ഈ വീട്ടിൽ ദുർമരണം തുടർകഥയാകുമ്പോൾ നടുക്കം വിട്ടുമാറാതെ നാട്ടുകാർ; ആറു മാസം മുന്‍പ് മകന്റെ അഴുകി മൃതദേഹം കണ്ടെത്തിയ വീട്ടില്‍ അമ്മയുടെ മൃതദേഹവും ജീര്‍ണ്ണിച്ച അവസ്ഥയില്‍... മരണവിവരം പുറത്തറിയിക്കാനോ സംസ്‌കരിക്കാനോ തയ്യാറാകത്തെ വീട്ടുകാർ
അയല്‍വാസികളുമായി അടുപ്പമുള്ളവരല്ല ഈ വീട്ടുകാര്‍. ഇവരുടെ മകന്‍ ദേബാശിഷ് ചാറ്റര്‍ജി (57) ആറുമാസം മുന്‍പ് മരിച്ചതിനു ശേഷം അയല്‍ക്കാരുമായി ഒട്ടും ബന്ധം ഇവര്‍ക്കുണ്ടായിരുന്നില്ല. ഛായ ചാറ്റര്‍ജി മരിച്ച വിവരം പുറത്തുവരാതിരിക്കാന്‍ ഭര്‍ത്താവും മകളും ഫ്‌ളാറ്റിന്റെ ജനാലകള്‍ തുറക്കാറില്ലായിരുന്നുവെന്നും ഭക്ഷണം വാങ്ങാന്‍ പോലും പുറത്തിറങ്ങാറില്ലായിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു. ആറു മാസം മുന്‍പ് മകന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയ വീട്ടില്‍ വൃദ്ധ മാതാവിന്റെ മൃതദേഹവും ജീര്‍ണ്ണിച്ച അവസ്ഥയില്‍.
സൗത്ത് കൊല്‍ക്കൊത്തയിലെ സര്‍സുനല്‍ 1/1എ രഖല്‍ മുഖര്‍ജി റോഡിലെ താമസക്കാരിയായ ഛായ ചാറ്റര്‍ജി (82) യുടെ മൃതദേഹമാണ് ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വരുന്നത് അനുഭവപ്പെടട് അയല്‍വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. ഭര്‍ത്താവ് രവീന്ദ്രനാഥ ചാറ്റര്‍ജി, മകള്‍ എന്നിവര്‍ക്കൊപ്പമാണ് ഛായ ചാറ്റര്‍ജി താമസിച്ചിരുന്നത്. എന്നാല്‍ മരണവിവരം പുറത്തറിയിക്കാനോ സംസ്‌കരിക്കാനോ ഇവര്‍ തയ്യാറായില്ല. മൃതദേഹത്തിന് മൂന്നു ദിവസത്തെപഴക്കമുണ്ടെന്ന് ഒരു പോലീസ് ഓഫീസര്‍ പ്രതികരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha