അതിർത്തി കടക്കുമെന്ന് ഇമ്രാന്റെ വ്യാമോഹം നടക്കില്ല
കാശ്മീരിന്‍റെ പ്രത്യേക അധികാരം ഇല്ലാതാക്കിയ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള പാകിസ്താന്‍റെ അവസാന ശ്രമവും പരാജയപ്പെട്ടതോടെ വീണ്ടും പ്രകോപനവുമായി പാകിസ്താന്‍ രംഗത്തെത്തിയിരിക്കുകയാണ്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി പരമ്പരാഗത യുദ്ധം ഉണ്ടായാല്‍ പാകിസ്താന് ജയിക്കാന്‍ സാധ്യത കുറവാണെന്നും അത്തരമൊരു സാഹചര്യത്തില്‍ അണ്വായുധം പ്രയോഗിക്കുമെന്നുമാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.ഇത്തരത്തിൽ നേരത്തേയും ഇമ്രാന്‍ ഖാന്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. അതേസമയം സംഭവം വിവാദമായതോടെ പാകിസ്താന്‍ ആദ്യം യുദ്ധം തുടങ്ങില്ലെന്ന് ഖാന്‍ നിലപാട് തിരുത്തുകയാണ് ഉണ്ടായത്. ഇതേത്തുടർന്നാണ് പാകിസ്താന് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തിയത്. .
ഇക്കഴിഞ്ഞ ഓഗസ്റ്റ് 26 നായിരുന്നു കാശ്മീര്‍ വിഷയത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ അണ്വായുധം പ്രയോഗിക്കുമെന്ന് കാര്യം മറക്കരുതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ആണവയുദ്ധത്തില്‍ ആരും ജയിക്കില്ല അതുപോലെതന്നെ രാജ്യത്തെ സൂപ്പര്‍ പവറുകള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ആര് പിന്തുണച്ചാലും ഇല്ലെങ്കിലും കാശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ തങ്ങളാല്‍ ആകുന്നത് ചെയ്യുമെന്നും ഇമ്രാന്‍ ഖാന്‍ അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് തൊട്ട് പിന്നാലെ തന്നെ ഇമ്രാന്‍ നിലപാട് തിരുത്തുകയാണ് ഉണ്ടായത്. പാകിസ്താന്‍ ആദ്യം യുദ്ധം തുടങ്ങില്ലെന്നായിരുന്ന നിലപാടാണ് ഇമ്രാൻ പിന്നെ മാറ്റിപ്പറഞ്ഞത് . ഇതിനിടെ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള പാകിസ്താന്‍റെ അവസാന ശ്രമവും പരാജയപ്പെടും ചെയ്തു. ഇതോടുകൂടെ വീണ്ടും ഇന്ത്യയ്ക്കെതിരെ അണ്വായുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പണ് ഇമ്രാന്‍ ഖാന്‍ നല്‍കുന്നത്.
ഇന്ത്യയുമായി പരമ്പരാഗത യുദ്ധം ഉണ്ടായാല്‍ പാകിസ്താന് ജയിക്കാന്‍ സാധിക്കില്ലെന്നും ആ സന്ദര്‍ഭത്തില്‍ അണ്വായുധം പ്രയോഗിക്കേണ്ടി വരുമെന്നും അല്‍ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം പാകിസ്താന്‍ യുദ്ധം യുദ്ധം തുടങ്ങില്ലെന്ന് ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ചു പറഞ്ഞു. താന്‍ ഒരു സമാധാനവാദിയാണ് അതുപോലെതന്നെ യുദ്ധത്തിലൂടെ പ്രശ്നപരിഹാരം സാധ്യമാകുമെന്ന് കരുതുന്നില്ലെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കുകയാണ് ചെയ്തത്. ഇന്ത്യയുമായി യുദ്ധമുണ്ടായെന്ന് കരുതുക, പാകിസ്താന്‍ പരാജയത്തിലേക്ക് നീങ്ങുകയാണെന്നും, ഒന്നുകിൽ കീഴടങ്ങുക അല്ലെങ്കിൽ സ്വാതന്ത്ര്യത്തിനായി മരണം വരെ പോരാടുക എന്നതാണ് സാഹചര്യമെങ്കില്‍ പാകിസ്താനികള്‍ സ്വാതന്ത്ര്യത്തിനായി മരണം വരെ പോരാടുമെന്ന് തനിക്ക് ഉറപ്പുണ്ട്, എന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
അതേസമയം പാകിസ്താന് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തി. പാകിസ്താന്‍ തീവ്രവാദം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് ആരെങ്കിലും നിയന്ത്രണ രേഖ മറികടന്ന് എത്തിയാല്‍ പിന്നെയൊരു മടങ്ങിപോക്ക് ഇണ്ടാകില്ലെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കുകയാണ് ഉണ്ടായത്. കാശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ആഘാതത്തില്‍ നിന്നും പാകിസ്താന്‍ ഇതുവരെ മുക്തരായിട്ടില്ല. ലോകരാഷ്ട്ര സംഘടനയില്‍ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമത്തിലായിരുന്നു പാകിസ്താന്‍. എന്നാല്‍ നീക്കം പരാജയപ്പെട്ടെന്നും പാകിസ്താനെ വിശ്വാസത്തിലെടുക്കാന്‍ ആരും തയ്യാറായില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha