ഇതാണ് മോദി സ്‌റ്റെല്‍; തന്റെ മനസ്സിൽ ഉള്ളത് ജനങ്ങളോട് പറയുക മാത്രമല്ല പ്രധാനമന്ത്രിയുടെ ജോലി; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തന്റെ മനസ്സിൽ ഉള്ളത് ജനങ്ങളോട് പറയുക മാത്രമല്ല പ്രധാനമന്ത്രിയുടെ ജോലി. ജനങ്ങളുടെ മനസ്സ് ഗ്രഹിക്കുവാനും അവരെ കേൾക്കാനും അതനുസരിച്ച് പ്രവർത്തിക്കാനുംപ്രധാനമന്ത്രിക്ക് സാധിക്കണമെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ്സ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനം തന്നെ എങ്ങനെ കാണുന്നു എന്ന് അദ്ദേഹത്തിന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കുന്ന ജനങ്ങളെ കേൾക്കാൻ മോദി ഒരിക്കലും തയ്യാറാകുന്നില്ല. അൽപ്പം വിനയം മോദിക്കുണ്ടായിരുന്നെങ്കിൽ നോട്ട്‌നിരോധനത്തെ കുറിച്ച് ഒരു കർഷകനോടോ ഒരു അമ്മയോടോ ഒന്ന് ചോദിച്ചു നോക്കണമായിരുന്നു. ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് സ്വന്തം മന്ത്രിസഭയിൽ പോലും ആലോചിക്കുന്നില്ല. 70 കൊല്ലം നമ്മുടെ സമ്പദ്ഘടനയെ സംരക്ഷിച്ച റിസർവ് ബാങ്കിന്റെ അഭ്യർത്ഥനപോലും മാനിക്കാതെ നോട്ട്‌നിരോധനം നടപ്പാക്കിയെന്നും രാഹുൽ ആരോപിച്ചു. ഏറ്റവും ദുർബലരെ ശ്രദ്ധിക്കുക വഴി രാജ്യം എന്താണെന്ന് മനസ്സിലാക്കുക എന്നതാണ് കോണ്ഗ്രസ് പാർട്ടിയുടെ നയം. തങ്ങൾക്ക് ബോധ്യപ്പെട്ട പ്രത്യയശാസ്ത്രം ജനങ്ങളുടെമേൽ അടിച്ചേല്പ്പിക്കുകയാണിപ്പോൾ ബിജെപി ചെയ്യുന്നത്. ജനങ്ങളെയോ പ്രകൃതിയേയോ മനസ്സിലാക്കാൻ അവർ ആഗ്രഹിക്കുന്നില്ല. നിങ്ങളാണ് ഞങ്ങളുടെ യജമാനന്മാർ. നിങ്ങൾ പറയുന്നത് ഞങ്ങൾ കേൾക്കുന്നു. ഞാൻ എല്ലാ ആഴ്ചയിലും മാധ്യമങ്ങൾക്ക് മുന്നിൽ പോകുന്നു, അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു.
എന്നാൽ ഇവിടെ ഒരു പ്രധാനമന്ത്രി ഏതെങ്കിലും ചോദ്യങ്ങളെ നേരിടുകയോ മാധ്യമങ്ങൾക്ക് മുന്നിൽ എത്തുകയോ ചെയ്യുന്നുണ്ടോ എന്ന് നിങ്ങൾ ഓർക്കണം.സ്വന്തം അഭിപ്രായമല്ലാതെ മറ്റൊന്നിനും വിലകൽപ്പിക്കാത്ത മോദി രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങൾ ഒന്നൊന്നായി തകർത്തുകൊണ്ടിരിക്കുന്നു. കർഷകരുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. 50 ശതകോടീശ്വരന്മാരുടെ കോടികള് എഴുതി തള്ളിയ മോദി കർഷകരെ കണ്ടതായി നടിക്കുന്നില്ല. നീരവ് മോദിയും ലളിത് മോദിയും മുകുൾ ചോസ്‌കിയും അനിൽ അംബാനിയും മോദിക്ക് ഭായ്മാരാണ്. ഇവരാണ് മോദിയുടെ പടംവെച്ചുള്ള പരസ്യങ്ങൾ പത്രങ്ങളിലെത്തിക്കുന്നത്. അവർക്ക് അത്കൊണ്ട് നേട്ടമുണ്ട്.
പുൽവാമ ആക്രമത്തിൽ വീരമൃത്യുവരിച്ച ജവാമാർക്കായി നമ്മൾ അനുശോചനം രേഖപ്പെടുത്തുമ്പോൾ മോദി സിനിമയ്ക്കായി മേക്കപ്പിട്ട് നില്ക്കുകയായിരുന്നു. മോദിക്ക് വേണ്ടത് രണ്ട് ഇന്ത്യയാണ്. തന്റെ സുഹൃത്തുക്കൾക്കായി ഒരിന്ത്യയും തൊഴിൽരഹിതരായിട്ടുള്ള യുവാക്കൾക്കും ദുഃഖിതരായ കർഷകർക്കും വേണ്ടിയുള്ള മറ്റൊരിന്ത്യയും. ഇതാണ് രാജ്യത്തെക്കുറിച്ചുള്ളഅദ്ദേഹത്തിന്റെ സങ്കൽപ്പം. സിപിഎമ്മിനേയും പ്രസംഗത്തിൽ രാഹുൽ വിമർശിച്ചു. സുന്ദരന്മാരായ രണ്ട് ചെറുപ്പക്കാരെയാണ് സിപിഎം കാസർഗോഡ് കൊലപ്പെടുത്തിയത്. അക്രമത്തിലൂടെ അധികാരത്തിൽ തുടരാമെന്ന് എല്ലാ കാലവും സിപിഎം കരുതേണ്ട. ഞാൻ നീതിയിൽ വിശ്വസിക്കുന്നു. അവർക്ക് നീതി ലഭിക്കുക തന്നെ ചെയ്യും. തൊഴിൽ സൃഷ്ടിക്കുന്നതിന് മറ്റോ സിപിഎമ്മിന് താത്പര്യമില്ല. അക്രമം മാത്രമാണ് അവരുടെ പാത. തങ്ങളുടെ പ്രത്യയശാസ്ത്രം പൊള്ളയാണെന്ന് തിരിച്ചറിയാന് അവര്ക്ക് കുറച്ചുകാലം കൂടി വേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു.
https://www.facebook.com/Malayalivartha






















