തമിഴ്നാട് ഫലം വരുമ്പോൾ സർക്കാർ താഴെ വീഴുമോ എന്ന ആശങ്കയിൽ
തമിഴ്നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന 22 നിയമസഭാ മണ്ഡലങ്ങളുടെ ഫലം വരുമ്പോള്‍, ഭരണം പോകുമോ എന്ന ആശങ്കയിലാണ് അണ്ണാഡി.എം.കെ. നിലവിലെ സാഹചര്യത്തില്‍ 10 സീറ്റുകളിലെങ്കിലും വിജയിച്ചാലേ സുസ്ഥിര ഭരണത്തിന് സാധ്യതയുള്ളു.
തമിഴ്‌നാട്ടില്‍ നാല് മണ്ഡലങ്ങളില്‍ സിപിഐ എമ്മും സിപിഐയും ലീഡ് ചെയ്യുന്നു. ഡിഎംകെ സഖ്യത്തിനൊപ്പമാണ് ഇടതുപക്ഷം മത്സരിച്ചത്. മധുരയില്‍ സിപിഐ എം സ്ഥാനാര്‍ത്ഥി സു വെങ്കിടേശന്‍ 3834 വോട്ടിന് മുന്നിലാണ്. എഡിഎംകെയാണ് രണ്ടാമത്. കോയമ്പത്തൂരില്‍ സിപിഐ എം സ്ഥാനാര്‍ത്ഥി പി ആര്‍ നടരാജന്‍ 13988 വോട്ടിന് ലീഡ് ചെയ്യുന്നു.
സിപിഐ സ്ഥാനാര്‍ത്ഥി എം സെല്‍വരാജ് 28991 വോട്ടിന് നാഗപട്ടണം മണ്ഡലത്തില്‍ നിന്നും, സിപിഐയിലെ തന്നെ സുബ്ബരായന്‍ തിരുപ്പൂര്‍ മണ്ഡലത്തില്‍ 6619 വോട്ടിനും ലീഡ് ചെയ്യുന്നു.
ഡിഎംകെ മുന്നണി 33 ഇടത്തും എഐഎഡിഎംകെ മൂന്ന് ഇടത്തും മറ്റുള്ളവര്‍ ഒരിടത്തും ലീഡ് ചെയ്യുകയാണ്
തമിഴ്നാട്ടിൽ നിന്നും ലോക്സഭയിലേക്ക് 39 സീറ്റുകളാണുള്ളത്. കഴിഞ്ഞ 2014 ലെ ലോക്സഭാതെരഞ്ഞെടുപ്പിൽ ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെയായിരുന്നു തെരഞ്ഞെടുപ്പിലെ കേന്ദ്രബിന്ദു . വമ്പൻ ഭൂരിപക്ഷത്തോട് കൂടി ജയലളിത സർക്കാർ തമിഴ്നാട്ടിലെ 37 സീറ്റുകളിൽ ആധിപത്യം ഉറപ്പിക്കുകയും ചെയ്തിരുന്നു. 2019ലേക്ക് വരുമ്പോൾ ജയലളിതയുടെ അസാന്നിധ്യം തന്നെയാണ് ഇവിടെ ഏറെ ശ്രദ്ധേയമാകുന്നതും
ഇത്തവണ കോൺഗ്രസ് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 9 സീറ്റുകളിലാണ് പാർട്ടി മത്സരിച്ചത് . കേവലഭൂരിപക്ഷമില്ലാതെ ആടിയാടി നിൽക്കുന്ന അണ്ണാ ഡിഎംകെ സർക്കാർ വാഴുമോ വീഴുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും .
എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത് 22-ൽ വെറും മൂന്ന് സീറ്റിൽ അണ്ണാ ഡിഎംകെ ഒതുങ്ങുമെന്നും സർക്കാർ താഴെ വീഴുമെന്നുമാണ്. ബിജെപിക്കൊപ്പം നിൽക്കുന്ന അണ്ണാ ഡിഎംകെക്ക് സംസ്ഥാനത്ത് കനത്ത ഭരണവിരുദ്ധ വികാരമാണ് ഇപ്പോൾ ഉള്ളത് .
രാജ്യമാകെ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് വ്യക്തമാക്കുന്ന അഭിപ്രായ സര്‍വ്വെകള്‍ പുറത്തുവരുന്നുണ്ടെങ്കിലും തമിഴ്നാട്ടില്‍ മുന്നണി വലിയ തിരിച്ചടി ഏറ്റുവാങ്ങുമെന്നാണ് കണ്ടെത്തിയത്.കഴിഞ്ഞ കുറി ശക്തമായ ബിജെപി തരംഗം രാജ്യമൊട്ടുക്കും അലയടിച്ചിട്ടും തമിഴ്‌നാട്ടിൽ ആകെ കന്യാകുമാരി മണ്ഡലം മാത്രമാണ് ബിജെപിയോടൊപ്പം നിന്നത്.
കഴിഞ്ഞ തവണ 7 മണ്ഡലങ്ങളിൽ മത്സരിക്കാൻ ഇറങ്ങിയ ബി ജെ പി 2019 ൽ 5 എണ്ണത്തിൽ മാത്രമേ മത്സരിക്കുന്നുള്ളൂ . കന്യാകുമാരിയിൽ നിന്നും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെക്കൂടാതെ, കോയമ്പത്തൂരിൽ നിന്നും മുൻ എം പിയും മുൻ തമിഴ്‌നാട് ബിജെപി പ്രസിഡന്റുമായിരുന്ന സി പി രാധാകൃഷ്ണൻ, രാമനാഥപുരത്ത് നിന്നും നൈനാർ നാഗേന്ദ്രൻ , ശിവഗംഗയിൽ നിന്നും ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ, തൂത്തുക്കുടിയിൽ നിന്നും ബിജെപി സംസ്ഥാനാധ്യക്ഷ തമിളിസൈ സൗന്ദരരാജൻ എന്നിവരാണ് ഇത്തവണ ബിജെപിക്കു വേണ്ടി കളത്തിലിറങ്ങിയത് .
https://www.facebook.com/Malayalivartha