രാജിക്ക് പിന്നാലെ കോടതികൾ കയറി ഇറങ്ങി രാഹുൽ ഗാന്ധി; അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിനെതിരെയുള്ള അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് അഹമ്മദാബാദ് കോടതിയില്‍ ഹാജരാകും
കൊലപാതക , പിടിച്ചുപറി കേസുകളിൽ ആരോപണ വിധേയനായ അമിത് ഷായെ ബിജെപി അധ്യക്ഷനായി നിയമിച്ചത് പൊതു ജീവിതത്തിലെ ധാർമികത എത്രത്തോളം ഇല്ലാതായി കഴിഞ്ഞു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു. എന്നിങ്ങനെയുള്ള വിമർശനം ഉന്നയിച്ച കോൺഗ്രസ് പാർട്ടി ഇന്ന് ബിജെപിയുടെ ശക്തമായ സംഘടന മികവിൽ വീണുടഞ്ഞിരിക്കുകയാണ് കോൺഗ്രസിന്റെ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയവും ആ ദുഖം താങ്ങാൻ പറ്റാതെ രാഹുൽ ഗാന്ധിയുടെ രാജിയും. എന്നാൽ ആ രാജിക്ക് പിന്നാലെ രാഹുൽ ഗാന്ധി കോടതികൾ കയറി ഇറങ്ങുകയാണ്. നിലവിൽ തിരഞ്ഞെടുപ്പ് കാലത്തേ പരാമർശങ്ങളുടെ പേരിൽ രാഹുൽ ഗാന്ധി നിരവധി അപകീർത്തി കേസ് നേരിടുന്നുണ്ട്.ഏറ്റവുമൊടുവിൽ ബി .ജെ.പിയുടെ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിനെതിരെയുള്ള അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് അഹമ്മദാബാദ് കോടതിയില്‍ ഹാജരാകും.
ഏപ്രില്‍ മാസത്തില്‍ മധ്യപ്രദേശില്‍ നടന്ന റാലിക്കിടെയായിരുന്നു രാഹുല്‍ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിശേഷിപ്പിച്ചത്. അഞ്ചുവര്‍ഷം മുമ്പ് അമിത് ഷായെ കോടതി കുറ്റവിമുക്തനാക്കിയ സൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം.
‘കൊലക്കേസ് പ്രതിയായ ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ, എന്തൊരു മഹിമ. നിങ്ങള്‍ ജയ് ഷാ എന്ന പേര് കേട്ടിട്ടുണ്ടോ? അദ്ദേഹമൊരു മാന്ത്രികനാണ്. 50,000 രൂപ മൂന്നുമാസം കൊണ്ട് 80 കോടിയാക്കി മാറ്റിയ ആളാണ്’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
തുടര്‍ന്ന് ഗുജറാത്തിലെ ബി.ജെ.പി പ്രവര്‍ത്തകനായ പ്രഭാത് ജായായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസ് നല്‍കിയത്. 11 കോടി ആളുകള്‍ക്ക് അംഗത്വമുള്ള ഒരു പാര്‍ട്ടിയുടെ ദേശീയ നേതാവിനെതിരെയാണ് രാഹുല്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയിരിക്കുന്നതെന്നും ഈ പതിനൊന്ന് കോടിയില്‍ ഒരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നുമായിരുന്നു പ്രഭാത് ജാ നോട്ടീസില്‍ പറഞ്ഞിരുന്നത്. അതേസമയം മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന പരാമര്‍ശത്തില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി സമര്‍പ്പിച്ച അപകീര്‍ത്തി കേസില്‍ കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി ജാമ്യമെടുത്തത്.
ഗൗരി ലങ്കേഷ് വധത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആശയമാണെന്ന പ്രസ്താവനയ്ക്കെതിരെയുള്ള കേസില്‍ മുംബൈ കോടതിയില്‍ രാഹുല്‍ കഴിഞ്ഞ ആഴ്ച ഹാജരായിരുന്നു. 15,000 രൂപയുടെ ബോണ്ടിന്മേല്‍ രാഹുലിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
നോട്ട് അസാധുവാക്കലിന്റെ മറവില്‍ 745.59 കോടിയുടെ നോട്ടുകള്‍ സഹകരണ ബാങ്കുകള്‍ വഴി മാറ്റിയെടുത്തുവെന്ന പരാമര്‍ശത്തില്‍ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് നല്‍കിയ അപകീര്‍ത്തി കേസില്‍ അഹമ്മദാബാദ് കോടതി രാഹുലിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം 12 ാം തിയതിയാണ് കോടതി കേസ് പരിഗണിക്കുന്നത്.എന്തായാലും രാഹുൽ ഗാന്ധിയ്ക് അത്ര നല്ല സമയമല്ല എന്നാണ് പൊതുവെയുള്ള അടക്കം പറച്ചിൽ
https://www.facebook.com/Malayalivartha