Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പായലിന്റെ മരണം കൊലപാതകം; കഴുത്തില്‍ കയറിട്ട് മുറുക്കിയ പാടുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: കുറ്റാരോപിതരായ ഡോക്ടര്‍മാര്‍ ഏറെ സ്വാധീനമുള്ളവരാണെന്നും അതിനാല്‍ തന്നെ കേസില്‍ നിന്നും ഏത് വിധേനയും രക്ഷപെടാന്‍ ഇവര്‍ ശ്രമിക്കുമെന്നും പായലിന്റെ അഭിഭാഷകന്‍

30 MAY 2019 02:51 PM IST
മലയാളി വാര്‍ത്ത

വനിതാ ജൂണിയര്‍ ഡോക്ടര്‍ പായല്‍ തദ്‌വി ജീവനൊടുക്കിയ സംഭവം പുതിയ വഴിത്തിരിവില്‍. മരിച്ചത് ആത്മഹത്യയെ തുടര്‍ന്നല്ലെന്നും കൊലപാതകമാണെന്നും പായലിന്റെ അഭിഭാഷകന്‍ നിധിന്‍ സത്പുത് കോടതിയില്‍ ചൂണ്ടിക്കാട്ടി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനമാക്കിയാണ് അഭിഭാഷകന്റെ വാദം. പായലിന്റെ കഴുത്തില്‍ മുറിവുകളുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ ഡോക്ടര്‍ പായലിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരായ ഭക്തി മെഹേര്‍, ഹേമ അഹൂജ, അങ്കിത ഖന്തേവാള്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ പായലിനെ ജാതിയുടെ പേരില്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി സാക്ഷിമൊഴികള്‍ ലഭിച്ചിട്ടുണ്ട്.

കൊലപാതകത്തിന്റെ സാധ്യതകള്‍ കൂടി പരിഗണിച്ച് പോലീസ് അന്വേഷണം നടത്തണമെന്നും അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം, പ്രതികളെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്ന് പ്രോസിക്യൂട്ടര്‍ ജയ്‌സിംഗ് ദേശായി ആവശ്യപ്പെട്ടു. സാക്ഷികള്‍ സമ്മര്‍ദ്ദത്തിലാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. പ്രതികളായ ഡോക്ടര്‍മാര്‍ പായലിന്റെ മൃതദേഹം മറ്റേതോ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. അതുകൊണ്ട് തന്നെ തെളിവുകള്‍ നശിപ്പിച്ചതായി സംശയിക്കണം.

പ്രതികളായ ഡോക്ടര്‍മാരുടെ ജൂണിയേഴ്‌സാണ് കേസിലെ സാക്ഷികള്‍. അവര്‍ക്ക് ഭയത്തോടെയല്ലാതെ മൊഴി നല്‍കാന്‍ കഴിയില്ല. കൃത്യമായി കേസ് അന്വേഷിച്ചില്ലെങ്കില്‍, സാമൂഹിക അരക്ഷിതാവസ്ഥയുണ്ടാകാനും സാധ്യതയുണ്ട്. പൊലീസ് പ്രതികളുടെ വാ്ട്‌സാപ്പില്‍ നിന്നുള്ള സന്ദേശങ്ങള്‍ വീണ്ടെടുക്കേണ്ടതുണ്ട്. സംഭവത്തില്‍ കുറ്റാരോപിതരായ ഡോക്ടര്‍മാര്‍ ഹേമ അഹൂജ, ഭക്തി മെഹറെ, അങ്കിത ഖണ്ഡേല്‍വാള്‍, എന്നിവര്‍ ഏറെ സ്വാധീനമുള്ളവരാണെന്നും അതിനാല്‍ തന്നെ കേസില്‍ നിന്നും ഏത് വിധേനയും രക്ഷപെടാന്‍ ഇവര്‍ ശ്രമിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടറായ ജയ് സിങ് ദേശായി പറഞ്ഞു. എന്നാല്‍, തങ്ങളുടെ കക്ഷികള്‍ക്ക് പായല്‍ ജാതി ക്വാട്ടയില്‍ അഡ്മിഷന്‍ നേടിയ ആളാണെന്ന് അറിവില്ലായിരുന്നുവെന്നാണ് പ്രതിഭാഗം അഭിഭാഷകരുടെ വാദം. പായലിന്റെ അമ്മയുടെ മൊഴിയല്ലാതെ കൊലപാതകമെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളില്ല, അവര്‍ കോടതിയില്‍ വാദിച്ചു.

ഇന്നലെയോടെ പ്രതികളായ മൂവരെയും മുംബൈയ് പൊലീസ് അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. താദ്വിയുടെ മരണം കൊലപാതകമായി കാണണമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുകൊണ്ട് മുംബയിലെ കോടതി ഇവരെ റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ പ്രതികളായ മൂന്നു ഡോക്ടര്‍മാരും കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മുംബൈ നായര്‍ ആശുപത്രിയിലെ ഡോക്ടര്‍മാണ് മൂവരും. പായലിന്റെ റും മേറ്റായിരുന്ന ഭക്തി മെഹറെയെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് പിടികൂടിയത്. ഹേമ അഹൂജയെ ചൊവ്വാഴ്ച രാത്രിയിലും. അങ്കിത ഖണ്ഡേവാളിനെ ബുധനാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്. പിജി (ഗൈനക്കോളജി) വിദ്യാര്‍ത്ഥിനിയായിരുന്ന പായലിനൊപ്പം റൂം പങ്കിട്ടിരുന്ന ഇവര്‍ വലിയ രീതിയിലുള്ള അവഹേളനവും അക്രമവുമാണ് ജാതിയുടെ അടിസ്ഥാനത്തില്‍ അഴിച്ചിവിട്ടത്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (8 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (1 hour ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (1 hour ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (2 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends