭാഗമായി നല്‍കേണ്ട സോവറീന്‍ ഗ്യാറന്റിയുടെ ബാധ്യതയില്‍നിന്നും ഫ്രഞ്ച് സര്‍ക്കാരിനെ ചട്ടങ്ങള്‍ മറികടന്ന് മോഡി സര്‍ക്കാര്‍ ഒഴിവാക്കുകയും ചെയ്തു. ഇതിന് പകരം ഫ്രാന്‍സ് പ്രധാനമന്ത്രി നല്‍കുന്ന ലെറ്റര്‍ ഓഫ് കംഫേട്ട് മാത്രമാണ് നല്‍കിയത്. ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫ്രഞ്ച് സര്‍ക്കാര്‍ നിയന്ത്രിക്കുന്ന അക്കൗണ്ടിലൂടെ വേണം കമ്പനികള്‍ക്ക് പണം കൈമാറാന്‍ എന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ സുധാന്‍ശു മൊഹാന്തി ശുപാര്‍ശ ചെയ്തിരുന്നു. ഫ്രഞ്ച് സര്‍ക്കാര്‍ സോവിറിന്‍ ഗ്യാരന്റി നല്‍കാത്ത പാശ്ചത്തലത്തില്‍ ഇത് അത്യാവിശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഇതും മോഡി സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു

തുടക്കത്തില്‍ കാരാറുമായി ബന്ധപ്പെട്ട് നിസ്സംഗമായ നിലപാടുകള്‍ സ്വീകരിച്ച മനോഹര്‍ പരിക്കര്‍ പിന്നീട് ഭേദഗതി ചെയ്ത വ്യവസ്ഥകളോടെ കരാര്‍ നടപ്പിലാക്കാന്‍ ധൃതി കാണിക്കുകയായിരുന്നു. .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് കമ്മിറ്റി ഇത് അംഗീകരിച്ചു. ഇതോടെ രണ്ടു സ്വകാര്യ കമ്പനികള്‍ക്ക് ഇന്ത്യയുമായുള്ള കരാറില്‍ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ഒഴിവായിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

അഴിമതി തുടച്ചുനീക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലേറുകയും അഴിമതിയെ കുറിച്ച് നിരന്തരം പ്രസംഗിക്കുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ ഇടപാടില്‍ തന്നെ ഇത്തരത്തില്‍ അഴിമതിവിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കാന്‍ ഒത്താശ ചെയ്തെന്ന വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചി​കി​ത്സ​യിലായിരുന്ന ഗൃ​ഹ​നാ​ഥ​ൻ മ​രണത്തിന് കീഴടങ്ങി  (8 minutes ago)

വീട് കൊള്ളയടിക്കുന്നവർ കുറുവ സംഘം; കൊള്ളയടിച്ചിട്ടു ഫ്യൂസും അടിച്ചോണ്ട് പോകുന്നത് ഡാഷ് സംഘം; വൈദ്യുതി പ്രതിസന്ധിയെയും ലോഡ്ഷെഡിംഗിനെയും വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (8 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യയിലെ ഒന്നാം പ്രതി എം.കെ റാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകി  (17 minutes ago)

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം  (24 minutes ago)

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഭരണഘടന ബെഞ്ചിന് മുന്നിൽ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് തുടങ്ങും ... സംസ്ഥാന സർക്കാരിന്റെ വാദം മെയ് നാലിനുശേഷം  (27 minutes ago)

UDF MINISTER മുഖ്യമന്ത്രി പദവുമായി ചെന്നിത്തല മടങ്ങിയെത്തുന്നു  (30 minutes ago)

തലശ്ശേരിയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു...  (30 minutes ago)

വിദേശത്തേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം .... ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (34 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർദ്ധനവ്.... പവന് 320 രൂപയുടെ വർദ്ധനവ്  (1 hour ago)

നിലമ്പൂരിൽ മോട്ടോർ നന്നാക്കാൻ കിണറ്റിലിറങ്ങിയയാൾ ശ്വാസതടസം അനുഭവപ്പെട്ട് കിണറ്റിൽ വീണുമരിച്ചു...  (1 hour ago)

RAIN ALERT കറന്റ് പോവില്ല, ചൂട് കുറയും..  (1 hour ago)

പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി കൂടി മരിച്ചു...  (1 hour ago)

അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്  (2 hours ago)

ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വ്യാപാരി നേതാവിന് ദാരുണാന്ത്യം...  (2 hours ago)

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....  (3 hours ago)

Malayali Vartha Recommends