ഇന്ത്യ കുതിക്കും; ഇനി ചോരയില്ലാ യുദ്ധങ്ങൾക്ക് ആളില്ലാ വിമാനങ്ങൾ
ഇന്ത്യ അണവശക്തികളിൽ മുന്നോട്ടേക്ക് പായുന്നു എന്നതിന്റെ തെളിവുകൾ പുൽവാമയ്ക്കായി പാകിസ്താനെതിരെ തിരിച്ചടിച്ചതിലൂടെ കാണുവാൻ സാധിക്കും. അത്തരത്തിലൊരു മുന്നേറ്റത്തിന് ഒരുങ്ങുകയാണ് വീണ്ടും ഇന്ത്യ.കൂടുതൽ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയാൽ വിലയേറിയ മനുഷ്യജീവനുകളെ കുരുതികൊടുത്തുള്ള യുദ്ധങ്ങൾ ഭാവിയിൽ കുറഞ്ഞേക്കും എന്നതിലേക്കാണ് ഇന്ത്യ തിരിയുന്നത് . റോബട്ടുകളെയും നിർമിത ബുദ്ധിയെയും ആളില്ലാ വിമാനങ്ങളെയും അടർക്കളത്തിൽ ഇന്ത്യയും ഉപയോഗിക്കാനൊരുങ്ങുകയാണ് . കര, നാവിക, വ്യോമസേനകളിലെ അടുത്ത തലമുറ യുദ്ധോപകരണങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാണു പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത്.
ഇനിയൊരു യുദ്ധമുണ്ടായാൽ അതിന്റെ ഗതിനിർണയിക്കുന്നത് ടെക്നോളജിയായിരിക്കും. അക്കാര്യത്തിൽ ആർക്കും സംശയമില്ല. മിക്ക രാജ്യങ്ങളുടെയും കൈവശം രഹസ്യവും പരസ്യമായ അത്യാധുനിക സാങ്കേതിക വിദ്യകളാണുള്ളത്. ഓരോ രാജ്യത്തിന്റെയും പ്രതിരോധശേഷി ഉയർത്താനായി ദിവസവും നിരവധി സങ്കേതിക പരീക്ഷണങ്ങളാണ് നടക്കുന്നത്. ഇതിൽ ചിലത് ലോകമറിയുന്നു, ചിലത് പുറത്തറിയുന്നില്ല. മിക്ക രാജ്യങ്ങളും പുത്തൻ ടെക്നോളജി വികസിപ്പിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലാണ്.
ജനകീയവും ഉപകാരപ്രദവുമായ ഒട്ടുമിക്ക സാങ്കേതികവിദ്യകളും ആദ്യം പരീക്ഷിക്കപ്പെട്ടതും ഉപയോഗിച്ചതുമെല്ലാം യുദ്ധഭൂമികളിലാണെന്നാണെന്നാണ് ചരിത്രം പറയുന്നത്. അണുശക്യും, വ്യോമഗതാഗതവും, റോക്കറ്റുകളും, ടെലിഫോണും, വയർലെസ്സും എന്നുവേണ്ട ഇന്നൊഴിച്ചുകൂടാനാവാത്ത എല്ലാ ടെക്നോളജിയും ആദ്യം ഉപയോഗിച്ചത് മനുഷ്യന്റെ ജീവനെടുക്കാനായിരുന്നു. ആൾനാശം വളരെ കുറച്ചു ശത്രുവിനു നേരെ കൃത്യതയാർന്ന പ്രഹരം ഏൽപിക്കാനായിരിക്കും എല്ലാ രാജ്യങ്ങളും ശ്രമിക്കുക. അവിടെയാണ് ആളില്ലാ വിമാനങ്ങളുടെസാധ്യത (Unmanned Combat Aerial Vehicle).
മിക്ക രാജ്യങ്ങളുടെയും കൈവശം ഡ്രോണുകളുണ്ട്. അമേരിക്ക, ചൈന, റഷ്യ, ഇന്ത്യ മുതൽ താലിബാൻ ഭീകരര്‍ വരെ അത്യാധുനിക ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. മിക്ക രാജ്യങ്ങളും പ്രദേശത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കാനാണ് ഡ്രോണുകൾ ഉപയോഗിക്കുന്നത്. എന്നാൽ അമേരിക്കയെ പോലുള്ള ശക്തികൾ ആക്രമണത്തിനും ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട് . മിക്ക രാജ്യങ്ങളും പ്രദേശത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കാനാണ് ഡ്രോണുകൾ ഉപയോഗിക്കുന്നത്. എന്നാൽ അമേരിക്കയെ പോലുള്ള ശക്തികൾ ആക്രമണത്തിനും ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്.
അത്യാധുനിക പരിഷ്കാരങ്ങൾ വരുത്തിയ ഡ്രോണുകൾ ഉപയോഗിച്ച് കണിശതയോടെ ശത്രുക്കൾക്കു നേരെ ആയുധങ്ങൾ പ്രയോഗികൻ കഴിയും. ശത്രുവാണോ മിത്രമാണോ എന്ന് തിരിച്ചറിയാനുള്ള അത്യാധുനിക സംവിധാനവും കൂടുതൽ നേരം ശത്രുക്കളുടെ കണ്ണു വെട്ടിച്ചു പറക്കാനുള്ള കഴിവും ആളില്ലാ വിമാനങ്ങളെ സേനയുടെ പ്രിയപ്പെട്ട ആയുധമാക്കി മാറ്റുന്നു. എന്നാൽ ആയുധങ്ങൾ പ്രയോഗിക്കാനുള്ള ടെക്നോളോജി പരീക്ഷിച്ചു വിജയിച്ച രാജ്യങ്ങൾ കുറവാണ്. അമേരിക്ക, ഫ്രാൻസ്, റഷ്യ, ഇംഗ്ലണ്ട്, ഇസ്രോയൽ എന്നീ രാജ്യങ്ങളാണ് ആളില്ലാവിമാനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ മുന്നിട്ടുനിൽക്കുന്നത്....
ആളില്ലാ വിമാനങ്ങളുടെ നിർമാണത്തിൽ ഏറ്റവും മുന്നിട്ടുനില്‍ക്കുന്നത് അമേരിക്ക തന്നെ. അമേരിക്കയുടെ ജനറൽ അറ്റോമിക്സ് എയ്റോനോട്ടിക്കൽ സിസ്റ്റംസ് വികസിപ്പിച്ചെടുത്ത എംക്യു–9 റീപ്പർ ഏറെ മികച്ചതും പരീക്ഷിച്ചു വിജയിച്ചതുമായ ഡ്രോണാണ്. സിറിയ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ് എന്നിവിടങ്ങളിലെ യുദ്ധഭൂമിയിലാണ് എംക്യു–9 റീപ്പർ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്. എംക്യു–9 റീപ്പറിനെ കുറിച്ച് നിരവധി നിറംപിടിപ്പിച്ച കഥകൾ വരെ നാം കേട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha