കശ്മീരിലെ സിപിഎം നേതാവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് താരിഗാമി കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിക്കുന്നു. പുനസംഘടനക്ക് ശേഷം ജമ്മു കശ്മീരിനെ കേന്ദ്ര സർക്കാർ തളർത്തി കളഞ്ഞെന്നാണ് യൂസഫ് താരിഗാമി ആരോപിക്കുന്നത്
കശ്മീരിലെ സിപിഎം നേതാവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് താരിഗാമി കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിക്കുന്നു. പുനസംഘടനക്ക് ശേഷം ജമ്മു കശ്മീരിനെ കേന്ദ്ര സർക്കാർ തളർത്തി കളഞ്ഞെന്നാണ് യൂസഫ് താരിഗാമി ആരോപിക്കുന്നത് ..
കശ്മീരിന് നീതി ലഭിക്കാന്‍ വേണ്ടിവന്നാൽ രാജ്യത്തെ ജനങ്ങൾ മുന്നോട്ട് ഇറങ്ങണമെന്നും താരിഗാമി പറയുന്നു
കശ്മീര്‍ പുനസംഘടനയോടെ ജനങ്ങളുടെ ജീവിതം ദുസ്സഹമായി. ആരോഗ്യമേഖലയിലടക്കം സ്ഥിതിഗതികൾ ഗുരുതരമാണ് .കശ്മീരിൽ ഉള്ളത് തീവ്രവാദികളല്ലാ.സാധാരണ ജനങ്ങളാണ് . ജീവിക്കാൻ ആവശ്യമായ തൊഴിലുകളാണ് അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടത്. ഇപ്പോൾ രാഷ്ട്രീയക്കാര്‍ മാത്രമല്ല സാമൂഹ്യപ്രവര്‍ത്തകരും ജയിലിലാണെന്നും താരിഗാമി പറഞ്ഞു.
സംരക്ഷിക്കേണ്ടവര്‍ തന്നെ കശ്മീരിനെ അപമാനിച്ചു എന്നാണ് താരിഗാമി അഭിപ്രായപ്പെട്ടത്. തങ്ങളാരും ഭീകരവാദികളല്ല. തങ്ങള്‍ക്കു പറയാനുള്ളതു കേള്‍ക്കാനും സര്‍ക്കാര്‍ തയ്യാറാകണം. ഒരു പ്രദേശത്തെ വാര്‍ത്ത വിനിമയം, സഞ്ചാര സ്വാതന്ത്ര്യം, കച്ചവടം, വിദ്യാഭ്യാസം, ആശുപത്രി എല്ലാം നിശ്ചലമാണ്. നേതാക്കള്‍ വീട്ടു തടങ്കലിലാണ്. കുട്ടികള്‍ പോലും ആക്രമിക്കപ്പെടുന്നു. മനുഷ്യാവകാശം ചവിട്ടിയരയ്ക്കപ്പെട്ടു. പതിയെ പതിയെ കശ്മീരും കാശ്മീരികളും മരിച്ചു കൊണ്ടിരിക്കുകയാണെന്നും താരിഗാമി പറഞ്ഞു
അതേസമയം കശ്മീരിലെ സ്ഥിതിഗതികൾ എത്രയും വേഗം സാധാരണ നിലയിലാക്കാൻ എല്ലാ നടപടികളും വേണമെന്ന് സർക്കാരിനോട് സുപ്രീംകോടതി വാക്കാൽ ആവശ്യപ്പെട്ടു..
തിരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ ദേശീയതാത്പര്യം മുൻനിർത്തിയാകണം നടപടിയെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞത് ..അതേസമയം മാധ്യമപ്രവർത്തകർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണെന്ന വാർത്ത അറ്റോർണി ജനറൽ നിഷേധിച്ചു ..
പത്രങ്ങൾ പ്രസിദ്ധീകരിക്കാൻ എല്ലാവിധ പിന്തുണയും സർക്കാർ നൽകുന്നുണ്ടെന്നും ആരോപണങ്ങൾ ശരിയല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. മാധ്യമപ്രവർത്തകർക്ക് രാവിലെ എട്ട് മുതൽ രാത്രി 11 വരെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളും സഞ്ചരിക്കാൻ വാഹനങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha