മഴ പെയ്യാൻ വേണ്ടി തവളകളെ കല്യാണം കഴിപ്പിച്ചു; അവസാനം മഴ നിർത്താൻ വേർപെടുത്തി

പഴമ മറഞ്ഞുകൊണ്ടിരിക്കുന്ന കാലത്ത് പഴമയിലെ ചില ആചാരങ്ങൾ നമ്മളെ അമ്പരപ്പിക്കും. കാലം മായ്ചുകളഞ്ഞ ഒത്തിരിയേറെ ആചാരങ്ങൾ നമ്മുടെ സംസ്കാരത്തിന്റെ ലിപികളിൽ എഴുതി ചേര്ക്കപെട്ടിട്ടുണ്ട്. അത്തരം പഴമകൾ എന്നും നമുക്ക് ചുറ്റും നാം അറിയാതെ തന്നെ നിലനിന്നു പോരുന്നു എന്നതാണ്. അത്തരത്തിൽ ഒരു ആചാരത്തെയാണ് ഇപ്പോൾ വാർത്തകളിൽ കാണുവാൻ സാധിക്കുന്നത്.
വേനല്‍ രൂക്ഷമായപ്പോൾ മഴ പെയ്യാനായി ഭോപ്പാലില്‍ കഴിഞ്ഞ ജൂലൈ 19 ന് തവളക്കല്ല്യാണം നടത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്ന ഒന്നാണ്. കാരണം രണ്ട് തവളകളെ കല്ല്യാണം കഴിപ്പിച്ചാല്‍ മഴദൈവം പ്രീതിപ്പെടുമെന്ന വിശ്വാസം നിലനിക്കെയാണ് അത്. അതോടൊപ്പം തന്നെ ഏറെ കൊട്ടിഘോഷിച്ച് നടത്തിയ വലിയ ഒരു ചടങ്ങായിരുന്നു. പിന്നെ ആ തവളക്കല്ല്യാണം ഫലിച്ചതിന്‍റെ ഫലമാണോ എന്നറിയില്ല ഭോപ്പാലില്‍ ഇപ്പോള്‍ നിലയ്ക്കാത്ത മഴയാണ്. എന്നാൽ ഇപ്പോഴിതാ മഴ നിലയ്ക്കാനായി അവരുടെ വിവാഹ ബന്ധം വേര്‍പെടുത്തിയിരിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറില്‍ ഭോപ്പാലില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത് എന്ന വാർത്തയാണ് വന്നിരുന്നത്. നര്‍മ്മദ നദി കരകവിഞൊഴുകുകയും ചെയ്തു. ഇതോടൊപ്പം തന്നെ ജലനിരപ്പ് അപകടകരമായ നിലയിലേയ്ക്ക് ഉയരുന്നതിനെ തുടര്‍ന്ന് വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.
അതേസമയം കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇപ്പോള്‍ ഉയരുന്ന ചോദ്യം മഴയെ കുറിച്ചല്ല, മറിച്ച് തവളകളെ കുറിച്ചാണ് എന്നതാണ്. ഈ കുറഞ്ഞ വിവാഹ നാളുകള്‍ കൊണ്ട് അവര്‍ പരസ്പരം ഏറെ അടുത്തിരിക്കുന്നു എന്നതാണ് പലരുടെയും ആശങ്ക. അതുകൊണ്ടു തന്നെ അവയെ അകറ്റുന്നതില്‍ പലര്‍ക്കും സംഘടവും ഉയരുന്നുണ്ട്. എന്തായാലും മഴ നിലയ്ക്കാത്ത അവസ്ഥയില്‍ നിന്നും മോചനം നേടാന്‍ ആചാരപ്രകാരം തന്നെ ആ 'ദമ്പതികളെ' വേര്‍പെടുത്തിയെന്ന ഒരു പ്രമുഖ മദ്യമാണ് പുറത്ത് വിട്ടത്.
https://www.facebook.com/Malayalivartha
























