Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

സംഘ ബലം കാട്ടാൻ യുവാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്; വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച അറുപതിലേറെ യുവജനപ്രവര്‍ത്തകര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു; ഏഴ് മലയാളികളും കണ്ണൂർ സ്വദേശികൾ

10 JULY 2019 01:46 PM IST
മലയാളി വാര്‍ത്ത

വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച അറുപതിലേറെ യുവജനപ്രവര്‍ത്തകര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. ഇതിൽ ഏഴു മലയാളികളും ഉൾപ്പെടുന്നു. യുവമോര്‍ച്ച അധ്യക്ഷയും എം.പി.യുമായ പൂനം മഹാജന്റെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തുവെച്ചാണ് ഇവര്‍ അംഗത്വമെടുത്തത്. ഏഴ് മലയാളികളും കണ്ണൂർ സ്വദേശികളാണ്. കണ്ണൂരിലെ കണ്ണവത്ത് കൊല്ലപ്പെട്ട എ.ബി.വി.പി. പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ സഹോദരന്‍ കെ.വി. ഷാരോണ്‍, അണ്ടല്ലൂരില്‍ കൊല്ലപ്പെട്ട ബി.ജെ.പി. പ്രവര്‍ത്തകന്‍ സന്തോഷിന്റെ മകന്‍ എം.സി. സാരംഗ്, സീരിയല്‍ താരം നിതിന്‍ ജെയ്‌ക്ക്‌ ജോസഫ്, ജെനി, ജിസ്മി, അനൂപ് തങ്കച്ചന്‍, സണ്ണി എന്നിവരാണ് പുതിയതായി അംഗത്വമെടുത്തവരിലെ മലയാളികള്‍. കൊച്ചി സ്വദേശിയായ നിതിന്‍ ജെയ്‌ക്ക്‌ 'മഞ്ഞള്‍പ്രസാദം' എന്ന സീരിയലില്‍ നായകനായും അനുരാഗ കരിക്കിന്‍വെള്ളം, ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഭീകരര്‍ വെടിവെച്ചുകൊന്ന ജമ്മുകശ്മീര്‍ സ്വദേശി സബീര്‍അഹമ്മദ് ഭട്ടിന്റെ സഹോദരന്‍ ജാവേദ് അഹമ്മദ് ഭട്ട്, കശ്മീരില്‍ കൊല്ലപ്പെട്ട ബി.ജെ.പി. ജില്ലാവൈസ് പ്രസിഡന്റ് ഗുല്‍ മുഹമ്മദ് മിറിന്റെ മക്കളായ സഹൂമര്‍ അഹമ്മദ്, ഉമര്‍ അഹമ്മദ്, പുല്‍വാമയിലെ യുവനേതാവ് ഷബീര്‍ ഭട്ട്, ദേശീയ ഹോക്കി താരം സുമീത് ശുക്ള, ഒളിംപിക്സ് താരം സ്വാതിസിങ്, കോമണ്‍വെല്‍ത്ത് െഗയിംസ് മെഡല്‍ ജേതാക്കളായ അവതാര്‍ സിങ്, തുലിക മാന്‍, വിജയ് യാദവ്, അര്‍ജുന അവാര്‍ഡ് ജേതാവ് യശ്പാല്‍ സോളങ്കി, യോഗയിലെ ലോകചാമ്ബ്യന്‍ തേജസ്വി, സ്പെഷ്യല്‍ ഒളിംപിക്സ് മെഡല്‍ ജേതാവ് ദിഷ ധീരജ്, അന്താരാഷ്ട്ര ബാസ്കറ്റ്ബോള്‍ താരം യോഗേഷ് കടാരിയ തുടങ്ങിയവര്‍ പുതുതായി ചേര്‍ന്നവരിൽ പെടുന്നു.

ജൂലൈ അഞ്ചിനാണ് ബിജെപി അംഗത്വ പരിപാടിക്ക് തുടക്കം കുറിച്ചത്. ആഗസ്റ്റ് 11 ന് അവസാനിക്കുന്ന അംഗത്വ വിതരണ പരിപാടി അവസാനിക്കുന്നതോടെ പാര്‍ട്ടി 20 ശതമാനം അംഗത്വ വര്‍ധനവാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കി. മൊബൈല്‍ നമ്പറിലേക്ക് മിസ് കോള്‍ നല്‍കുന്നതിലൂടെ ആര്‍ക്കും ബി.ജെ.പി അംഗത്വം എടുക്കാമെന്നും ചൗഹാന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ച സംഭവം ഏറെ വിവാദമുണ്ടാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിന്‍റെ പേരിലാണ് അബ്ദുള്ള കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിൽ മോദിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു.

ബിജെപിയെ ഇത്രകാലവും താൻ തെറ്റിദ്ധരിക്കുകയായിരുന്നു എന്നു തിരിച്ചറിഞ്ഞതായി എ.പി.അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു.ജെ.പി.നഡ്ഡയിൽനിന്ന് അഞ്ചുരൂപ അംഗത്വം കൈപ്പറ്റി, ആ കടലാസിന്റെ പിൻഭാഗം വായിച്ചുനോക്കിയപ്പോഴാണു ബിജെപിയെ ഇത്രകാലവും തെറ്റിദ്ധരിക്കുകയായിരുന്നു എന്നു താൻ തിരിച്ചറിഞ്ഞതെന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. ഭാരതത്തിന്റെ പൈതൃകവും ദേശീയതയുമാണ് ബിജെപി ഉയർത്തിപ്പിടിക്കുന്നത് എന്നും അബ്ദുള്ള കുട്ടി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രീയ പാർട്ടി തന്നെ സ്വീകരിച്ചതു മുജ്ജന്മ സുകൃതമാണ്. സ്വന്തം പ്രധാനമന്ത്രിയെ പുകഴ്ത്തിയതിനു പാർട്ടിയിൽനിന്നു പുറത്തായ ആദ്യ രാഷ്ട്രീയക്കാരൻ ലോകത്ത് ഒരു പക്ഷേ താനായിരിക്കും എന്നും അബ്ദുള്ളകുട്ടി അഭിപ്രായപ്പെട്ടു.

ഇന്ത്യാ വിഭജനകാലത്ത് മുഹമ്മദലി ജിന്നയെ എതിർക്കുകയും ഇന്ത്യയുടെ ദേശീയ വീക്ഷണം ഉയർത്തിപ്പിടിക്കുകയും ചെയ്തവരാണ് ഖാൻ അബ്ദുൽഗാഫർ ഖാൻ, അബുൽ കലാം ആസാദ് എന്നിവർ. ആ ചരിത്രം ആവർത്തിച്ച സമയമാണിത്. അതുകൊണ്ട് ദേശീയ മുസ്‌ലിം എന്ന പദം താൻ ബോധപൂർവം ഉപയോഗിച്ചതാണെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (30 minutes ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (44 minutes ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (51 minutes ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (59 minutes ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (1 hour ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (1 hour ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (1 hour ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (2 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (3 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (3 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (3 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (3 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (3 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (3 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

Malayali Vartha Recommends