അമേരിക്കക്കെതിരെ ആരോപണവുമായി പാകിസ്ഥാൻ പ്രധാന മന്ത്രി ; ആ തീരുമാനം തെറ്റായി പോയെന്ന പശ്ചാത്താപം

അഫ്‌ഗാനിസ്ഥാനെതിരെ അമേരിക്ക നടത്തിയ അക്രമണത്തില്‍ പാകിസ്ഥാന്‍ നിഷ്പക്ഷ നിലപാട് പുലര്‍ത്തേണ്ടതായിരുന്നു എന്ന് പശ്ചാത്തപിച്ചിച്ച് ഇമ്രാന്‍ ഖാന്‍. കഴിഞ്ഞ കാലത്ത് അമേരിക്ക നല്‍കിയ ഫണ്ടുപയോഗിച്ച് മുജാഹിദ്ദീനുകള്‍ക്ക് പാകിസ്ഥാന്‍ പരിശീലനം നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇന്ന് അവര്‍ രാജ്യത്തിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തുകയുണ്ടായി.
ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ സോവിയറ്റ് യൂണിയന്റെ പട്ടാളത്തിനെതിരെയായിരുന്നു മുജാഹിദ്ദീനെ ഉപയോഗിച്ചിരുന്നത് . സോവിയറ്റ് യൂണിയന്റെ പട്ടാളത്തിനെ അഫ്‌ഗാനിസ്ഥാനില്‍ നിന്നും തുരത്തുന്നതിനായിട്ടാണ് അമേരിക്ക പണം നല്‍കി പാകിസ്ഥാനെ ഉപയോഗിച്ച് മുജാഹിദ്ദീനെ പരിശീലിപ്പിച്ചത്. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ ആണ് ഇതിനായി ഇടപെട്ടത്. എന്നാല്‍ സോവിയറ്റ് പട്ടാളത്തെ തുരത്തി ഓടിച്ച ശേഷം ഈ ജിഹാദികള്‍ പിന്നീട് അമേരിക്കയ്‌ക്കെതിരെ തിരിഞ്ഞപ്പോള്‍ അവര്‍ ഭീകരവാദികള്‍ എന്ന് വിളിക്കുകയാണ് അവര്‍ ചെയ്തതെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തൽ നടത്തിയിരിക്കുകയാണ് .അമേരിക്കയ്ക്ക് അഫ്‌ഗാനിസ്ഥാനിലെ ആ ദൗത്യത്തില്‍ വിജയിക്കാനായില്ല . പക്ഷേ പരാജയത്തിൽ അവര്‍ പാകിസ്ഥാനെയാണ് കുറ്റപ്പെടുത്തുന്നതെന്നും ഇമ്രാന്‍ പറഞ്ഞു. ഈ കാര്യത്തിൽ ഇമ്രാൻ ഖാൻ പറയുന്നത് ഇങ്ങനെ ; '70,000 ആള്‍ക്കാരെയാണ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത്. ചിലവായ 100 ബില്ല്യന്‍ ഡോളര്‍ ഞങ്ങളുടെ സാമ്ബത്തിക വ്യവസ്ഥയെയും ബാധിച്ചു. അവസാനം അഫ്‌ഗാനിസ്ഥാനില്‍ വിജയിക്കാത്തതിന് അമേരിക്ക ഞങ്ങളെയാണ് കുറ്റപ്പെടുത്തിയത്. ഇത് പാകിസ്ഥാനോടുള്ള കടുത്ത അനീതിയായാണ് എനിക്ക് തോന്നിയത്.'
കേന്ദ്രസര്‍ക്കാരിനും ഇന്ത്യന്‍ സൈന്യത്തിനുമെതിരെ പ്രവര്‍ത്തിക്കുന്നവരാണ് മുജാഹിദ്ദീനുകള്‍. ഇന്ത്യന്‍ സൈന്യത്തെ മുറിവേല്‍പ്പിക്കുന്നതിനാണ് കാശ്മീരിലെ മുജാഹിദ്ദീനുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തെ മുറിവേല്‍പ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ആഹ്വാനം അല്‍ഖ്വായ്ദ തലവന്‍ അയ്മന്‍-അല്‍-സവാഹിരി അടക്കമുള്ളവർ കാശ്മീരിലെ മുജാഹിദ്ദീനുകള്‍ക്ക് നൽകാറുണ്ട് . കേന്ദ്രസര്‍ക്കാരിനും ഇന്ത്യന്‍ സൈന്യത്തിനുമെതിരെ മുജാഹിദ്ദീനുകള്‍ പ്രവര്‍ത്തിക്കുക ഇന്ത്യന്‍ സമ്പദ് ഘടനയെ തകര്‍ക്കണമെന്നുള്ള ലക്‌ഷ്യം അവർക്ക് മുന്നിൽ ഉണ്ട്. പാകിസ്ഥാന്‍ സര്‍ക്കാര്‍ മുജാഹിദ്ദീനുകളെ ചൂഷണം ചെയ്യുകയാണെന്ന തരത്തിൽ പരാതികൾ നേരത്തെ നില നിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്ഥാനിലെ ഇമ്രാൻഖാൻ സർക്കാർ ഭീകരസംഘടനകൾക്കായി വൻ തുക മുടക്കിയിരുന്നുവെന്ന് പാക് ആഭ്യന്തരമന്ത്രി വെളിപ്പെടുത്തിയിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് ഇമ്രാൻ ഖാന്റെ ഈ കുമ്പസരിക്കൽ.
https://www.facebook.com/Malayalivartha


























