രാധികയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും ഫോട്ടോകളെടുത്ത് മോര്‍ഫ് ചെയ്തശേഷം സോഷ്യല്‍ മീഡിയകളിലും നാട്ടിലും പ്രചരിപ്പിച്ചു... താങ്ങാനാകാതെ പെൺകുട്ടിയും ഭാവി വരനും ആത്മഹത്യ ചെയ്തു; പ്രതി പിടിയിൽ

സംഭവത്തില്‍ രാധികയുടെ നാട്ടുകാരനും ദളിത് യുവാവുമായ പ്രേം കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാധികയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നുമാണ് പ്രേം കുമാര്‍ ഫോട്ടോകളെടുത്തത്. ഇത് മോര്‍ഫ് ചെയ്തശേഷം സോഷ്യല്‍ മീഡിയകളിലും നാട്ടിലും ഇയാള്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. രാധിക ആത്മഹത്യ ചെയ്തതോടെ പ്രതിയായ പ്രേം കുമാര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളായ മറ്റ് രണ്ട് യുവാക്കളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, രാധികയോടും വിഘ്നേഷിനോടുമുള്ള പക തീര്‍ക്കുകയായിരുന്നു പ്രേം കുമാറെന്നാണ് ബന്ധുക്കള്‍ പറയുന്നത്.വിഗ്നേഷിന്റേയും രാധികയുടേയും വിവാഹം തീരുമാനിച്ചിരുന്നതാണ്. വിഗ്‌നേഷ് ഒരു ഓണ്‍ലൈന്‍ ഷോപ്പില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. ഒരു മാസം മുന്‍പ് പ്രേം കുമാര്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിക്കാന്‍ ശ്രമിച്ചിരുന്നു.
ഈ സംഭവത്തില്‍ പ്രതിക്കെതിരെ മൊഴി നല്‍കിയത് വിഘ്നേഷ് ആയിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. തന്നെ കുടുക്കിയ വിഘ്നേഷിനോട് പക തീര്‍ക്കാനാണ് പ്രേം കുമാര്‍ രാധികയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. ചിത്രങ്ങള്‍ പ്രചരിച്ചതിനു ശേഷം ഇരുവരുടെയും കൂടുംബങ്ങള്‍ ഇടപെട്ട് പ്രതി ഈ ഫോട്ടോകളെല്ലാം ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍, തനിക്കും കുടുംബത്തിനുമേറ്റ മാനനഷ്ടത്തെ ഓര്‍ത്താണ് രാധിക ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. അതേസമയം, രാധികയുടെ ആത്മഹത്യ അറിഞ്ഞ് വിഘ്നേഷ് പ്രേം കുമാറിനെ കാണാന്‍ ചെന്നിരുന്നുവെന്നും ഇവരും തമ്മില്‍ വാൿതര്‍ക്കമുണ്ടായി പ്രേം കുമാര്‍ വിഘ്നേഷിനെ കൊല ചെയ്യുകയായിരുന്നുവെന്നാണ് ഇവരുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ പ്രേമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ഡിഗ്രി വിദ്യാര്‍ത്ഥിനിയായ രാധിക(22)യും രാധികയുടെ ആത്മഹത്യാവിവരം അറിഞ്ഞ ഭാവിവരന്‍ വിഗ്നേഷും (22) ആണ് ജീവനൊടുക്കിയത്.
https://www.facebook.com/Malayalivartha


























