രാജ്യം നിര്‍ണായക മണിക്കൂറുകളില്‍; ഭീകരെ നിയന്ത്രിച്ചില്ലെങ്കിൽ പാകിസ്ഥാന് നേരെ ശക്തമായ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇന്ത്യ
ഭീകരെ നിയന്ത്രിച്ചില്ലെങ്കിൽ പാകിസ്ഥാന് നേരെ ശക്തമായ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പായി മാറിയിരിക്കുകയാണ് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന്റെ വാക്കുകൾ. മുംബൈ ഭീകരാക്രമണം പോലെയൊരു ഭീകരാക്രമണം ഇനിയൊരിക്കലും രാജ്യത്ത് ആവർത്തിക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് ആഞ്ഞടിച്ചിരിക്കുകയാണ്. മറക്കാന്‍ നമുക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ് 2008 നവംബര്‍ 26 ന് നടന്ന ആക്രമണമെന്ന് രാജ്‍നാഥ് സിങ് പറഞ്ഞു. രാജ്യത്തെ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യ സന്ദര്‍ശിക്കുന്നതിനിടെയാണ് പ്രതിരോധ മന്ത്രി ഇക്കാര്യം പറഞ്ഞത്.
സമുദ്രത്തിലെ സുരക്ഷയ്ക്ക് ഇന്ത്യൻ നാവികസേനയുടെ സാന്നിധ്യം എല്ലായ്പ്പോഴും ഉണ്ട്. ഇക്കാര്യത്തില്‍ യാതൊരു സംശയത്തിന്റെയും ആവശ്യമില്ല. ഇന്ത്യയില്‍ തീരപ്രദേശങ്ങൾ വഴിയുള്ള ഭീകരാക്രമണങ്ങളുണ്ടാകുമെന്നു ഭീഷണിയുണ്ട്. ലോകത്തെ ഏതു രാഷ്ട്രത്തിനും അവര്‍ക്കാവശ്യമായത്രയും സുരക്ഷയുണ്ടാകണം. ഭീകരാക്രമണങ്ങൾക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇന്ത്യയിലേക്കു വരുന്ന ഭീകരർക്ക് എന്താണു സംഭവിക്കാൻ പോകുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
പാകിസ്ഥാൻ അന്തരീക്ഷം വികലമാക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ പവിത്രമായിരിക്കുമെന്നും മിന്നലാക്രമണം ഒരു സന്ദേശമാണെന്നും കരസേനാ മേധാവി ബിപിന്‍ റാവത്തും പ്രതികരിച്ചു. ഇനി ഒളിച്ചുകളിക്കില്ല. ഇന്ത്യക്ക് അതിര്‍ത്തി കടന്ന് പോവേണ്ടി വന്നാല്‍ ആകാശം വഴിയോ ഭൂമിയിലൂടെയോ ചെല്ലും ചിലപ്പോള്‍ രണ്ട് വഴിയും തിരഞ്ഞെടുക്കുമെന്നും അദ്ദേഹം ആഞ്ഞടിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് പാകിസ്ഥാന് നേരെയുള്ള ശക്തമായ താക്കീതാണ്. നിര്‍ണായക മണിക്കൂറുകളിലൂടെ കടന്നു പോകുമ്പോൾ
രാജ്യം ഉറ്റുനോക്കുന്നത് ഇനിയൊരു സെക്കന്‍ഡ് സ്ട്രൈക്കിലേക്കാണ്..
https://www.facebook.com/Malayalivartha