ഫിറോസ് ഷാ കോട്‌ലാ സ്‌റ്റേഡിയം അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം എന്നു നാമകരണം ചെയ്യുന്ന ചടങ്ങിൽ വികാരാധീതനായി കൊഹ്‌ലി; ആശ്വസിപ്പിച്ച് അനുഷ്ക ശർമ്മ

വികാരാധീതനായ കൊഹ്‌ലിയെ ആശ്വസിപ്പിച്ച് ഭാര്യ അനുഷ്ക ശർമ്മ. ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലാ സ്‌റ്റേഡിയം അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം എന്നു നാമകരണം ചെയ്യുന്ന ചടങ്ങിലായിരുന്നു ഈ വൈകാരിക മുഹൂർത്തങ്ങൾ . സ്റ്റേഡിയത്തിന്റെ ഒരു പവലിയന് വിരാട് കോലിയുടെ പേര് നല്‍കുന്ന ചടങ്ങുമുണ്ടായിരുന്നു. ചടങ്ങിനിടയില്‍ കോഹ്ലി കരയുകയും ഭാര്യ അനുഷ്‌ക പെട്ടെന്ന് തന്നെ കോഹ്ലിയെ ആശ്വസിപ്പിക്കുകയും ചെയ്തു.ക്രിക്കറ്റിലെ വിരാട് കോഹ്ലിയുടെ സംഭാവനകള്‍ക്കുളള അംഗീകാരമെന്ന നിലയിലായിരുന്നു ഡല്‍ഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡുകളിലൊന്നിന് വിരാടിന്റെ പേര് നല്‍കാന്‍ ഡിഡിസിഎ തീരുമാനമെടുത്തത്. നിലവില്‍ ഫിറോസ് ഷാ കോട്ലയില്‍ സ്വന്തം പേരില്‍ സ്റ്റാന്‍ഡുകളുള്ളത് ബിഷന്‍ സിങ് ബേദിയ്ക്കും മൊഹീന്ദര്‍ അമര്‍നാഥിനും മാത്രമാണ്. പക്ഷെ രണ്ട് പേര്‍ക്കും വിരമിക്കലിന് ശേഷമായിരുന്നു ഈ ബഹുമതി കിട്ടിയത്. എന്നാൽ കോഹ്ലി വിരമിക്കുന്നതിന് മുന്നേ തന്നെ ഈ അംഗീകാരം കിട്ടിയിരിക്കുകയാണ്. പവലിയന്റെ അനാച്ഛാദനത്തിനു ശേഷം കോലി ഡിഡിസിഎയ്ക്കും ടീം അംഗങ്ങള്‍ക്കും, ബാല്യകാലത്തിലെ തന്റെ പരിശീലകർക്കും നന്ദി പറഞ്ഞു. മുന്‍ കായിക മന്ത്രി രാജ് വര്‍ധന്‍ റാത്തോഡ്, കപില്‍ ദേവ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ തുടങ്ങിയവരും ചടങ്ങില്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























