കുടുംബത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നഗ്നരായി മന്ത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു... മന്ത്രവാദി മൂന്നു വയസ്സുകാരിയെ നീളമുള്ള വാളുകൊണ്ട് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം നടക്കവെ കുട്ടിയെ രക്ഷിച്ച് നാട്ടുകാർ
നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് അക്രമാസക്തരായ കുടുംബത്തെ തടയാന്‍ പോലീസിന് വെടിവെക്കേണ്ടി വന്നു. വെടിവെപ്പില്‍ കുടുംബാംഗങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ശാസ്ത്രാധ്യാപികയുടെ മകനാണ് കൊല്ലപ്പെട്ടത്. കുടുംബത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നഗ്നരായി മന്ത്രങ്ങള്‍ ഉച്ചരിക്കുന്നുവെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് അവിടേയ്ക്ക് എത്തിയത്. ആ സമയം, മന്ത്രവാദി മൂന്നു വയസ്സുകാരിയെ നീളമുള്ള വാളുകൊണ്ട് കഴുത്തറുത്ത് കൊല്ലാന്‍ തയ്യാറെടുക്കുകയായിരുന്നു.
ഈ സമയം കുടുംബാംഗങ്ങള്‍ വാളും കല്ലും മറ്റ് ഇരുമ്ബ് ഉപകരണങ്ങളും ഉപയോഗിച്ച് നാട്ടുകാരെ ആക്രമികകുകയായിരുന്നു. ഇതേതുടര്‍ന്നാണ് പോലീസ് വെടി ഉതിര്‍ത്തത്. മൂന്നു വയസ്സുകാരിയെ ബലികൊടുക്കാനുള്ള ശാസ്ത്ര അധ്യാപികയുടെ ശ്രമം നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് അവസാന നിമിഷം വിഫലമായി. സഹമിലെ ഉദല്‍ഗുരി ജില്ലയിലാണ് സംഭവം. അധ്യാപികയുടെ സഹോദരന്റെ മൂന്നു വയസ്സുള്ള മാളെയാണ് കുടുംബം ഒന്നുചേര്‍ന്ന് ബലികൊടുക്കാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് ഇവരുടെ കുടുംബത്തില്‍ ഒരു പെണ്‍കുട്ടി ജീവനൊടുക്കിയിരുന്നുവൊന്നും ഇതിന് ശേഷം പതിവായി ഇവിടെ മന്ത്രവാദം നടക്കാറുണ്ടെന്നും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha