അവളെ എനിക്ക് വിവാഹം ചെയ്ത് തരണം... വീട്ടുകാർ എതിർത്തപ്പോൾ കുടുംബത്തെ മുഴുവൻ വെട്ടിനുറുക്കി... അരുംകൊലയ്ക്ക് ശേഷം രണ്ടാംകെട്ടുകാരനായ യുവാവ് പിടിയിൽ

17കാരിയെ വിവാഹം ചെയ്തു കൊടുക്കാന്‍ വിസമ്മതിച്ചതിന് വിവാഹിതനായ യുവാവ് ഒരു കുടുംബത്തിലെ അഞ്ചു പേരെ മൃഗീയമായി കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ് ഭും ജില്ലയിലായിരുന്നു സംഭവം. നേരത്തേ തന്നെ വിവാഹിതനായ ഇയാള്‍ തന്റെ ഗ്രാമത്തില്‍ തന്നെയുള്ള 17 കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും അതിന് അനുവദിക്കാതിരുന്ന കുടുംബത്തെ മുഴുവന്‍ മറ്റു ചിലരുടെ സഹായത്തോടെ കൊന്നൊടുക്കുകയുമായിരുന്നു. ടോപ്പായി ബോയിപ്പായി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. തുളസിയാന്‍ ഗ്രാമത്തില്‍ ഗുവാ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലുള്ള രാംസിംഗ് സിര്‍ക്ക, ഭാര്യ പാനു കുയ്, രണ്ടു ആണ്‍മക്കളായ കണ്ടെ(12), സോണ്‍യ(8), മകള്‍ രംഭ(17) എന്നിവരെയാണ് ബോയിപ്പായി കൊലപ്പെടുത്തിയത്.
രാംസിംഗ് സിര്‍ക്കയുടെ മകള്‍ മുഗി എന്ന രംഭയെ വിവാഹം ചെയ്യാന്‍ ഗ്രാമീണര്‍ക്കിടയില്‍ ഏറെ സ്വാധീനവും ആജ്ഞാ ശക്തിയുമുള്ള ബോയിപ്പായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇതിനെ രാം സിംഗ് സിര്‍ക്ക എതിര്‍ക്കുകയായിരുന്നു. മാര്‍ച്ച് 14 ന് വൈകിട്ടാണ് അഞ്ചു പേരെയും വധിച്ചതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ബോയിപായി തുറന്നുപറഞ്ഞിരുന്നു. മാത്രമല്ല, ഒമ്ബതു പേരുടെ സഹായത്തോടെയാണ് കൃത്യം നടത്തിയതെന്നും ബോയിപായി പറഞ്ഞിരുന്നു.
സംഭവദിവസം സിര്‍ക്ക വീട്ടില്‍ നിന്നും ചന്തയിലേക്ക് പോയ തക്കം നോക്കി ബോയിപായി വീട്ടില്‍ കയറി ആദ്യം ഭാര്യ പാനോ കുയിയെ കൊലപ്പെടുത്തി. പിന്നീട് താന്‍ വിവാഹം ചെയ്യാന്‍ മോഹിച്ച 17 കാരി രംഭയെയും കത്തിക്കിരയാക്കി. അതിന് ശേഷം ആണ്‍മക്കളായ 12 കാരന്‍ കണ്ടെയേയും എട്ടു വയസുകാരന്‍ സോണ്‍യയേയും കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ ഒളിഞ്ഞിരുന്നു. രാത്രിയില്‍ വീട്ടില്‍ വന്നു കയറിയ സിര്‍ക്കയുടെയും തലയരിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇതില്‍ നാല് പ്രതികള്‍ പ്രദേശത്ത് സ്വാധീനമുള്ള ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ബോയ്‌പോയിയെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. മറ്റുള്ളവര്‍ സംഭവത്തിനുശേഷം ഒളിവില്‍ പോയതായി പോലീസ് സംശയിക്കുന്നു. ഞായറാഴ്ച അഴുകിയ നിലയിലാണ് നാലുപേരുടെ മൃതദേഹങ്ങള്‍ കാട്ടില്‍ നിന്നും കണ്ടെത്തിയത്. പരമ്ബരാഗതമായ ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ബോയിപായിയെ അറസ്റ്റ് ചെയ്ത പോലീസ് ഇയാളുടെ കൂട്ടാളികള്‍ക്കായുള്ള തെരച്ചിലിലാണ്.
https://www.facebook.com/Malayalivartha
























