Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ കശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്ന വാക്ക് ബിജെപി പാലിച്ചിരിക്കുന്നു. ഇതോടെ നരേന്ദ്രമോദി സര്‍ക്കാര്‍, ലക്ഷോപലക്ഷം കശ്മീരിപണ്ഡിറ്റുകള്‍ക്ക് തങ്ങളുടെ നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയ്ക്കു തിളക്കം കൂട്ടിയിരിക്കുകയാണ്

22 AUGUST 2019 07:02 PM IST
മലയാളി വാര്‍ത്ത

തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ കശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്ന വാക്ക് ബിജെപി പാലിച്ചിരിക്കുന്നു. ഇതോടെ നരേന്ദ്രമോദി സര്‍ക്കാര്‍, ലക്ഷോപലക്ഷം കശ്മീരിപണ്ഡിറ്റുകള്‍ക്ക് തങ്ങളുടെ നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയ്ക്കു തിളക്കം കൂട്ടിയിരിക്കുകയാണ്.

കശ്മീര്‍ താഴ്‌വരയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടവരാണ് കശ്മീരി പണ്ഡിറ്റുകൾ .. കാശ്മീർ താഴ്‌വരയിലെ ആദ്യകാല നിവാസികളിൽ ഇപ്പോഴും നിലവിലുള്ള ഒരേയൊരു ഹിന്ദു ജനവിഭാഗമാണ് ഇവർ. നിരവധി കൂട്ടക്കൊലകളുടേയും വംശീയഉന്മൂലനാശനങ്ങളുടെയും ഫലമായി കാശ്മീർ താഴ്‌വരയിൽ നിന്നും ആട്ടിയിറക്കപ്പെട്ട ഇവർ ഇപ്പോൾ ജമ്മുവിലും ഇന്ത്യയുടെ വിവിധഭാഗങ്ങളിലുമായി അഭയാർത്ഥികളെപോലെ കഴിയുകയാണ്

അക്ബറിനു മുൻപ് 14-ആം നൂറ്റാണ്ടുവരേയും ഹിന്ദുമതവും ബുദ്ധമതവുമാണ് കാശ്മീരിൽ ഉണ്ടായിരുന്നത് . 14-ആം നൂറ്റാണ്ടോടെയാണ് കശ്മീരിലേക്കുള്ള ഇസലാം മതം കടന്നുവരുന്നത് . ആദ്യകാലങ്ങളിൽ ഇസ്ലാം മതത്തിലുള്ളവരും ഹിന്ദു ബുദ്ധമതക്കാരും സൗഹൃദത്തിൽ കഴിഞ്ഞെങ്കിലും പിന്നീട് താളപ്പിഴകൾ ഉണ്ടായിത്തുടങ്ങി .
ലോഹ്റ രാജവംശത്തിന്റെ ഭരണത്തിൽ പ്രഭുക്കന്മാരുടേയും മാടമ്പിമാരുടേയും സ്വാധീനം ഏറി വരികയും കാലക്രമേണ താഴ്വര ഇസ്ലാമിക ഭരണാധികാരികളുടെ കയ്യിലാവുകയും ചെയ്തു.

ചില മുസ്ലീം ഭരണാധികാരികൾ ഹിന്ദു സമൂഹത്തോട് നീതിപുലർത്തിയെങ്കിലും പലരും ജനങ്ങളെ നിർബന്ധിതമായും അല്ലാതെയും ഇസ്ലാമിലേക്ക് പരിവർത്തനം നടത്തുകയും കാലക്രമേണ താഴ്‌വര മുസ്ലീം ഭൂരിപക്ഷസമൂഹമായി പരിണമിക്കുകയും ചെയ്തു

1989-നും 90-നും ഇടയിലെ വിവിധ അക്രമസംഭവങ്ങളിലായി ഏകദേശം 300 കാശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടു 1990-കളുടെ ആദ്യത്തിൽ "അഫ്താബ്", "അൽ സഫ" എന്നീ പ്രാദേശിക പത്രങ്ങൾ മുസ്ലീങ്ങളെ ഇന്ത്യക്കെതിരേ ജിഹാദ് നടത്താൻ പ്രേരിപ്പിച്ചു.. താഴ്‌വരയിലെ താമസക്കാരായ എല്ലാ ഹിന്ദുക്കളേയും നാടുകടത്താൻ പത്രത്തിലൂടെ ആഹ്വനം ചെയ്തു ..

