പ്രഗ്യയ്‌ക്ക് അന്ത്യശാസനം നൽകി ബി.ജെ.പി; ദുഷ്‌ടശക്തികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾ ബി.ജെ.പിയിലെ മുതിർന്ന നേതാക്കളെ ഇല്ലായ്‌മ ചെയ്യുകയാണെന്ന പ്രഗ്യാ സിംഗ് എം.പിയുടെ വിവാദ പരാമർശത്തിൽ പാർട്ടി നേതൃത്വത്തിന് കടുത്ത അതൃപ്‌തി
ദുഷ്‌ടശക്തികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾ ബി.ജെ.പിയിലെ മുതിർന്ന നേതാക്കളെ ഇല്ലായ്‌മ ചെയ്യുകയാണെന്ന പ്രഗ്യാ സിംഗ് എം.പിയുടെ വിവാദ പരാമർശത്തിൽ പാർട്ടി നേതൃത്വത്തിന് കടുത്ത അതൃപ്‌തി. ഇക്കാര്യത്തിൽ ബിജെപി നേതൃത്വം പ്രഗ്യയെ നേരിട്ട് താക്കീത് ചെയ്തു. ഇനി പൊതുചടങ്ങുകളിൽ സംസാരിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സുഷമാ സ്വരാജിന്റെയും അരുൺ ജെയ്‌റ്റ്‌ലിയുടെയും മരണത്തിന് പിന്നാലെ സ്വാധി നടത്തിയ പരാമർശമാണ് വിവാദമായത്.
ഇനി പ്രഗ്യയുടെ ഭാഗത്ത് നിന്നും വിവാദപരമായ പരാമർശം ഉണ്ടാവുകയാണെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുന്‍ കേന്ദ്ര മന്ത്രിമാരായ സുഷമ സ്വരാജിന്റെയും അരുണ്‍ ജെയ്റ്റ്‌ലിയുടെയും മരണകാരണം പ്രതിപക്ഷത്തിന്റെ ദുര്‍മന്ത്രവാദം മൂലമെന്ന് പ്രഗ്യ സിങ് താക്കൂര്‍ ആരോപിചിരുന്നു. ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ബിജെപിയുടെ സംസ്ഥാന ഓഫീസില്‍ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗറിനും ആദരാഞ്ജലി അര്‍പ്പിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് പ്രഗ്യ സിങ്ങിന്റെ വിവാദ പരാമര്‍ശം.
‘ഒരിക്കല്‍ മഹാരാജ് ജി എന്നോട് പറഞ്ഞു, നമ്മുടെയെല്ലാം ജീവിതത്തില്‍ മോശം സമയമുണ്ടാകുമെന്നും എതിരാളികള്‍ നമുക്കെതിരെ മാരക ശക്തി പ്രയോഗിക്കുമെന്നു. ഞാന്‍ പിന്നീട് ഇക്കാര്യം മറന്നു. പക്ഷേ ഇപ്പോള്‍ ബി.ജെ.പിയിലെ ഓരോ നേതാക്കളായി ഞങ്ങളെ വിട്ടു പോകുമ്പോള്‍ അദ്ദേഹം പറഞ്ഞതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. മഹാരാജ് ജി ശരിയായിരുന്നില്ലേ?’ എന്നും ബി.ജെ.പി ഓഫീസില്‍ നടന്ന അനുശോചന യോഗത്തില്‍ അവര്‍ പറഞ്ഞു.
മുൻപും പലതവണ വിവാദ പ്രസ്താവനകള്‍ നടത്തി മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയയാളാണ്പ്രഗ്യ സിങ് താക്കൂര്‍. മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞ ഭോപ്പാല്‍ എം.പിയാണ്. നേരത്തേ ഒട്ടേറെ വിവാദ പരാമര്‍ശങ്ങളുടെയും പ്രവൃത്തികളുടെയും പേരില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബി.ജെ.പി അവരെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയായിരുന്നു.
.
ഇത്തരമൊരു നേതാവിനെ രാഷ്ട്രീയത്തില്‍ ഇറക്കിയതിന് ബിജെപിക്ക് നാണക്കേട് തോന്നേണ്ടതാണെന്നും കോണ്‍ഗ്രസ് നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതില്‍ നിരാശയുണ്ടെന്ന് ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടു. ബിജെപി അവരെ എംപിയാക്കിയ നടപടിയില്‍ ആത്മപരിശോധന നടത്തണമെന്ന് സിന്ധ്യ പറഞ്ഞു. എന്തുകൊണ്ടാണ് വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്ന ഒരാള്‍ക്ക് ബിജെപി സീറ്റ് നല്‍കിയത്. ഇത്തരമൊരു അവസ്ഥയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ മോശമായ രീതിയിലേക്ക് മാറ്റിയിരിക്കുകയാണ് പ്രഗ്യാ സിംഗെന്നും സിന്ധ്യ പറഞ്ഞു.
ഏതൊരു രാഷ്ട്രീയ നേതാവിനും ഒരു നിലവാരമുണ്ട്. ആ നിലവാരം ഒരു നേതാവ് ഇല്ലാതാക്കിയാല്‍ അപലപിക്കേണ്ടതാണഎന്നും സിന്ധ്യ പറഞ്ഞു. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു പ്രഗ്യാ സിംഗ്. നാഥുറാം ഗോഡ്‌സെ ഇന്ത്യയുടെ വീരപുത്രനാണെന്നായിരുന്നു പ്രഗ്യയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം ജവഹര്‍ലാല്‍ നെഹ്‌റു ക്രിമിനലാണെന്നും പറഞ്ഞിരുന്നു.
ഓഗസ്റ്റ് ആറിനാണ് മുന്‍ വിദേശകാര്യ മന്ത്രിയായിരുന്നു സുഷ്മ സ്വരാജ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. 67 വയസായിരുന്നു. ഒന്നാം മോദി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ, ജനകീയ നിലപാടുകളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ്. വാജ്‌പേയി മന്ത്രിസഭയില്‍ വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രിയായിരുന്നു. ഓഗസ്റ്റ് 24നാണ് മുന്‍ ധനകാര്യ മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി മരണപ്പെട്ടത്. ഒരാഴ്ചയിലേറെ വെന്റിലേറ്ററില്‍ കഴിഞ്ഞതിന് ശേഷമാണ് അരുണ്‍ ജെയ്റ്റ്‌ലി മരിച്ചത്. ശ്വസന പ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ മാസം ഒമ്പതിനാണ് ജെയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായാണ് അരുണ്‍ ജെയ്റ്റ്ലി ശ്രദ്ധേയനായത്. ആദ്യം ധനകാര്യ മന്ത്രാലയത്തിനൊപ്പം പ്രതിരോധവകുപ്പിന്റെയും ചുമതല വഹിച്ചിരുന്നു.
https://www.facebook.com/Malayalivartha