കേന്ദ്രം നിർത്തലാക്കാൻ പോകുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഇവയാണ്...

കേന്ദ്രം നിർത്തലാക്കാൻ പോകുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നത് സിഗരറ്റ് തുടങ്ങി ക്യാരിബാഗുകളും ഉൾപെട്ടിരിക്കുകയാണ്. അതുപോലെതന്നെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായി 12 തരം പ്ലാസ്റ്റിക്കുകള്‍ നിരോധിക്കാനൊരുങ്ങിയിരിക്കുകയാണ് കേന്ദ്രം. ഇതിൽ ബീവറേജസില്‍ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകള്‍, സിഗരറ്റ് ബട്ട്സില്‍ ഉപയോഗിക്കുന്ന തെര്‍മോകോള്‍ എന്നിവയ ഉള്‍പ്പെടുന്നതായാണ് ഇതിലൂടെ ലഭിക്കുന്ന വിവരം.
ഇത്തരം പ്ലാസ്റ്റിക്കുകൾ അടിഞ്ഞുകൂടി ഭൂമിക്ക് തന്നെ അപകടകാരികളായി മാറുന്നതിനാൽ ഇവയെ സാമ്യം എടുത്ത് പൂർണമായും ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. അതുപോലെതന്നെ ഇവയെ ഘട്ടംഘട്ടമായി എല്ലാം നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ഇത്തരത്തിൽ നിരോധിക്കേണ്ട പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കി സര്‍ക്കാര്‍ കേന്ദ്രമനലിനീകരണ നിയന്ത്രണ ബോര്‍ഡിന് സമര്‍പ്പിക്കും.
അതേസമയം 50 മൈക്രോണില്‍ കുറഞ്ഞ കാരി ബാഗ്, നോണ്‍ വൂവണ്‍ കാരി ബാഗ്സ്, ചെറിയ പൊതിയാനുപയോഗിക്കുന്ന കവറുകള്‍, സ്ട്രോ, കത്തി, കപ്പുകള്‍, ബൗളുകള്‍, പ്ലേറ്റുകള്‍, ലാമിനേറ്റ് ചെയ്ത പാത്രങ്ങളും പ്ലേറ്റുകളും, ചെറിയ പ്ലാസ്റ്റിക് കപ്പുകളും പാത്രങ്ങളും, ചെവിയിലുപയോഗിക്കുന്ന ബഡ്സിലെ പ്ലാസ്റ്റിക് ഭാഗം, ബലൂണുകള്‍, കൊടികള്‍, സിഗരറ്റ് ബഡ്സ്, തെര്‍മോകോള്‍, ബീവറേജുകളില്‍ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക്ക് വസ്തുക്കള്‍(200 മില്ലി ലിറ്ററില്‍ കുറഞ്ഞത്), 100 മൈക്രോണ്‍സില്‍ കുറഞ്ഞ റോഡ്സൈഡ് ബാനറുകള്‍ എന്നിവയാണ് കേന്ദ്ര സർക്കാർ നിരോധനത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന പ്ലാസ്റ്റിക്കുകളുടെ പട്ടിക എന്നത്.
ഇതോടൊപ്പം തന്നെ ഒറ്റത്തവണമാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം 2022 ഓടെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള പദ്ധതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപ്പിലാക്കിവരികയാണ്. ഇതിലൂടെ തന്നെ പ്ലാസ്റ്റിക് നിര്‍മ്മാണക്കമ്പനികളോട് നിരോധിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് പകരം വയ്ക്കാവുന്ന വസ്തുക്കള്‍ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയത് പുതിയ ഇന്ത്യയുടെ മുഖവുര തന്നെയാണ്.
https://www.facebook.com/Malayalivartha
























