Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാലക്കോട്ട് മിന്നലാക്രമണം നടന്നോ എന്ന് സംശയം രേഖപ്പെടുത്തുകയും എത്ര പേര്‍ മരിച്ചെന്ന കണക്കുകള്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്ത കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ മലക്കംമറിഞ്ഞു

25 JUNE 2019 06:13 PM IST
മലയാളി വാര്‍ത്ത

ബാലക്കോട്ട് മിന്നലാക്രമണം നടന്നോ എന്ന് സംശയം രേഖപ്പെടുത്തുകയും എത്ര പേര്‍ മരിച്ചെന്ന കണക്കുകള്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്ത കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ മലക്കംമറിഞ്ഞു. ബാലക്കോട്ട് ആക്രമണത്തനിടെ പാക്കിസ്ഥാന്റെ പിടിയിലകപ്പെടുകയും പിന്നീട് അവര്‍ വിട്ടയയ്ക്കുകയും ചെയ്ത വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ദ്ധമാന്റെ മീശ ദേശീയ മീശയായി പ്രഖ്യാപിക്കണമെന്നാണ് കോണ്‍ഗ്രസ് കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടത്. പുല്‍വാമ ആക്രമണത്തില്‍ 40 സൈനികര്‍ വീരമൃത്യു വരിച്ചതിനെ തുടര്‍ന്ന് ഇന്ത്യ നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ നടത്തിയ മിന്നലാക്രമണത്തെ എതിര്‍ക്കാന്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടക്കാനെത്തിയ പാക് യുദ്ധവിമാനത്തെ വെടിവിച്ചിട്ട ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലകപ്പെടുകയായിരുന്നു.

പിടിയിലകപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം വാഗാ അതിര്‍ത്തി വഴി പാകിസ്ഥാന്‍ അഭിനന്ദനെ ഇന്ത്യക്ക് കൈമാറുകയായിരുന്നു. ഇതേ തുടര്‍ന്ന് അഭിനന്ദന്റെ പ്രത്യേക രീതിയിലുള്ള മീശ രാജ്യമെമ്പാടും പലരും വച്ചിരുന്നു. ബാലക്കോട്ട് വ്യോമാക്രമണത്തിന്റെ മറവില്‍ മോദി വലിയ നുണകള്‍ പടച്ചുവിടുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആരോപിച്ചിരുന്നു. പുല്‍വാമ ആക്രമണത്തെ 'അപകട'മെന്ന് ട്വിറ്ററില്‍ അദ്ദേഹം പരാമര്‍ശിച്ചതും വിവാദമായിരുന്നു. ബാലക്കോട്ടെ വ്യോമാക്രമണത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവിട്ട രാജ്യാന്തര മാധ്യമങ്ങള്‍ പറഞ്ഞ സംശയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരീഹരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതെല്ലാം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന വലിയ തിരിച്ചടിയാണ് നല്‍കിയത്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ലഭിച്ചില്ല. 

നരേന്ദ്രമോദി സര്‍ക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് ബാലക്കോട്ടെ ആക്രമണമെന്ന് ദിഗ് വിജയ് സിംഗ് ആരോപിച്ചിരുന്നു. അതിനാല്‍ കേന്ദ്രസര്‍ക്കാരും വ്യോമസേനയും എത്ര പേര്‍ മരിച്ചെന്ന് ഉത്തരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി എസ് എസ് അലുവാലിയ എന്നിവര്‍ ബാലക്കോട്ടില്‍ കൊല്ലപ്പെട്ടവരുടെ വ്യത്യസ്ത കണക്കുകളാണ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതെല്ലാം ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ആയുധമാക്കി. സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. അതോടെ ഉത്തരേന്ത്യയില്‍ മോദി തരംഗം ഉണ്ടായി. സ്വന്തം മണ്ഡലമായ അമേഠിയില്‍ പോലും ജയിക്കില്ലെന്ന് മനസ്സിലാക്കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അങ്ങനെയാണ് വയനാട്ടിലേക്ക് പറന്നത്. തെരഞ്ഞെടുപ്പിന് ശേഷം യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി തുടങ്ങിയ കോണ്‍ഗ്രസ് പതിയെ ബി.ജെ.പി ലൈനിലേക്ക് നീങ്ങുകയാണെന്നാണ് അഭിനന്ദന്‍ മീശയും അദ്ദേത്തിന് പ്രത്യേക പുരസ്‌ക്കാരവും നല്‍കണമെന്ന കോണ്‍ഗ്രസ് കക്ഷിനേതാവിന്റെ ആവശ്യത്തില്‍ നിന്ന് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന്റെ ആവശ്യത്തിനോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (4 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (4 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (4 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (5 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (5 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (5 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (6 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (6 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (6 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (7 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (7 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (9 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (9 hours ago)

Malayali Vartha Recommends