സ്ത്രീധനത്തുക കുറഞ്ഞുപോയെന്നാരോപിച്ച് ആദ്യരാത്രിയിൽ കൂട്ടബലാസംഗം; വരന്റെയും സഹോദരീ ഭർത്താവിന്റേയും കൊടും ക്രൂരത കുടുംബാംഗങ്ങളുടെ ഒത്താശയോടെ

ഉത്തർപ്രദേശിൽ സ്ത്രീധനം കൊടുത്ത തുക കുറഞ്ഞുവെന്ന് ആരോപിച്ച് ആദ്യ രാത്രിയിൽ നവവധുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ആദ്യരാത്രിയിൽ വരനും സഹോദരീ ഭർത്താവും ചേർന്നു ബലാത്സംഗത്തിനിരയാക്കിയതായാണ് യുവതി പരാതിപ്പെട്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് ഇത്തരത്തിലൊരു അതിക്രൂരമായ സംഭവം അരങ്ങേറിയത്.
മാർച്ച് ആറാം തീയതിയാണ് 26 കാരി കൂട്ട ബലാത്സംഗത്തിന് ഇരയായത്. അന്നേ ദിവസം വരനും സഹോദരീ ഭര്‍ത്താവും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടു പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.
സ്ത്രീധനമായി നൽകിയ ഏഴു ലക്ഷം കുറവാണെന്ന് ആരോപിച്ചായിരുന്നു ക്രൂരത. മുറിയുടെ വാതിൽ പുറത്തു നിന്ന് അടച്ച്കുടുംബാഗംങ്ങൾ വരനും സഹോദരീഭർത്താവിനും ഒത്താശ ചെയ്തതായും യുവതി ആരോപിക്കുന്നു. ആക്രമണത്തിന് ശേഷം രക്തസ്രാവം ഉണ്ടായ യുവതിയെ പിറ്റേദിവസം രാവിലെയാണ് ആശുപത്രിയിൽ എത്തിച്ചത്.ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















