അതിർത്തിയിൽ വെള്ളക്കൊടി വീശി പാകിസ്ഥാൻ സൈന്യം ; സമാധാനം പാലിച്ച് ഇന്ത്യൻ സൈന്യവും ; പാകിസ്ഥാന്റെ ലക്ഷ്യം മറ്റൊന്ന്

വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നടത്തിയ പ്രകോപനത്തില്‍ ശക്തമായ തിരിച്ചടിയായിരുന്നു ഇന്ത്യന്‍ സൈന്യം നൽകിയത്. വെടി നിറുത്തല്‍ കരാറുകളെ കാറ്റിൽ പറത്തി ഇന്ത്യന്‍ പോസ്‌റ്റുകളിലേക്ക് ആക്രമണം അഴിച്ചുവിട്ട രണ്ട് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിക്കുകയുണ്ടായി. എന്നാൽ ഇവരുടെ മൃതദേഹം തിരിച്ചെടുക്കാൻ വരുന്ന പാകിസ്ഥാൻ പട്ടാളക്കാരുടെ വീഡിയോ പുറത്ത്. ഇവരുടെ മൃതദേഹം തിരിച്ചെടുക്കാനായി പാക് സൈന്യം രണ്ട് പ്രാവശ്യം ശ്രമിച്ചു. പക്ഷേ അതിന് കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് സമാധാനത്തിന്റെ ചിഹ്നമായ വെള്ളക്കൊടികളുമായി എത്തി അവർ രണ്ട് സൈനികരുടെ മൃതദേഹം എടുത്തു കൊണ്ട് പോയത്. പാക് സൈന്യം അതിര്‍ത്തിയില്‍ നിന്നുമാണ് ആ സൈനികരുടെ മൃത ദേഹം മാറ്റിയത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു. പാക് അധീന കാശ്‌മീരിലെ ഹാജീപൂര്‍ സെക്‌ടറിലാണ് സംഭവമുണ്ടായത്.
സെപ്‌തംബര്‍ 10ന് രാത്രിയോടെ ആയിരുന്നു പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.ഈ ആക്രമണം പിറ്റേ ദിവസം പകലും തുടർന്നിരുന്നു. ഈ പാകിസ്ഥാൻ പ്രകോപനത്തിനെതിരെയായിരുന്നു ഇന്ത്യൻ സേന തിരിച്ചടിച്ചത്. മറുപടിയായി ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തില്‍ പാക് സൈനികനായ ഗുലാം റസൂല്‍ കൊല്ലപ്പെടുകയുണ്ടായി. കൊല്ലപ്പെട്ടവരുടെ മൃതദേഹം കവര്‍ ഫയര്‍ ചെയ്‌തുകൊണ്ട് വീണ്ടെടുക്കാന്‍ പാക് സൈന്യം ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സൈനികരുടെ പ്രത്യാക്രമണത്തില്‍ ഈ ശ്രമം രണ്ടു തവണ പരാജയപ്പെടുകയായിരുന്നു. ഇതിനിടയില്‍ മറ്റൊരു പാക് സൈനികനെ കൂടി ഇന്ത്യന്‍ സേന കൊലപ്പെടുത്തുകയുണ്ടായി. ഇവരുടെ മൃത ദേഹം എടുക്കാനുള്ള ശ്രമം നടക്കാതെ വന്നപ്പോഴായിരുന്നു വെള്ള കൊടിയുമായി എത്തി മൃതദേഹങ്ങൾ അതിർത്തിയിൽ നിന്നും മാറ്റിയത്. വെള്ളിയാഴ്‌ചയായിരുന്നു വെള്ളക്കൊടികളുമായി പാക് സൈന്യം മൃതദേഹം വീണ്ടെടുത്തു കൊണ്ട് പോയത്.
വെടിവയ്പ്പ് അവസാനിപ്പിച്ച് വെള്ളക്കൊടി ഉയര്‍ത്തി ഇന്ത്യന്‍ സേനയോട് വെടിവയ്ക്കരുതെന്ന് അപേക്ഷിച്ച് പാക് പട്ടാളം രംഗത്തെത്തിയതോടെ മരിച്ച പാക് പട്ടാളക്കാരോടുള്ള ആദരവ് മാനിച്ച് ഇന്ത്യന്‍ സേന വെടിവയ്പ് അവസാനിപ്പിക്കുകയായിരുന്നു. പക്ഷേ ജൂലൈ അവസാനവാരം ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഏഴോളം സൈനികരുടെയും ഭീകരരുടേയും മൃതദേഹം ഏറ്റെടുക്കാന്‍ പാക്കിസ്ഥാന്‍ പട്ടാളം തയാറായിരുന്നില്ല. ഇവര്‍ കശ്മീരി സ്വദേശികളാണെന്നതിനാലാണു ഇതെന്നാണ് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചത്.പാക് പഞ്ചാബി മുസ്ലിങ്ങളാണ് പാക് പട്ടാളത്തിലെ പ്രമാണിമാര്‍. ഇവര്‍ കൊല്ലപ്പെട്ടാല്‍ ഏതുവിധേനയേയും ഇവരുടെ മൃതദേഹം പാക്കിസ്ഥാന്‍ കണ്ടെത്തുകയും എടുക്കുകയും ചെയ്യും. അതേ സമയം അതിര്‍ത്തിയില്‍ പാക് പ്രകോപനം വീണ്ടും ശക്തമായി തുടരുകയാണ്. ശക്തമായ തിരിച്ചടികൾ ഉണ്ടെങ്കിലും അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം തുടരുകയാണ്. രണ്ടും കൽപ്പിച്ചെന്ന മട്ടിലാണ് പാക് പ്രകോപനം . പൂഞ്ച് ജില്ലയോട് ചേര്‍ന്ന നിയന്ത്രണ രേഖയിലാണ് പാക് സൈന്യം മോര്‍ട്ടാര്‍ ഉപയോഗിച്ചുള്ള ഷെല്ലാക്രമണം ശക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇതിന് മറുപടിയായി ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി. കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെയാണ് അതിര്‍ത്തി സംഘർഷപരമായത്.
https://www.facebook.com/Malayalivartha
























