സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തേണ്ട പാര്‍ട്ടി തന്നെ സ്ത്രീകളോട് മോശമായി പെരുമാറുന്ന ഗുണ്ടകളെ സംരക്ഷിക്കുന്നു; ആരോപണങ്ങൾക്ക് പിന്നാലെ കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു
കോണ്‍ഗ്രസിന്റെ ഫയര്‍ ബ്രാന്‍ഡ് വക്താവായിരുന്നു പ്രിയങ്കാ ചതുര്‍വേദി പാര്‍ട്ടിക്കു നേരെ ഉന്നയിച്ചിരിക്കുന്നത് അതി ഗുരുതരമായ ആരോപണങ്ങളാണ്. ഇലക്ഷന്‍ തലക്കുമേലെ നില്‍ക്കുന്ന ഈ അവസരത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഗുണ്ടകളെ സംരക്ഷിക്കുകയാണ് എന്നാരോപിച്ചുകൊണ്ട് അവര്‍ തന്റെ ട്വിറ്റര്‍ ഹാന്ഡിലില്‍ നിന്നും 'എ.ഐ.സി.സി വക്താവ്' എന്ന വാക്ക് എടുത്ത് കളഞ്ഞിരിക്കുന്നത്.
പ്രിയങ്ക പറഞ്ഞു രാഹുല്‍ കേട്ടില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തേണ്ട പാര്‍ട്ടി തന്നെ സ്ത്രീകളോട് മോശമായി പെരുമാറുന്ന ഗുണ്ടകളെ സംരക്ഷിക്കുന്നു എന്നതാണ് അവരുടെ ആരോപണത്തിന്റെ കാതല്‍.
ഒപ്പം മേല്പറഞ്ഞ ആരോപണം ഉയര്‍ത്തിക്കൊണ്ട് ഒരുഗ്രന്‍ ട്വീറ്റും തൊടുത്തുവിട്ടു അവര്‍. കേള്‍ക്കുന്നവര്‍ക്ക് ആശ്ചര്യം തോന്നാം.. ഇതെങ്ങനെ...? കോണ്‍ഗ്രസിന്റെ ഇത്ര പ്രസിദ്ധയായ ഒരു നേതാവ്, അതും, എല്ലാ ടെലിവിഷന്‍ ചാനലുകളിലും വന്നിരുന്ന് അന്തിചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ നിലപാടുകളെ ന്യായീകരിച്ചുകൊണ്ടിരുന്ന ഒരു എ.ഐ.സി.സി വക്താവിന് ഒരു സുപ്രഭാതത്തില്‍ കോണ്‍ഗ്രസിനെ ഗുണ്ടകളെ സംരക്ഷിക്കുന്ന ഒരു സംഘടന എന്ന് എങ്ങനെയാണ് വിളിക്കാനാവുന്നത്.
ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് അയച്ച തന്റെ രാജിക്കത്തും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസുകാര്‍ ഞെട്ടി. കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. തന്നോട് അപമര്യാദയായി പെരുമാറിയവരെ പാര്‍ട്ടി തിരിച്ചെടുത്തതിലുള്ള നീരസം പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടാണ് പ്രിയങ്ക രാജിവെച്ചത്. പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പും രക്തവും ഒഴുക്കിയവരേക്കള്‍ വൃത്തികെട്ട ഗുണ്ടകള്‍ക്കാണ് കോണ്‍ഗ്രസില്‍ പരിഗണന ലഭിക്കുന്നത്. ഇതില്‍ അത്യധികം ദുഃഖിതയാണ്. പാര്‍ട്ടിക്ക് വേണ്ടി വിമര്‍ശനവും അപമാനവും സഹിച്ചു. എന്നിട്ടും പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഭീഷണിപ്പെടുത്തിയവര്‍ ചെറുശിക്ഷ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടുവെന്നത് നിര്‍ഭാഗ്യകരമാണ് - പ്രിയങ്ക ട്വീറ്റ് ചെയ്തു.
റഫാല്‍ കരാര്‍ സംബന്ധിച്ച് മഥുരയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രിയങ്ക ചതുര്‍വേദിയോട് അപമര്യാദയായി പെരുമറിയത്. സംഭവത്തെ തുടര്‍ന്ന് ഇവരെ പാര്‍ട്ടി പുറത്തതാക്കി. എന്നാല്‍ തെരഞ്ഞെടുപ്പ് അടുപ്പിച്ച് പ്രാദേശിക സഹായം ആവശ്യമായതിനാല്‍ പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. ഇവരിലൊരാളെ സ്ഥാനാര്‍ഥിയാക്കാന്‍ പരിഗണിക്കുക വരെ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha