അസാധാരണ സാഹചര്യത്തില്‍ സുപ്രീംകോടതി..ലൈംഗിക ആരോപണം ബ്ലാക്ക് മെയിലിങ് എന്ന് ചീഫ് ജസ്റ്റിസ്..
സുപ്രീംകോടതിയിൽ അടിയന്തര സിറ്റിംഗ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉയർന്നതിനെതുടർന്ന് . സുപ്രീംകോടതി ജീവനക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിറ്റിംഗ് എന്നാണ് അറിയുന്നത് .
ചീഫ് ജസ്റ്റിസിന്‍റെ കോർട്ട് അസിസ്റ്റാന്‍റായിരുന്ന സ്ത്രീ ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ചു കൊണ്ട് സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാർക്കും വെള്ളിയാഴ്ച കത്തയച്ചു എന്നാണ് റിപ്പോർട്ടുകൾ . ചീഫ് ജസ്റ്റിസിന്‍റെ വസതിയിൽ വച്ച് അദ്ദേഹം തന്നോട് മോശമായി പെരുമാറിയെന്നാണ് ജീവനക്കാരിയുടെ പരാതി.
ഇപ്പോൾ ആരോപണം ഉന്നയിച്ച സ്ത്രീയെ സുപ്രീംകോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു വർഷം മുൻപ് പിരിച്ചുവിട്ടിരുന്നു. ഈ കേസ് ഇന്ന് പട്യാല കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിനെതിരായ ആരോപണം ഓൺലെൻ മാധ്യമത്തിലൂടെ പുറത്തുവന്നത്.
പൊതുതാത്പര്യപ്രകാരമുള്ള അടിയന്തര വിഷയം പരിഗണിക്കാനാണ് സിറ്റിംഗ് ചേരുന്നതെന്നാണ് നോട്ടീസ്. ഇത്തരത്തിൽ സുപ്രീംകോടതിയിൽ സിറ്റിംഗ് നടത്തുന്നത് അപൂർവ നടപടിയാണ്. പൊതുതാത്പര്യപ്രകാരമുള്ള വിഷയം ശ്രദ്ധയിൽപ്പെടുത്തിയത് സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണെന്ന് നോട്ടീസിൽ പറയുന്നു.
പണം നല്‍കി തന്നെ ആര്‍ക്കും സ്വാധീനിക്കാനാവില്ല. തനിക്ക് ആകെയുള്ളത് ആറ് ലക്ഷം രൂപയുടെ ബാങ്ക് ബാലന്‍സ് മാത്രമാണ്. കഴിഞ്ഞ 20 വര്‍ഷമായി താന്‍ നിസ്വാര്‍ഥ സേവനം നടത്തുകയാണ്. ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണ് എന്ന് രഞ്ജൻ ഗൊഗോയ്പ്രതികരിച്ചു
ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന എല്ലാ ആരോപണവും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണെന്ന് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ സഞ്ജീവ് സുധാകര്‍ പറഞ്ഞു. ഒരു സംശയവുമില്ല. ഒരുതരത്തിലും വിശ്വാസയോഗ്യമല്ലാത്ത ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha