കടമ്പകൾ വിജയകരമായി പൂർത്തിയാക്കി ; തേജസ്വനിയായി 'തേജസ്സ്' പറന്നിറങ്ങി ;ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഒരു വിമാനം അറസ്‌റ്റഡ് ലാന്‍ഡിംഗ് പൂർത്തിയാക്കുന്നത് ആദ്യമായി

തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനത്തിന്റെ നേവല്‍ വേരിയന്റ് വിജയകരമായി ലാന്‍ഡിംഗ് പരീക്ഷണം പൂര്‍ത്തിയാക്കിയിരിക്കുന്നു . നാവികസേനയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായുള്ള സുപ്രധാന പരീക്ഷണമായ അറസ്‌റ്റഡ് ലാന്‍ഡിംഗാണ് പ്രത്യേകം തയ്യാറാക്കിയ റണ്‍വേയില്‍ തേജസ് വിജയകരമായി പൂര്‍ത്തിയാക്കിയത്. നാവികസേനയുടെ ക്കപ്പലുകളില്‍ പറന്നിറങ്ങുന്നതിന്റെ ഭാഗമായിട്ടാണ് കുറഞ്ഞ ദൂരപരിധിയുള്ള റണ്‍വേയില്‍ അറസ്‌റ്റഡ് ലാന്‍ഡിംഗ് നടത്തിയത്. ഇതാദ്യമായാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഒരു വിമാനം അറസ്‌റ്റഡ് ലാന്‍ഡിംഗ് നടത്തുന്നത്. വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ടെയില്‍ഹൂക്ക് റണ്‍വേയിലെ പ്രത്യേകം തയ്യാറാക്കിയ കയറില്‍ ബന്ധിപ്പിക്കുന്ന രീതിയില്‍ ലാന്‍ഡിംഗ് നടത്തുന്നതാണ് അറസ്‌റ്റഡ് ലാന്‍ഡിംഗ്. 150 മീറ്ററില്‍ താഴെ മാത്രം നീളമുള്ള വിമാനങ്ങളിലെ റണ്‍വേയില്‍ ഇറങ്ങുന്നതിന്റെ ഭാഗമായാണ് ഈ സൂത്രം ഉപയോഗിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഒരു വിമാനം അറസ്‌റ്റഡ് ലാന്‍ഡിംഗ് നടത്തുന്നത്.
ഇതിന് മുന്നേ ഈ പരീക്ഷണം നടത്തിയിട്ടുള്ളത് അമേരിക്ക, റഷ്യ, യു.കെ ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ്. ഗോവന്‍ തീരത്ത് പ്രത്യേകം തയ്യാറാക്കിയ റണ്‍വേയിലാണ് ഇന്ത്യന്‍ നാവികസേനയുടെ വിദഗ്‌ദ്ധ പൈലറ്റുമാര്‍ വിമാനത്തെ ഇറക്കിയിരിക്കുന്നത്. ഇനിയും പല പ്രാവശ്യം വിമാനം അറസ്‌റ്റഡ് ലാന്‍ഡിംഗ് നടത്തി എല്ലാ കുറവുകളും പരിഹരിച്ച ശേഷമാകും നാവിക സേനയുടെ ഭാഗമാക്കുക. അതിന് മുൻപേ ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ കൂടി തേജസ് ലാന്‍ഡിംഗ് നടത്തുവാനുള്ള ഒരുക്കമാണ് . എന്നാല്‍ ഐ.എന്‍.എസ് വിക്രമാദിത്യയിലും ഗോവയിലെ റണ്‍വേയിലും സ്ഥാപിച്ചിരിക്കുന്ന ലാന്‍ഡിംഗ് ഗിയറുകള്‍ വ്യത്യസ്തമാണെന്നും ഇത് പരിഹരിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ കൂടി നടത്തിയ ശേഷമേ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളൂവെന്നും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഒരാള്‍ക്ക് മാത്രം ഇരിക്കാൻ പറ്റുന്ന ഒറ്റ എഞ്ചിന്‍ ലഘുയുദ്ധ വിമാനമാണ് തേജസ്സ്. തേജസ്സെന്ന ആ പേരിട്ടത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയാണ്.
https://www.facebook.com/Malayalivartha


























