പാകിസ്ഥാനെ ചുരുട്ടി കൂട്ടി ഇന്ത്യ; പാകിസ്ഥാന്‍ ഭീകരരുടെ കേന്ദ്രം; കശ്മീര്‍ വിഷയത്തില്‍ യുഎന്നിനെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന് സെക്യൂരിറ്റി കൗണ്‍സിലിൽ ആഞ്ഞടിച്ച് ഇന്ത്യ

വീണ്ടും പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. നേരെത്തെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചെങ്കിൽ ഇത്തവണ അതിനു പിന്നാലെ സെക്യൂരിറ്റി കൗണ്‍സിലിലും പാകിസ്ഥാന്റെ വായ മൂടികെട്ടിയിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാന്‍ ഭീകരരുടെ കേന്ദ്രമാണെന്നും കശ്മീര്‍ വിഷയത്തില്‍ യുഎന്നിനെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നുമാണ് സെക്യൂരിറ്റി കൗണ്‍സിലിൽ ഇന്ത്യയുടെ നിലപാട്.
സെക്യൂരിറ്റി കൗണ്‍സിലില്‍ പാകിസ്ഥാന്‍ പ്രതിനിധി മലീഹ ലോധിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ. ആഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തെറ്റാനിന്നും ഇത് വിവിധ സെക്യൂരിറ്റി കൗണ്‍സിലുകളില്‍ രൂപീകരിച്ച ധാരണകകളുടെ കടുത്ത ലംഘനമാണെന്നുമായിരുന്നു ലോധിയുടെ ആരോപണം. ജമ്മു കശ്മീരില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ കൗണ്‍സില്‍ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ലോധി ആവശ്യപ്പെട്ടു.
എന്നാല്‍ കൗണ്‍സിലിലെ പ്രതിനിധികള്‍ക്ക് മുന്‍പാകെ അപവാദം പ്രചരിപ്പിച്ച് രാജ്യത്തിന്റെ സല്‍പ്പേരിന് കളങ്കം വരുത്താനുള്ള ശ്രമമാണ് ഇതെന്ന് ഇന്ത്യ ആഞ്ഞടിച്ചു. കുറച്ച് നാളുകളായി പാകിസ്ഥാന്‍ ഈ രീതി തുടര്‍ന്നു കൊണ്ടിരിക്കുകയാനിന്നും ഇനി ഇത് അനുവദിക്കാനാകില്ലെന്നും കൗണ്‍സിലിലെ ഇന്ത്യന്‍ പ്രതിനിധി സന്ദീപ് കുമാര്‍ ബയ്യപ്പു പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച രാജ്യം എന്തിന്റെ പേരിലാണ് അറിയപ്പെടുന്നതെന്ന് എല്ലാവര്‍ക്കും പകല്‍ പോലെ വ്യക്തമാണ്. തീവ്രവാദികളുടെ താവളമായ പാകിസ്ഥാന്റെ അടിസ്ഥാന രഹിതമായ ആരോപണങ്ങളോട് പ്രതികരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കശ്മീരിനായി പാകിസ്ഥാന് ഇനി യുദ്ധം ചെയ്യുകയാണ് അവസാന പോംവഴിയെന്ന സൂചന നൽകിയിരിക്കുകയാണ് പാകിസ്ഥാന്‍. കശ്മീരിലെ സ്ഥിതിഗതികള്‍ അപ്രതീക്ഷിതമായ യുദ്ധത്തിലേക്ക് നയിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മദ് ഖുറേഷി പറഞ്ഞു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലില്‍ നിന്നും തിരിച്ചടി നേരിട്ടതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖുറേഷി.
അപ്രതീക്ഷിതമായ യുദ്ധം വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇന്ത്യയ്ക്ക് നല്ല ബോദ്ധ്യം ഉണ്ടെന്നാണ് വിശ്വാസമെന്നും കശ്മീരില്‍ നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ യുദ്ധത്തിന് കാരണമാകുമെന്നും ഖുറേഷി പറഞ്ഞു.
ലോക രാജ്യങ്ങള്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും, ഉഭയ കക്ഷി ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കണം എന്നുമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ഉതകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് കരുതുന്നില്ല. മൂന്നാമൊതാരു ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രശ്‌നം പരിഹിരക്കാനാകൂ. വിഷയത്തില്‍ അമേരിക്ക ഇടപെടണമെന്നാണ് ആഗ്രഹിക്കുന്നത്. കാരണം അമേരിക്കയ്ക്ക് മാത്രമേ ഇന്ത്യയുമായി വളരെ അടുത്ത സൗഹൃദമുള്ളൂ എന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുമുതല്‍ വിഷയം അന്താരാഷ്ട്ര തലത്തിലെത്തിക്കാന്‍ തീവ്ര ശ്രമമാണ് പാകിസ്ഥാന്‍ നടത്തുന്നത്. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ വിഷയം പിരഹിരിക്കണമെന്ന് ലോക രാജ്യങ്ങള്‍ ആവശ്യപ്പെട്ടതോടെ പാകിസ്ഥാന്റെ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെടുകയായിരുന്നു. വിഷയത്തില്‍ യുഎന്നും ഇടപെടില്ലെന്ന് വ്യക്തമാക്കിയതോടെ പാകിസ്ഥാന്റെ അവസാന പ്രതീക്ഷയും നഷടമായി.
https://www.facebook.com/Malayalivartha


