ഇത്തരം പ്രവർത്തികളെ ഒരിക്കൽപോലും ഭരണ കൂടം ചോദ്യം ചെയ്തില്ല എന്ന് മാത്രമല്ല തുടർന്നുള്ള ദിനങ്ങളിൽ മുഖം‌മൂടിക്കാരായ അക്രമികൾ എ.കെ. 47 തോക്കുകൾ കൊണ്ട് പലായനം ചെയ്യാത്ത ഹിന്ദുക്കളെ കൊല്ലാൻ തുടങ്ങുകയും ചെയ്തു..വീടുകളിലെ സ്ത്രീകളെ ഉപേക്ഷിച്ചു പുരുഷന്മാരോട് ഓടിപോകാനായിരുന്നു ആജ്ഞ. പോകാത്തവരെ കൊന്നൊടുക്കി.
24 മണിക്കൂറിനകം നാടുവിടാനും ഇല്ലെങ്കിൽ മരിക്കാനും തയ്യാറാകാൻ പറഞ്ഞുകൊണ്ടുള്ള ലഘുലേഖകൾ ഹിന്ദുക്കളുടെ വീടുകളിൽ പതിച്ചു..1990 മാർച്ച് മാസത്തിന് ശേഷം മാത്രം 2,50,000-നും 3,00,000-നും ഇടയിൽ പണ്ഡിറ്റുകൾ കശ്മീരിൽ നിന്നും നിഷ്കാസിതരായി എന്നാണു റിപ്പോർട്ടുകൾ

കലാപകലുഷിതമായ കാലങ്ങളിൽ കശ്മീരിൽ നിന്നും നിഷ്കാസിതരായവരിൽ തിരിച്ചു കൊണ്ടുവന്ന് കശ്മീരിൽ പുനരധിവസിപ്പിക്കുന്നതിന് ജവഹർലാൽ നെഹ്‌റു ഉൾപ്പടെ കാലാകാലങ്ങളിലെ ഇന്ത്യാ ഗവണ്മെന്റ് പരിശ്രമിച്ചിട്ടുണ്ട്

കശ്മീരിലേക്ക് പണ്ഡിറ്റുകള്‍ തിരിച്ചുവരുന്നതിനാവശ്യമായ സാഹചര്യം സൃഷ്ടിക്കാന്‍ പാര്‍ട്ടികള്‍ ബാധ്യസ്ഥരാണ്. അവര്‍ ഒരിടം നല്‍കുക എന്നത് നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണ്. പുല്‍വാമയിലോ അതെല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലത്തോ അത് കണ്ടെത്താവുന്നതാണ്. ആ സ്ഥലം അവര്‍ക്ക് ഫ്രീയായി വിട്ടുകൊടുക്കുകയും വേണം എന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞിട്ടുണ്ട്

കേന്ദ്രസര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 62,000 കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കഴിയുന്നത്. ഭീകരവാദം ശക്തിപ്രാപിച്ച 1989 കാലഘട്ടത്തിലാണ് ഇവര്‍ ജമ്മു, ദല്‍ഹി, പഞ്ചാബ് ഉള്‍പ്പെടെയുള്ള മറ്റു പ്രദേശങ്ങളിലേക്ക് സ്വത്തുവകകള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. 2015-16ലെ കേന്ദ്ര പൊതുബജറ്റില്‍ കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായി 580 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്

ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളെപ്പോലെ കശ്മീരിനും അവിടത്തെ ജനതയ്ക്കും പ്രധാന്യമുണ്ടാകണം. ജന്മനാട്ടില്‍ നിന്ന് ഇനിയാരും പലായനം ചെയ്യാനിടവരരുത്. ജീവഭയത്താല്‍ ഓടിപ്പോയവര്‍ തിരികെയെത്തണം. സ്വന്തം മണ്ണില്‍ അഭിമാനത്തോടെ കഴിയാന്‍ ഓരോ കശ്മീരിക്കും അവകാശമുണ്ട്. ഈ അവകാശമാണു ബിജെപി ലക്ഷ്യമിട്ടത്.

തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ കശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്ന വാക്ക് ബിജെപി പാലിച്ചിരിക്കുന്നു. ഇതോടെ നരേന്ദ്രമോദി സര്‍ക്കാര്‍, ലക്ഷോപലക്ഷം കശ്മീരിപണ്ഡിറ്റുകള്‍ക്ക് തങ്ങളുടെ നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയ്ക്കു തിളക്കം കൂട്ടിയിരിക്കുകയാണ്.

തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ കശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്ന വാക്ക് ബിജെപി പാലിച്ചിരിക്കുന്നു. ഇതോടെ നരേന്ദ്രമോദി സര്‍ക്കാര്‍, ലക്ഷോപലക്ഷം കശ്മീരിപണ്ഡിറ്റുകള്‍ക്ക് തങ്ങളുടെ നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയ്ക്കു തിളക്കം കൂട്ടിയിരിക്കുകയാണ്.

കശ്മീര്‍ താഴ്‌വരയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടവരാണ് കശ്മീരി പണ്ഡിറ്റുകൾ .. കാശ്മീർ താഴ്‌വരയിലെ ആദ്യകാല നിവാസികളിൽ ഇപ്പോഴും നിലവിലുള്ള ഒരേയൊരു ഹിന്ദു ജനവിഭാഗമാണ് ഇവർ. നിരവധി കൂട്ടക്കൊലകളുടേയും വംശീയഉന്മൂലനാശനങ്ങളുടെയും ഫലമായി കാശ്മീർ താഴ്‌വരയിൽ നിന്നും ആട്ടിയിറക്കപ്പെട്ട ഇവർ ഇപ്പോൾ ജമ്മുവിലും ഇന്ത്യയുടെ വിവിധഭാഗങ്ങളിലുമായി അഭയാർത്ഥികളെപോലെ കഴിയുകയാണ്

അക്ബറിനു മുൻപ് 14-ആം നൂറ്റാണ്ടുവരേയും ഹിന്ദുമതവും ബുദ്ധമതവുമാണ് കാശ്മീരിൽ ഉണ്ടായിരുന്നത് . 14-ആം നൂറ്റാണ്ടോടെയാണ് കശ്മീരിലേക്കുള്ള ഇസലാം മതം കടന്നുവരുന്നത് . ആദ്യകാലങ്ങളിൽ ഇസ്ലാം മതത്തിലുള്ളവരും ഹിന്ദു ബുദ്ധമതക്കാരും സൗഹൃദത്തിൽ കഴിഞ്ഞെങ്കിലും പിന്നീട് താളപ്പിഴകൾ ഉണ്ടായിത്തുടങ്ങി .
ലോഹ്റ രാജവംശത്തിന്റെ ഭരണത്തിൽ പ്രഭുക്കന്മാരുടേയും മാടമ്പിമാരുടേയും സ്വാധീനം ഏറി വരികയും കാലക്രമേണ താഴ്വര ഇസ്ലാമിക ഭരണാധികാരികളുടെ കയ്യിലാവുകയും ചെയ്തു.

ചില മുസ്ലീം ഭരണാധികാരികൾ ഹിന്ദു സമൂഹത്തോട് നീതിപുലർത്തിയെങ്കിലും പലരും ജനങ്ങളെ നിർബന്ധിതമായും അല്ലാതെയും ഇസ്ലാമിലേക്ക് പരിവർത്തനം നടത്തുകയും കാലക്രമേണ താഴ്‌വര മുസ്ലീം ഭൂരിപക്ഷസമൂഹമായി പരിണമിക്കുകയും ചെയ്തു

1989-നും 90-നും ഇടയിലെ വിവിധ അക്രമസംഭവങ്ങളിലായി ഏകദേശം 300 കാശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടു 1990-കളുടെ ആദ്യത്തിൽ "അഫ്താബ്", "അൽ സഫ" എന്നീ പ്രാദേശിക പത്രങ്ങൾ മുസ്ലീങ്ങളെ ഇന്ത്യക്കെതിരേ ജിഹാദ് നടത്താൻ പ്രേരിപ്പിച്ചു.. താഴ്‌വരയിലെ താമസക്കാരായ എല്ലാ ഹിന്ദുക്കളേയും നാടുകടത്താൻ പത്രത്തിലൂടെ ആഹ്വനം ചെയ്തു ..

ഇത്തരം പ്രവർത്തികളെ ഒരിക്കൽപോലും ഭരണ കൂടം ചോദ്യം ചെയ്തില്ല എന്ന് മാത്രമല്ല തുടർന്നുള്ള ദിനങ്ങളിൽ മുഖം‌മൂടിക്കാരായ അക്രമികൾ എ.കെ. 47 തോക്കുകൾ കൊണ്ട് പലായനം ചെയ്യാത്ത ഹിന്ദുക്കളെ കൊല്ലാൻ തുടങ്ങുകയും ചെയ്തു..വീടുകളിലെ സ്ത്രീകളെ ഉപേക്ഷിച്ചു പുരുഷന്മാരോട് ഓടിപോകാനായിരുന്നു ആജ്ഞ. പോകാത്തവരെ കൊന്നൊടുക്കി.
24 മണിക്കൂറിനകം നാടുവിടാനും ഇല്ലെങ്കിൽ മരിക്കാനും തയ്യാറാകാൻ പറഞ്ഞുകൊണ്ടുള്ള ലഘുലേഖകൾ ഹിന്ദുക്കളുടെ വീടുകളിൽ പതിച്ചു..1990 മാർച്ച് മാസത്തിന് ശേഷം മാത്രം 2,50,000-നും 3,00,000-നും ഇടയിൽ പണ്ഡിറ്റുകൾ കശ്മീരിൽ നിന്നും നിഷ്കാസിതരായി എന്നാണു റിപ്പോർട്ടുകൾ

കലാപകലുഷിതമായ കാലങ്ങളിൽ കശ്മീരിൽ നിന്നും നിഷ്കാസിതരായവരിൽ തിരിച്ചു കൊണ്ടുവന്ന് കശ്മീരിൽ പുനരധിവസിപ്പിക്കുന്നതിന് ജവഹർലാൽ നെഹ്‌റു ഉൾപ്പടെ കാലാകാലങ്ങളിലെ ഇന്ത്യാ ഗവണ്മെന്റ് പരിശ്രമിച്ചിട്ടുണ്ട്

കശ്മീരിലേക്ക് പണ്ഡിറ്റുകള്‍ തിരിച്ചുവരുന്നതിനാവശ്യമായ സാഹചര്യം സൃഷ്ടിക്കാന്‍ പാര്‍ട്ടികള്‍ ബാധ്യസ്ഥരാണ്. അവര്‍ ഒരിടം നല്‍കുക എന്നത് നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണ്. പുല്‍വാമയിലോ അതെല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലത്തോ അത് കണ്ടെത്താവുന്നതാണ്. ആ സ്ഥലം അവര്‍ക്ക് ഫ്രീയായി വിട്ടുകൊടുക്കുകയും വേണം എന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞിട്ടുണ്ട്

കേന്ദ്രസര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 62,000 കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കഴിയുന്നത്. ഭീകരവാദം ശക്തിപ്രാപിച്ച 1989 കാലഘട്ടത്തിലാണ് ഇവര്‍ ജമ്മു, ദല്‍ഹി, പഞ്ചാബ് ഉള്‍പ്പെടെയുള്ള മറ്റു പ്രദേശങ്ങളിലേക്ക് സ്വത്തുവകകള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. 2015-16ലെ കേന്ദ്ര പൊതുബജറ്റില്‍ കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായി 580 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്

ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളെപ്പോലെ കശ്മീരിനും അവിടത്തെ ജനതയ്ക്കും പ്രധാന്യമുണ്ടാകണം. ജന്മനാട്ടില്‍ നിന്ന് ഇനിയാരും പലായനം ചെയ്യാനിടവരരുത്. ജീവഭയത്താല്‍ ഓടിപ്പോയവര്‍ തിരികെയെത്തണം. സ്വന്തം മണ്ണില്‍ അഭിമാനത്തോടെ കഴിയാന്‍ ഓരോ കശ്മീരിക്കും അവകാശമുണ്ട്. ഈ അവകാശമാണു ബിജെപി ലക്ഷ്യമിട്ടത്.

തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ കശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്ന വാക്ക് ബിജെപി പാലിച്ചിരിക്കുന്നു. ഇതോടെ നരേന്ദ്രമോദി സര്‍ക്കാര്‍, ലക്ഷോപലക്ഷം കശ്മീരിപണ്ഡിറ്റുകള്‍ക്ക് തങ്ങളുടെ നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയ്ക്കു തിളക്കം കൂട്ടിയിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (9 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (17 minutes ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (31 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (49 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (11 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (11 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (11 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (12 hours ago)

Malayali Vartha Recommends