പ്രകോപനം നിർത്താതെ പാകിസ്ഥാൻ ;അതിർത്തിയിൽ വീണ്ടും വെടി നിർത്തൽ കരാർ ലംഘനം ; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം
പാകിസ്ഥാൻ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കരാറുകളെ കാറ്റിൽ പറത്തി വെടി ഉതിർത്തിരിക്കുകയാണ് പാകിസ്ഥാൻ. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഖാട്ടി സെക്ടറിനു നേരെയാണ് വീണ്ടും പാകിസ്ഥാൻ വെടി പൊട്ടിച്ചിരിക്കുന്നത്. കരാർ ലംഘിച്ച് ഇന്ത്യൻ സൈന്യത്തെ പ്രകോപിക്കാനാണ് അവരുടെ ശ്രമം. ശനിയാഴ്ച രാവിലെയോടെയായിരുന്നു പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. എന്നാൽ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുയുണ്ടായി. പാക്കിസ്ഥാന്‍ കഴിഞ്ഞ ആഴ്ചയില്‍ പൂഞ്ച് സെക്ടറില്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ജവാന്‍ വീര്യമൃത്യു വരിച്ചിരുന്നു. ഇന്ത്യ-പാക്കിസ്ഥാന്‍ സമാധാനചര്‍ച്ചകളിലെ ഏറ്റവും വിജയകരമായ ഭാഗമാണ് വെടിനിര്‍ത്തല്‍ കരാര്‍. അത് അതുപോലെ തന്നെ നിലനിര്‍ത്തുന്നതിൽ പാകിസ്ഥാൻ പരാജയപ്പെടുകയാണ്. അതിര്‍ത്തിയ്ക്കും നിയന്ത്രണരേഖയ്ക്കും സമീപം വസിക്കുന്ന ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയാത്ത തരത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നീങ്ങുകയാണ്. പാകിസ്ഥാൻ വെടി നിർത്തൽ കരാർ പാലിക്കുന്നതിൽ വീഴ്‍ച്ച വരുത്തുകയാണ്.
ഒരാഴ്ച്ച മുൻപും കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനപരമായ നിലപാട് തുടർന്നിരുന്നു. അന്നും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ചിലെ മെന്ദര്‍ സെക്ടറിലാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. എന്നാൽ വെടിവയ്പ്പിനു പുറമേ ഷെല്ലാക്രമണം കൂടി ഉണ്ടായതോടെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയുണ്ടായി. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.ചൊവ്വാഴ്ച പൂഞ്ചിലും ബുധനാഴ്ച രജൗരി സെക്ടറിലും പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. 24 ന് അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെടുകയുമുണ്ടായി. ഇന്ത്യയുടെ ഈ മുന്നറിയിപ്പുകളെ അവഗണിച്ചും ഇതൊന്നും മുഖ വിലയ്ക്ക് എടുക്കാതെയും പാകിസ്ഥാൻ മുന്നോട്ടു പോകുയാണ്.
https://www.facebook.com/Malayalivartha