മാരുതി സുസുക്കി; കാര്‍ വാങ്ങാന്‍ ആളില്ല; വില്‍പനയില്‍ ഓഗസ്റ്റില്‍ മാത്രം ഇടിവ് 33 ശതമാനം

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കൾ മാരുതി എന്നതിൽ ആർക്കും തർക്കമില്ല എന്നാൽ വില്‍പനയില്‍ വൻ ഇടിവെന്ന് റിപ്പോർട്ട് . ഓഗസ്റ്റില്‍ മാത്രം നേരിട്ടത് 32.7 ശതമാനത്തിന്റെ ഇടിവെന്ന് റിപ്പോര്‍ട്ട് നൽകുന്ന സൂചന . സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖല ഞെരുങ്ങുകയാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റ് മാസത്തില്‍ മാത്രം വില്‍പനയില്‍ സംഭവിച്ച ഇടിവിന്റെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് രാജ്യത്തെ കാര്‍ നിര്‍മ്മാണ ഭീമനായ മാരുതി സുസുകി.
മാരുതിയുടെ 1,06,413 കാറുകള്‍ മാത്രമാണ് ഈ ഓഗസ്റ്റില്‍ വിറ്റുപോയത്. 2018 ഓഗസ്റ്റില്‍ മാരുതി സുസുക്കി 1,58,189 കാറുകള്‍ വിറ്റിരുന്നതായി കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.പ്രാദേശിക വിപണിയില്‍ 34.3 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2018 ഓഗസ്റ്റില്‍ പ്രാദേശികമായി 1,47,700 കാറുകള്‍ വിറ്റിടത്ത് ഇത്തവണ 97,061 കാറുകള്‍ മാത്രമാണ് വിറ്റുപോയത്.
ആള്‍ട്ടോ, വാഗണര്‍ പോലെയുള്ള ചെറിയ കാറുകളുടെ വിപണനത്തിലും ഇടിവ് വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 35,895 ചെറുകാറുകള്‍ വിറ്റപ്പോള്‍ ഇത്തവണ അത് 10,123 ആയി കുറഞ്ഞു. അതായത്, ഈ ഇനം കാറുകളുടെ വില്‍പനയില്‍ 71.8 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം മാരുതിയുടെ കോംപാക്ട് വിഭാഗം കാറുകളായ സ്വിഫ്റ്റ്, സെലാറിയോ, ഇഗ്നിസ്, ബലേനോ, ഡിസയര്‍ എന്നിവയുടെ വിപണി 23.9 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ 71,364 കോംപാക്ട് കാറുകള്‍ വിറ്റുപോയി. ഇത്തവണയത് 54,274 എണ്ണമായി കുറഞ്ഞു. ഓഗസ്റ്റിലെ മാത്രം കാണക്കാണിത്.
https://www.facebook.com/Malayalivartha

























