ഇതിൽപരം അപമാനം ഇനിയും താങ്ങാനാകുമോ കോൺഗ്രസേ; തിരഞ്ഞെടുപ്പ് കാലയളവിൽ പ്രാദേശിക നേതൃത്വം തന്നെ ആകെ പ്രതിബന്ധത്തിൽ ആക്കിയെന്ന് ഊർമിള
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയവും പരാജയത്തിന്റെ കരണം മുൻനിർത്തിയുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രാജിയും കോൺഗ്രസിനെ ആകെ കുഴപ്പത്തിൽ ആക്കിയിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും അമ്ബേ പരാജയപ്പെടുകയും പ്രധാന പ്രതിപക്ഷ പദവി പോലും നഷ്ടപ്പെടുകയും ചെയ്ത കോണ്‍ഗ്രസിന് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധികൂടി പിന്മാറിയതോടെ ഇനി പ്രതീക്ഷയ്ക്ക് വകയില്ലെന്ന നിലയിലേക്കെത്തിയിരിക്കുകയാണ് നേതാക്കള്‍ പലരും.പാർട്ടി അധ്യക്ഷന്റെ അഭാവവും നേതാക്കന്മാരുടെ കൂട്ട രാജിവയ്പ്പും തീർത്തും അപലപനീയമാകുമ്പോൾ പിന്നെയും പിന്നെയും ഒന്നിനൊന്നു ഇരന്നു വാങ്ങുകയാണ് കോൺഗ്രസ് നേതൃത്വം.
തിരഞ്ഞെടുപ്പ് കാലയളവിൽ പ്രാദേശിക നേതൃത്വം തന്നെ ആകെ പ്രതിബന്ധത്തിൽ ആക്കിഎന്നും വെളിപ്പെടുത്തലുമായി മുംബൈ നോർത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും ബോളിവുഡ് താരവുമായ ഊർമിള രംഗത്ത് . ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ യൂണിറ്റ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ തടസ്സങ്ങളുണ്ടാക്കിയെന്നും പ്രചരണം തെറ്റായി കൈകാര്യം ചെയ്‌തെന്നും ഊര്‍മ്മിള മതോണ്ട്ക്കര്‍ വെളിപ്പെടുത്തി . ഇത് സംബന്ധിച്ച് പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് ഊര്‍മ്മിള മതോണ്ട്ക്കര്‍ നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
താന്‍ തെരഞ്ഞെടുപ്പില്‍ ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും പോരാടിയതായും എന്നാല്‍ പ്രാദേശിക നേതൃത്വമാണ് പ്രചരണത്തിനിടെ തടസ്സങ്ങളും പ്രതിബന്ധങ്ങളും സൃഷ്ടിച്ചതെന്നും ഊര്‍മ്മിള കത്തില്‍ പറയുന്നുണ്ട്.പ്രാദേശിക നേതൃത്വം അടിത്തട്ടില്‍ തന്നെ തീര്‍ത്തും പരാജയമാണെന്നും ഊര്‍മ്മിളയുടെ കത്തില്‍ പറയുന്നു. പല നേതാക്കള്‍ക്കും രാഷ്ട്രീയ പക്വതയും അച്ചടക്കവും ഇല്ലെന്നും ഇത് മറ്റുപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വിവാദങ്ങളും ശത്രുതയും സൃഷ്ടിച്ചെന്നും താരത്തിന്റെ കത്തിലുണ്ട്.
പ്രചരണ വേളയില്‍ മുംബൈ കോണ്‍ഗ്രസിന്റെ പ്രധാന ഭാരവാഹികളില്‍ നിന്നും വേണ്ടത്ര സഹായം ലഭിച്ചില്ലെന്നും പ്രചരണത്തിനായി ഫണ്ട് സ്വരൂപിക്കാന്‍ ചില പ്രവര്‍ത്തകര്‍ അസമയത്ത് കുടുംബാംഗങ്ങളെ വിളിച്ചിരുന്നതായും ഊര്‍മിള ആരോപിക്കുന്നു.
മുതിര്‍ന്ന നേതാക്കള്‍ വരെ പ്രചരണ റാലി സംഘടിപ്പിച്ചത് വളരെ അശ്രദ്ധമായാണെന്നും തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം വരുന്ന ദിവസം കോണ്‍ഗ്രസ് ബൂത്ത് മാനേജ്മെന്റ് മോശമായിരുന്നുവെന്നും ഊര്‍മിള കത്തില്‍ ആരോപിക്കുന്നു.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഗോപാല്‍ ഷെട്ടിയോട് 4,65,000 വോട്ടുകള്‍ക്കാണ് ഊര്‍മിള പരാജയപ്പെട്ടത്. കോണ്‍ഗ്രസ് വിജയപ്രതീക്ഷ നിലനിര്‍ത്തിയ സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഊര്‍മ്മിള. 2004 ല്‍ മുംബൈ നോര്‍ത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി റാം നായിക്കിനെ പരാജയപ്പെടുത്തി നടന്‍ ഗോവിന്ദ മുംബൈ നോര്‍ത്ത് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 2009 ലും മുംബൈയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം ബി.ജെ.പി സ്ഥാനാര്‍ത്ഥി നായിക്കിനെ പരാജയപ്പെടുത്തി.
എന്നാല്‍ 2014 ല്‍ ബി.ജെ.പി മണ്ഡലം തിരിച്ചുപിടിച്ചു. 3.8 ലക്ഷം വോട്ടിന്റെ വ്യത്യാസത്തിലാണ് മണ്ഡലത്തില്‍ ബി.ജെ.പി വിജയിച്ചത്. അതുകൊണ്ടുതന്നെ വളരെ കടുത്ത മത്സരമായിരുന്നു മുംബൈ നോര്‍ത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha