റഫാലിൽ കുരുങ്ങി മോദി ; കേന്ദ്ര സർക്കാരിനെതിരെ കൂടുതൽ ആരോപണങ്ങൾ ; പുതിയ വെഴിപ്പെടുത്തലുമായില റഫാല്‍ വീണ്ടും സജീവചര്‍ച്ചയാകുമ്പോള്‍ പ്രതിപക്ഷത്തിന്റെ നാവടയ്ക്കാന്‍ മോദിക്കാകുമോ?

പുതിയ വെഴിപ്പെടുത്തലുമായില റഫാല്‍ വീണ്ടും സജീവചര്‍ച്ചയാകുമ്പോള്‍ പ്രതിപക്ഷത്തിന്റെ നാവടയ്ക്കാന്‍ മോദിക്കാകുമോ. റഫാല്‍ കരാറില്‍ അഴിമതി വിരുദ്ധചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി എന്നു പറയുമ്പോഴും അനധിക്യത ഇടപെടല്‍ നടന്നാല്‍ പിഴ ഈടാക്കാനുള്ള അധികാരവുമാണ് ഒഴിവാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
എന്തായാലും ചത്ത കുതിരയെ തല്ലരുതെന്നാണു പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ അഭ്യര്‍ഥന. ചത്ത കുതിര റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍. തല്ലുന്നതു കോണ്‍ഗ്രസും പ്രതിപക്ഷവും. പക്ഷേ, പുതിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ കുതിര കുതിച്ചു ചാടുന്ന ലക്ഷണമാണ്. കാര്‍ഷിക പ്രതിസന്ധിക്കൊപ്പം റഫാലും തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് ആയുധമാകുന്നു. റഫാല്‍, കോണ്‍ഗ്രസിനു വീണുകിട്ടിയ ബൊഫോഴ്‌സാണ്. രണ്ട് ഇടപാടുകളിലും പ്രതിസ്ഥാനത്തു പ്രധാനമന്ത്രി. ഭരണപക്ഷത്തിന്റെ ജയവും തോല്‍വിയും പ്രധാനമന്ത്രിയുടെ പ്രതിച്ഛായയെ ആശ്രയിച്ചാണ്.
രാജ്യത്തെ പിടിച്ചു കുലുക്കുന്ന അഴിമതിയാരോപണങ്ങള്‍ എന്നും ഭരണപക്ഷത്തിനു ചത്ത കുതിരയായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആയുധ വിവാദത്തില്‍ വി.കെ. കൃഷ്ണ മേനോനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞതും ഏറെക്കുറെ അതു തന്നെ. 1948ല്‍ ബ്രിട്ടിഷ് ഹൈക്കമ്മിഷണറായിരുന്ന കൃഷ്ണ മേനോന്‍ പ്രോട്ടോക്കോള്‍ കാര്യമാക്കാതെ സൈനിക വാഹനക്കരാര്‍ ഒപ്പിടുകയായിരുന്നു. 80 ലക്ഷം രൂപയ്ക്ക് 1,500 ജീപ്പു വാങ്ങാനായിരുന്നു കരാര്‍. അഴിമതി നടന്നെന്നു പ്രതിപക്ഷം ആരോപണമുയര്‍ത്തിയെങ്കിലും ജുഡീഷ്യല്‍ അന്വേഷണത്തിനുശേഷം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1955ല്‍ കേസ് അവസാനിപ്പിച്ചുഅഴിമതി വിരുദ്ധ ചട്ടങ്ങളും പിഴ ചുമത്തലും ഒഴിവാക്കി: റഫാലില്‍ പുതിയ വെളിപ്പെടുത്തല്‍' .'അഴിമതി വിരുദ്ധ ചട്ടങ്ങളും പിഴ ചുമത്തലും ഒഴിവാക്കി: റഫാലില്‍ പുതിയ വെളിപ്പെടുത്തല്‍' വേണമെങ്കില്‍ ഇക്കാര്യം തിരഞ്ഞെടുപ്പു വിഷയമാക്കിക്കൊള്ളാനായിരുന്നു പ്രതിപക്ഷത്തോടു നെഹ്‌റുവിന്റെ വെല്ലുവിളി. പിന്നീടു നെഹ്‌റു മന്ത്രിസഭയില്‍ കൃഷ്ണ മേനോന്‍ പ്രതിരോധമന്ത്രിയായി.. കാലചക്രം കറക്കം പൂര്‍ത്തിയാക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്ത്. പ്രധാനമന്ത്രിയുടെ ഓഫിസ് നടപടിക്രമങ്ങള്‍ വകവയ്ക്കാതെ റഫാല്‍ കരാര്‍ ഒപ്പിട്ടെന്നും രാജ്യത്തിനു നഷ്ടമുണ്ടാക്കിയെന്നും അവര്‍ ആരോപിക്കുന്നു.ഇരു കേസുകളും തമ്മില്‍ വൈജാത്യങ്ങളുമുണ്ട്. എതിരാളിയില്ലാത്ത നേതാവായിരുന്നിട്ടും നെഹ്‌റു, കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി. റഫാലില്‍ അന്വേഷണം നടത്താനാകട്ടെ, മോദി സര്‍ക്കാര്‍ തയാറല്ല. റഫാല്‍ തിരഞ്ഞെടുപ്പു വിഷയമാകുമെന്നറിയാവുന്ന ബിജെപി, പ്രധാനമന്ത്രിക്കു ചുറ്റും പ്രതിരോധക്കോട്ട തീര്‍ത്തു നില്‍ക്കുന്നു.1,437 കോടി രൂപയുടെ ബൊഫോഴ്‌സ് പീരങ്കി ഇടപാട്, സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാര്‍ കൂടിയായിരുന്നു. എന്തു 'വില' കൊടുത്തും കരാര്‍ നേടാന്‍ ബൊഫോഴ്‌സ് കമ്പനി മുതിര്‍ന്നതോടെ ഇന്ത്യയിലെയും സ്വീഡനിലെയും നിരവധി നേതാക്കള്‍ പ്രതിക്കൂട്ടിലായി. 64 കോടി രൂപയുടെ കോഴ വിതരണം ചെയ്‌തെന്ന വെളിപ്പെടുത്തലിന്റെ ആദ്യ വെടി പൊട്ടിച്ചതു സ്വീഡിഷ് മാധ്യമങ്ങളാണ്. 'ദ് ഹിന്ദു' നടത്തിയ തുടരന്വേഷണങ്ങള്‍ രാജീവ് ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും തോല്‍വിക്കു വഴിവച്ചു. ഇപ്പോള്‍, വീണ്ടും പത്രപ്രവര്‍ത്തനത്തിന്റെ പ്രതിപക്ഷത്ത് 'ദ് ഹിന്ദു' നിലയുറപ്പിക്കുമ്പോള്‍ അടി പതറുന്നതു ഭരണപക്ഷത്തിനു തന്നെ
https://www.facebook.com/Malayalivartha
























