മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് തിരിച്ചടി; കോണ്‍ഗ്രസ് സഖ്യത്തിന് പ്രതീക്ഷിക്കാത്ത അവസരത്തിൽ വന്‍ തിരിച്ചടി നല്കി എന്‍സിപി എംപി ഉദയന്‍രാജെ ഭോസാലെ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നു

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് വൻ തിരിച്ചടി. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് പ്രതീക്ഷിക്കാത്ത അവസരത്തിൽ വന്‍ തിരിച്ചടി നല്കി എന്‍സിപി എംപി ഉദയന്‍രാജെ ഭോസാലെ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നു. എൻ.സി.പിയുടെ സതാര സിറ്റിങ് എം.പിയും മറാത്ത ചക്രവർത്തി ശിവജിയുടെ പിന്മുറക്കാരനുമാണ് ഉദയൻരാജെ ഭോസ്ലെ . എൻ.സി.പി വിടുന്ന വിവരം പാർട്ടി അധ്യക്ഷൻ ശരദ് പവാറിനെ വ്യാഴാഴ്ച നേരിൽ കണ്ട് അറിയിച്ചിരുന്നു.
ശനിയാഴ്ച കേന്ദ്രആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ ബിജെപി അംഗത്വം ഭോസാലെയ്ക്കു നല്കി. ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പങ്കെടുത്തു. എന്‍സിപിയില്‍നിന്നും രാജിവയ്ക്കുകയാണെന്ന് വെള്ളിയാഴ്ച ഭോസാലെ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച രാവിലെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയെ കണ്ട് ഭോസലെ രാജി സമര്‍പ്പിച്ചു. ഫഡ്നാവിസിനൊപ്പമാണ് ഭോസലെ ഡല്‍ഹിയിലേക്ക് വന്നത്.
തുടർച്ചയായി മൂന്നു തവണ എൻ.സി.പി ടിക്കറ്റിൽ സതാര ലോക്സഭ മണ്ഡലത്തിൽ ജയിച്ച ഉദയൻരാജെക്ക് ഇത്തവണ ഭൂരിപക്ഷം വളരെ കുറവായിരുന്നു. വോട്ട്യന്ത്രത്തിൽ സംശയം പ്രകടിപ്പിച്ച അദ്ദേഹം ബാലറ്റിൽ തെരഞ്ഞെടുപ്പ് മാറ്റി നടത്താൻ ആവശ്യപ്പെട്ടിരുന്നു.
എൻ.സി.പിയിലെ മറ്റൊരു പ്രബല നേതാവ് ഭാസ്കർ ജാദവ് വ്യാഴാഴ്ച പാർട്ടിവിട്ട് ശിവസേനയിൽ ചേർന്നിരുന്നു. പവാറിെൻറ വലംകൈയും അജിത് പവാറിെൻറ ഭാര്യ സഹോദരനുമായ പദംസിങ് പാട്ടീലും മകനും ഒരാഴ്ച മുമ്പാണ് എൻ.സി.പി വിട്ട് ശിവസേനയിൽ ചേർന്നത്. മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അധ്യക്ഷൻ രാംരാജെ നായിക് നിമ്പാൽകറും എൻ.സി.പി വിട്ട് ബി.ജെ.പിയിൽ ചേരുമെന്നാണ് സൂചന.
മഹാരാഷ്ട്രയില്‍ എന്‍സിപിയില്‍ നിന്നു ബിജെപിയിലേക്കുള്ള ഒഴുക്ക് തുടർന്നുകൊണ്ടിരിക്കുകയാണ്. ഉസ്മാനാബാദ് എംഎല്‍എ റാണ ജഗജിത് സിംഗ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. മുന്‍ മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന നേതാവുമായ പദ്മസിംഗ് പാട്ടീലിന്റെ മകനാണു ജഗജിത് സിംഗ്. അടുത്ത കാലത്ത് എന്‍സിപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നിരവധി നേതാക്കളാണ് ഭരണകക്ഷിയായ ശിവസേനയിലും ബിജെപിയിലും ചേര്‍ന്നത്. എന്‍സിപിയില്‍നിന്നാണ് നേതാക്കളുടെ ഒഴുക്ക് കൂടുതലായും ഉണ്ടായത്.
കോണ്‍ഗ്രസ് ദേശീയതലത്തില്‍ തളരുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെയും നേതൃത്വത്തില്‍ ബി.ജെ.പി കുതിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി പടര്‍ന്ന് പന്തലിക്കുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ദേശീയ പാര്‍ട്ടികളിലെയും മറ്റ് പ്രാദേശിക പാര്‍ട്ടികളിലെയും നേതാക്കളും പ്രവര്‍ത്തകരും ബി.ജെ.പിയില്‍ ചേരുന്നത് ഇന്ന് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഒരു മാസത്തിനിടെ ദേശീയതലത്തില്‍ നാല് കോടി പുതിയ അംഗങ്ങള്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തായി ദേശീയ നേതൃത്വം പറയുന്നു. ഇതിന് പുറമേ അംഗത്വവിതരണം 50 ശതമാനം വര്‍ദ്ധിച്ചെന്നും നരേന്ദ്രമോദി രണ്ടാംതവണ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമാണിതെന്നും നേതൃത്വം വ്യക്തമാക്കുന്നു.
2014-ലെ വിജയത്തേക്കാളും ഉജ്ജ്വല വിജയമാണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയും കൂട്ടരും നേടിയത്. 2014-ൽ 282 സീറ്റുകളിലാണ് ബിജെപി വിജയം ഉറപ്പിച്ചതെങ്കിൽ ഇത്തവണ 300 കടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി ബിജെപി. ഹിന്ദി ഹൃദയഭൂമി തൂത്തുവാരിയാണ് നരേന്ദ്ര മോദി വിജയം അരക്കെട്ടുറപ്പിച്ചത്. 542 ലോക്സഭ സീറ്റിൽ 303 സീറ്റിലും ബിജെപി വിജയം ഉറപ്പിച്ചു.
രാജ്യത്തെ എല്ലായിടത്തും പാര്‍ട്ടിയെ ശക്തമാക്കാനുള്ള പദ്ധതിയുമായി ബി.ജെ.പി ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്. പ്രതിപക്ഷനിരയിലെ വിള്ളല്‍ ഫലപ്രദമായി ഉപയോഗികാണാൻ ബിജെപിയുടെ തീരുമാനം. സെപ്തംബര്‍ ഒന്നുമുതല്‍ രാജ്യവ്യാപകമായി ചെറുപട്ടണങ്ങളില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്താനാണ് ബി.ജെ.പിയുടെ നീക്കം.
ഏഴ് കോടി ആളുകൾ പുതിയതായി പാർട്ടി അംഗത്വമെടുത്തതായി ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയിലെ ആകെ അംഗസംഖ്യ 18 കോടിയായി ഉയര്‍ത്തി പാർട്ടിയുടെ മെംബര്‍ഷിപ്പ് ഡ്രൈവ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതായി അദ്ദേഹം സന്തോഷം പങ്കുവച്ചത് ഈ അടുത്തിടെയാണ്.
ഭാരതീയ ജനതാ പാർട്ടിയിലേക്ക് 2.2 കോടി ആളുകളെ പുതിയതായി ചേര്‍ക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ അത് ഏഴ് കോടിയായി ഉയര്‍ത്താന്‍ കഴിഞ്ഞു. ഓൺലൈനായി 5,81,34,242 പേരും നേരിട്ട് 62,34,967 പേരും പുതുതായി അംഗത്വമെടുത്തുവെന്നും നഡ്ഡ. 2015-ല്‍ 11 കോടിയായിരുന്നു ബിജെപിയുടെ അംഗസംഖ്യ.
ജൂലൈ ആറിന് വരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബിജെപി അംഗത്വ വിതരണ ക്യാംപെയ്ന് തുടക്കം കുറിച്ചത്. ഓഗസ്റ്റ് 20ന് ക്യാംപെയ്ൻ അവസാനിച്ചു. സെപ്റ്റംബറില്‍ ബിജെപി സംഘടനാ തെരഞ്ഞെടുപ്പ് നടക്കും.
https://www.facebook.com/Malayalivartha


























