നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു; വരുംകാല ബഹിരാകാശ പദ്ധതികള്‍ നമുക്ക് ഒരുമിച്ച് യാഥാര്‍ഥ്യമാക്കാം; ഐഎസ്‌ആര്‍ഒയെ പ്രശംസിച്ച് നാസ

ചന്ദ്രയാൻ എന്ന ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള കഥകൾ നമുക്കെല്ലാം അറിയാം. കാരണം അതൊക്കെയും മാധ്യമങ്ങളിൽ പലയിടത്തായി പലവട്ടം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചന്ദ്രയാൻ 2-ന്റെ ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെച്ചുറ്റി കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും നമുക്കറിയാം. ഇന്ത്യയുടെ ഈ സ്വപ്നദൗത്യം, ചന്ദ്രനിൽ നിന്നും വെറും 2.1 കിലോമീറ്റർ അകലെ എത്തി നിൽക്കുമ്പോഴാണ് സമ്പർക്കം നിലച്ച് അവസാനിപ്പിക്കേണ്ടി വന്നത്. എന്നാൽ, ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഐഎസ്‌ആര്‍ഒയെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ (NASA) രംഗത്തെത്തിയിരിക്കുകയാണ്. ആശയവിനിമയം നഷ്ടപ്പെട്ട് ലക്ഷ്യം പൂര്‍ണമായി നേടാനാവാതെവന്ന സാഹചര്യത്തിലാണ് നാസയുടെ പ്രതികരണം. ഐഎസ്‌ആര്‍ഒയുടെ നേട്ടങ്ങള്‍ തങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്ന് നാസ ട്വീറ്റ് ചെയ്തു.
നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ബഹിരാകാശ ദൗത്യങ്ങളെല്ലാം ബുദ്ധിമുട്ടേറിയതാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പര്യവേഷണ വാഹനമിറക്കാനുള്ള ഐഎസ്‌ആര്‍ഒയുടെ ചന്ദ്രയാന്‍-2 ദൗത്യത്തെ പ്രശംസിക്കുന്നു. വരുംകാല ബഹിരാകാശ പദ്ധതികള്‍ നമുക്ക് ഒരുമിച്ച് യാഥാര്‍ഥ്യമാക്കാം എന്നു പ്രതീക്ഷിക്കുന്നു', നാസ ട്വീറ്റില്‍ പറയുന്നു.
ജൂലായ് 22-നു വിക്ഷേപിച്ച ചന്ദ്രയാന്‍-2 നാലുലക്ഷം കിലോമീറ്ററോളംതാണ്ടി ശനിയാഴ്ച പുലര്‍ച്ചെ 1.38-ന് ചന്ദ്രനില്‍നിന്ന് 30 കിലോമീറ്റര്‍ ഉയരത്തിലെത്തിയിരുന്നു. തുടര്‍ന്ന്ദക്ഷിണധ്രുവം ലക്ഷ്യമാക്കി 'വിക്രം' ലാന്‍ഡറിനെ ഇറക്കാനായിരുന്നു ശ്രമം. എന്നാല്‍ സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള ശ്രമത്തിനിടെ ലാന്‍ഡര്‍ നിശ്ചയിച്ച പഥത്തില്‍നിന്ന് തെന്നിമാറുകയും ചന്ദ്രോപരിതലത്തിന് 2.10 കി.മീ. ദൂരെവെച്ച് ആശയവിനിമയം നഷ്ടമാവുകയുമായിരുന്നു.
ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടെങ്കിലുംചന്ദ്രയാന്‍-2 ദൗത്യം 90 മുതല്‍ 95 ശതമാനംവരെ വിജയംകണ്ടെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























