വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടപ്പെട്ടിട്ട് ഏഴ് ദിവസം
സെപ്റ്റംബർ ഏഴിന് പുലർച്ചെ 1:53ന് ഇന്ത്യയുടെ ചരിത്രപരമായ നിമിഷം രേഖപ്പെടുത്തിക്കൊണ്ട് സോഫ്റ്റ് ലാൻഡിംഗ് നടക്കേണ്ടിയിരുന്നത്, എന്നാൽ അവസാന നിമിഷം ഏവർക്കും ആശങ്ക പരത്തിക്കൊണ്ട് ആ ശ്രമം പാളുകയാണ് ഉണ്ടായത്. വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ട് ഏഴ് ദിവസം ഇതിനോടകം കഴിഞ്ഞിരിക്കുകയാണ്. എന്ത് കൊണ്ടാണ് സോഫ്റ്റ് ലാൻഡിംഗ് പൂർത്തായാക്കാനാവാഞ്ഞതെന്ന കാര്യത്തിലോ സിഗ്നൽ ലഭിക്കുവാൻ സാധ്യതയുള്ള കാര്യത്തിലോ ഇത് വരെ ഇസ്രോ പ്രതികരിച്ചിട്ടില്ല എന്നതാണ്. ഇതോടൊപ്പം തന്നെ വിക്രം ലാൻഡറിനൊപ്പം മാധ്യമങ്ങളും ജനങ്ങളും ഇരുട്ടിലാണെന്ന് പറയേണ്ടി വരും. ഇസ്രോയുടെ വാക്കുകൾക്കായി കാതോർത്തും കൈകോർത്തും രാജ്യം കാത്തിരിക്കുകയാണ്.
അതോടൊപ്പം തന്നെ നടന്നത് ഹാർഡ് ലാൻഡിംഗ് ആണെന്നതിനപ്പുറം കാര്യമായ വിവരങ്ങളൊന്നും ഇസ്രൊയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗികമായി ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. വിക്രം ലാൻഡറുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മാത്രമാണ് ഇസ്രൊ ഇപ്പോൾ വ്യക്തമാക്കുന്നത് തന്നർ. വിക്രമിന്റെ സ്ഥാനം കണ്ടെത്തിയിട്ടുണ്ട് എന്നതല്ലാതെ ഇതിനപ്പുറം എല്ലാം അഭ്യൂഹങ്ങളും അനുമാനങ്ങളുമാണ് ബാക്കിനിൽക്കുന്നത്. വിക്രം തകർന്നിട്ടില്ലെന്നും ചെരിഞ്ഞ് കിടക്കുകയാണ് എന്ന റിപ്പോർട്ട് മുതൽ ലാൻഡർ അവസാനഘട്ടത്തിൽ മലക്കം മറിഞ്ഞു എന്നത് വരെ നിൽക്കുന്നു. കൃത്യമായ പഠനം നടത്താതെ ഇസ്രൊക്ക് ഒരു പ്രസ്താവന നടത്താനാവില്ലെന്നത് യാഥാർത്ഥ്യമാണ് എന്നാൽ ഇത്രയധികം വാർത്തകൾ പുകമറ സൃഷ്ടിക്കുമ്പോൾ ജനങ്ങൾ ആശങ്കാകുലരാണ്.
ദിവസങ്ങൾ കഴിയുന്തോറും വിക്രമുമായി ബന്ധം പുനസ്ഥാപിക്കപ്പെടാനുള്ള സാധ്യത കുറയുകയാണെന്നാണ് വിദഗ്ധാഭിപ്രായം വ്യക്തമാക്കുന്നത്. 14 ദിവസമായിരുന്നു വിക്രം ലാൻഡറിന്‍റെ നിശ്ചയിക്കപ്പെട്ട ദൗത്യ കാലാവധി എന്നത്. കണക്കുകൾ പ്രകാരം 20 ആം തീയതി വരെ മാത്രമാണ് ഈ രീതിയിൽ നോക്കിയാൽ വിക്രമിന്‍റെ കാലാവധി എന്നത്. ഇതിനകം ലാൻഡറുമായി ബന്ധം പുനസ്ഥാപിക്കാനായില്ലെങ്കിൽ പിന്നെ അതിന് സാധിക്കുകയില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
സെപ്റ്റംബർ 17ന് നാസയുടെ ലൂണാർ റിക്കൊണിസൻസ് ഓർബിറ്റർ ചന്ദ്രയാൻ രണ്ട് ലാൻഡിംഗ് സൈറ്റിന് മുകളിലൂടെ കടന്ന് പോകുമെന്നും ആ സമയത്ത് ചിത്രങ്ങളെടുക്കാൻ ശ്രമിക്കുമെന്നും നാസ തന്നെ അറിയിച്ചിട്ടുണ്ടായിരുന്നത് ഏറെ ആശ്വാസം പകർന്ന വാർത്തയായിരുന്നു. കിട്ടുന്ന ഏത് വിവരവും ഇസ്രൊയുമായി പങ്കുവയ്ക്കുമെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ എൽ.ആർ.ഒയെടുക്കുന്ന ചിത്രങ്ങൾ എത്രത്തോളം സഹായകമാകുമെന്നതിൽ വ്യക്തതയില്ല എന്നതാണ്. ഇതും ഇസ്രൊയിൽ നിന്ന് ലഭിച്ച വിവരമല്ല നാസയുടെ സ്ഥീരികരണം വരേണ്ടി വന്നു വാർത്ത ശരിയെന്ന് ഉറപ്പിക്കാൻ തന്നെയാണ്.
ചന്ദ്രന് തൊട്ടടുത്ത് വരെ ലാൻഡറിനെ എത്തിക്കാനായതും ചെറിയ ബജറ്റിൽ ഇത്രയധികം സാധിച്ചെടുക്കാനായതും ഇസ്രൊയുടെ കഴിവ് തെളിയിക്കുന്നതായി ലോകമാധ്യമങ്ങളും ശാസ്ത്രരംഗത്തെ വിദഗ്ധരും അംഗീകരിക്കുകയുണ്ടായി. എന്നാൽ വിക്രമിന് എന്ത് പറ്റി എന്നതിൽ വ്യക്തത വരുത്താൻ ഇസ്രൊ കാണിക്കുന്ന കാലതാമസം അനാവശ്യമാണെന്നാണ് ഇവർ വ്യക്തമാക്കുന്നത് എന്നതാണ്.
https://www.facebook.com/Malayalivartha