ധോണി ഇനി മോദിക്കൊപ്പം; ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം ധോനി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് ബിജെപി നേതാവ്

ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവ് രംഗത്ത്. നരേന്ദ്ര മോദിയുടെ ടീമിനൊപ്പമാവും ധോണിയുടെ പുതിയ ഇന്നിങ്‌സ് എന്നാണ് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സഞ്ജയ് പാസ്വാന്‍ പറയുന്നത്.
ലോകകപ്പ് സെമി ഫൈനലില്‍ തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ധോണി വിരമിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാവുകയാണ്. അതിനിടയിലാണ് ഇന്ത്യന്‍ മുന്‍ നായകന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയേക്കുമെന്ന വാദങ്ങള്‍ ഉയരുന്നത്. ധോണി എന്റെ സുഹൃത്താണ്, ലോക പ്രശ്‌സതനാണ്. ധോണിയുടെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏറെ നാളായി നടക്കുന്നു. എന്നാല്‍, ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷമാവും രാഷ്ട്രീയ പ്രവേശനത്തില്‍ തീരുമാനമാവുക എന്ന് സഞ്ജയ് പാസ്വാന്‍ പറഞ്ഞു.
ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സമ്പര്‍ക് ഫോര്‍ സമര്‍ഥന്‍ പരിപാടിയുടെ ഭാഗമായി അമിത് ഷാ സന്ദര്‍ഷിച്ച സെലിബ്രിറ്റികളില്‍ ധോണിയും ഉള്‍പ്പെട്ടിരുന്നു. ധോണിയുടെ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ഈ വര്‍ഷം അവസാനമാണ് അസംബ്ലി തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ധോണിയെ ബിജെപി ഇവിടെ ഇറക്കിയേക്കുമെന്നാണ് സൂചനകള്‍.
ലോകകപ്പ് സെമിയിൽ ന്യൂസിലന്റിനോട് പരാജയപ്പെട്ട് ഇന്ത്യൻ ടീം പുറത്തായതിന് പിന്നാലെ മഹേന്ദ്ര സിംഗ് ധോണി വിരമിക്കുന്നുവെന്ന തരത്തിലുള്ള ചർച്ചകളും സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് ധോണി രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ വന്നു തുടങ്ങിയത്. ധോണി ഉടൻ തന്നെ വിരമിച്ചേക്കുമെന്നും നരേന്ദ്ര മോദിയുടെ ടീമിനൊപ്പമാണ് അദ്ദേഹത്തിന്റെ പുതിയ ഇന്നിംഗ്സെന്നുമാണ് സജ്ഞയ് പസ്വാൻ പറയുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ധോണി ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കലാ-കായിക രംഗത്തെ നിരവധി പ്രമുഖരാണ് തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. സെലിബ്രിറ്റികളെ പാർട്ടിയിലേക്ക് അടുപ്പിക്കുന്നതിൽ ബിജെപിയായിരുന്നു മുൻപന്തിയിൽ ബോളിവുഡ് താരം ജയപ്രദ മുതൽ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ വരെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുമായി കൈകൊടുത്തു. സണ്ണി ഡിയോളും ഹേമാ മാലിനിയും അടക്കമുള്ള താരങ്ങൾ ബിജെപി ടിക്കറ്റിൽ മത്സരിച്ച് വിജയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























