ഇന്ത്യയില്‍ ഐഎസ് യൂണിറ്റ് സ്ഥാപിക്കാൻ ദുബായില്‍നിന്നു ധനസമാഹരണം
ഇന്ത്യയില്‍ ഐഎസ് യൂണിറ്റ് സ്ഥാപിക്കാൻ ദുബായില്‍നിന്നു ധനസമാഹരണം നടത്തിയതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ ..ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത 14 തമിഴ്‌നാട് സ്വദേശികളാണ് ഇന്ത്യയില്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) യൂണിറ്റ് സ്ഥാപിക്കാനായി ദുബായില്‍നിന്നു ധനസമാഹരണം നടത്തിയതെന്നാണ് വെളിപ്പെടുത്തല്‍. ഇവര്‍ക്ക് അല്‍ ഖായിദയുമായും യെമനിലെ ഭീകരസംഘടനയായ അന്‍സറുള്ളയുമായും ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്
വഹാദത്ത് ഇ ഇസ്‌ലാം, ജമാഅത്ത് വഹാദത്ത് ഇ ഇസ്‌ലാം, അല്‍ ജിഹാദിയെ, ജിഹാദിസ്റ്റ് ഇസ്്‌ലാമിക് യൂണിറ്റ് എന്നീ പേരുകളിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്
ആറു മാസത്തോളം യുഎഇ ജയിലില്‍ അടച്ചിരുന്ന ഇവരെ കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയിലേക്കു എത്തിച്ചത് . തിങ്കളാഴ്ച ചെന്നൈ കോടതിയില്‍ ഹാജരാക്കിയ ഇവരെ എന്‍ഐഎ ജൂലൈ 25 വരെ റിമാന്‍ഡില്‍ വാങ്ങിയിട്ടുണ്ട്
ഇവരിൽ പലരും മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരും യുഎഇില്‍ സ്ഥിരതാമസമാക്കിയവറുമാണെന്നാണ് പറയുന്നത് . ഒരാള്‍ 32 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്നു. ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിനായി ഇവര്‍ ഫണ്ട് സമാഹരിച്ചതായാണ് എന്‍ഐഎ പറയുന്നത്.
ഇന്ത്യന്‍ സര്‍ക്കാരിനെതിരെ പോരാട്ടം നടത്തി ഐഎസ് പ്രത്യയശാസ്ത്രം രാജ്യത്തു നടപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് എന്‍ഐഎ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.എസ്. പിള്ള പറഞ്ഞു
ഇവരെ ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാഗപട്ടണത്ത് നിന്ന് ഹാരിഷ് മുഹമ്മദ്, ഹസന്‍ അലി എന്നിവരെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഹസന്‍ അലിയാണ് റിക്രൂട്ടിംഗ് ഏജന്റ് എന്ന് എന്‍ഐഎ പറയുന്നു.
സ്‌ഫോടക വസ്തുക്കളും വിഷപദാര്‍ത്ഥങ്ങളുമടക്കം ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഹസന്‍ അലി ആഹ്വാനം ചെയ്യുന്ന വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന സ്‌ഫോടനപരമ്പരയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ എന്‍ഐഎ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
യുവാക്കളെ സംഘടനയിലേക്കു റിക്രൂട്ട് ചെയ്യുന്നത് ഹസന്‍ അലിയാണ്. ചാവേര്‍ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുന്ന വിഡിയോകളും ഹസന്‍ പോസ്റ്റ് ചെയ്തിരുന്നു
https://www.facebook.com/Malayalivartha