Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

അധികാരം പിടിക്കാനുള്ള അടവുകള്‍ കര്‍ണാടകയില്‍ തുടരുന്നു... അവസാനത്തെ അടവായി രാജി നല്‍കിയ വിമത എം.എല്‍.എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു

10 JULY 2019 01:42 PM IST
മലയാളി വാര്‍ത്ത

അധികാരം പിടിക്കാനുള്ള അടവുകള്‍ കര്‍ണാടകയില്‍ തുടരുന്നു. അവസാനത്തെ അടവായി രാജി നല്‍കിയ വിമത എം.എല്‍.എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസ് നാളെ കോടതി പരിഗണിച്ചേക്കും. സ്പീക്കര്‍ തങ്ങളുടെ രാജി അംഗീകരിക്കുന്നില്ലെന്നാണ് പരാതി. ഇവരുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ ഹോട്ടലിന് മുന്നില്‍ മഹാരാഷ്ട്ര പൊലീസ് തടഞ്ഞു. മുംബയിലെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത ശേഷമാണ് അദ്ദേഹം രാവിലെ എത്തിയത്. എന്നാല്‍ പൊലീസ് ഇടപെട്ട് ബുക്കിംഗ് ക്യാന്‍സലാക്കിയെന്ന് ശിവകുമാര്‍ ആരോപിച്ചു. ഹോട്ടലിന് ചുറ്റുമുള്ള 500 മീറ്ററില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് അവര്‍ ഭരിക്കുന്ന മഹാരാഷ്ട്രയില്‍ പൊലീസ് തന്നെതടഞ്ഞതെന്ന് ശിവകുമാര്‍ ആരോപിച്ചു. ബുക്കിംഗ് റദ്ദാക്കിയെന്ന് റിനൈസന്‍സ് ഹോട്ടല്‍ അധികൃതരാണ് തന്നെ അറിയിച്ചതെന്നും അടിയന്തരസാഹചര്യം കണക്കിലെടുത്താണെന്നും അവര്‍ പറഞ്ഞതായി ശിവകുമാര്‍ പറഞ്ഞു.

മുംബയ് പൊലീസ് തന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് ശിവകുമാര്‍ പറഞ്ഞു. തങ്ങളുടെ രാജി സ്പീക്കര്‍ അംഗീകരിക്കുന്നില്ലെന്ന് വിമതര്‍ പറഞ്ഞു. വിമത എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ ശിവകുമാര്‍ എത്തിയതോടെ ഗോ ബാക്ക് വിളികളുമായി ബി.ജെ.പി പ്രവര്‍ത്തകരെത്തി. ഇതോടെ സംഘര്‍ഷ സമാനമായ സാഹചര്യം ഉണ്ടായി. ഇതോടെയാണ് പൊലീസ് ഇടപെട്ടത്. അവസാനവട്ട അനുനയം എന്ന നിലയ്ക്കാണ് ഡി.കെ ശിവകുമാര്‍ മുംബയില്‍ എത്തിയത്. കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി കൂട്ടുനില്‍ക്കുകയാണെന്നും എം.എല്‍.എമാര്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ കൈവശമാണെന്നും കര്‍ണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപിച്ചു. ജെ.ഡി.എസ് നേതാവ് ശിവലിംഗ ഗൗഡയും മുംബയിലെത്തിയിട്ടുണ്ട്. 

നാളെ സുപ്രീംകോടതിയില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എം.എല്‍.എമാരെ രാജിവയ്ക്കാന്‍ സ്പീക്കര്‍ അനുവദിക്കണമെന്ന് അവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രതിസന്ധിയായതിനാല്‍ കേസ് അടിയന്തിരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. അത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അംഗീകരിച്ചു. അതേസമയം എം.എല്‍.എമാരെ കാണാതെ മടങ്ങില്ലെന്ന നിലപാടിലാണ് ഡി.കെ ശിവകുമാര്‍. ഒമ്പത് എംഎല്‍എമാരെ അയോഗ്യരാക്കുമെന്ന് സിദ്ധരാമയ്യ മുന്നറിയിപ്പ് നല്‍കിയിട്ട് പോലും അവര്‍ വഴങ്ങാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ വീഴുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നീക്കം ബി.ജെ.പി തുടങ്ങിക്കഴിഞ്ഞു. തങ്ങള്‍ക്ക് ഭൂരിപക്ഷം ഉണ്ടെന്ന് കാട്ടി യദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ കണ്ടേക്കും.

രാജി കത്ത് നല്‍കിയ തങ്ങളെ കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നെന്ന് കാണിച്ച് എം.എല്‍.എമാര്‍ നല്‍കിയ കത്തും ബി.ജെ.പി നേതാക്കള്‍ ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് അറിയുന്നത്. സംഭവം സുപ്രീംകോടതിയില്‍ വരെ എത്തിയതോടെ ഗവര്‍ണര്‍ പെട്ടെന്ന് തീരുമാനം എടുക്കില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. കുമാരസ്വാമി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന തീരുമാനം അതിനാല്‍ സുപ്രീംകോടതി വിധിക്ക് ശേഷമായിരിക്കും ഉണ്ടാവുക എന്നറിയുന്നു. എം.എല്‍.എമാരെ രാജിവയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എമാര്‍ കര്‍ണാടക വിധാന്‍സൗധക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുകയാണ്. കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസും അറിയിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാനും നിലനിര്‍ത്താനുമുള്ള പോരാട്ടമാണെങ്കിലും ഫലത്തിലിത് ബി.ജെ.പി - കോണ്‍ഗ്രസ് പോരായി മാറിയിരിക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (32 minutes ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (46 minutes ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (53 minutes ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (1 hour ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (1 hour ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (1 hour ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (2 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (3 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (3 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (3 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (3 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (3 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (3 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

Malayali Vartha Recommends