തോറ്റെങ്കിലെന്ത് ; രാഹുലും പിഡിയും അടിച്ചുപൊളിക്കുന്നു; ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ

ശനിയാഴ്‌ചത്തെ പ്രവർത്തക സമിതി യോഗത്തിൽ രാജി സന്നദ്ധത പ്രഖ്യാപിച്ച രാഹുൽ അതിനു ശേഷം പുറത്ത് മുഖം കാണിക്കുന്നത് അപൂർവം. പുതിയ എം.പിമാരുമായി നടത്താൻ തീരുമാനിച്ചിരുന്ന കൂടിക്കാഴ്‌ച പോലും റദ്ദാക്കി. രാജിയിൽ നിന്ന് പിന്മാറണമെന്ന് അമ്മയും സഹോദരിയും പറഞ്ഞിട്ടും തനറെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു രാഹുൽ.
കോൺഗ്രസ് നേതാക്കൾക്ക് മുഖം കൊടുക്കാതെയും പാർട്ടി അധ്യക്ഷ പദത്തിൽ നിന്നുള്ള രാജിക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒഴിഞ്ഞുമാറി നടക്കുന്നതിനിടയിലും അദ്ദേഹത്തിൻെറ സാന്നിധ്യവും സ്നേഹവും ആസ്വദിക്കുന്ന ഒരാളുണ്ട്. മറ്റാരുമല്ല രാഹുലിൻെറ കുഞ്ഞു വളർത്തു പട്ടി ‘പിഡി’ തന്നെയാണ് അത്.
തൻെറ കാറിൻെറ ഡ്രൈവർ സീറ്റിൽ രാഹുലും പിൻസീറ്റിൽ പിഡിയും ഇരിക്കുന്ന ചിത്രം ട്വിറ്ററിൽ വൈറലായിരിക്കുകയാണ്. ന്യുഡൽഹിയില 12 തുഗ്ലക് ലെയിനിൽ നിന്ന് രാഹുൽ തൻെറ വളർത്തു പട്ടിേയയും കൂട്ടി പുറത്തേക്ക് കാറോടിച്ച് പോകുന്നതിനിടെ എടുത്ത ചിത്രം അനിൽ ശർമ എന്നയാളാണ് ട്വിറ്ററിലിട്ടത്. ഈ ചിത്രത്തോട് പ്രതികരിച്ച് നിരവധി പേരാണ് ട്വീറ്റുകളിട്ടത്. പിഡിയോടുള്ള സ്നേഹമാണ് മിക്ക ട്വീറ്റുകളിലും നിറഞ്ഞു നിൽക്കുന്നത്.
2017ലാണ് രാഹുൽഗാന്ധി തൻെറ ട്വിറ്റർ അക്കൗണ്ടിലൂടെ പിഡിയെ പരിചയപ്പെടുത്തിയത്. വളരെ രസകരമായായിരുന്നു ഈ പരിചയപ്പെടുത്തൽ.
‘‘ആളുകൾ ചോദിക്കുന്നു ആരാണ് ഇയാൾക്ക് വേണ്ടി ട്വീറ്റുകളിടുന്നതെന്ന്. ഞാൻ വ്യക്തമാക്കുന്നു. ഈ ഞാനാണ്. പിഡി..ഞാൻ അദ്ദേഹത്തേക്കാൾ ശാന്തനാണ്. ട്വീറ്റിലൂടെ..ശ്ശൊ.. ട്രീറ്റിലൂടെ എനിക്കെന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കൂ..’’എന്നായിരുന്നു രാഹുലിൻെറ ട്വീറ്റ്.
https://www.facebook.com/Malayalivartha
























