പെട്രോളിയം വ്യവസായ മേഖലയിൽ ഉൾപ്പെടെ ഇന്ത്യയിൽ 10,000 കോടി ഡോളറിന്റെ (ഏകദേശം 7 ലക്ഷം കോടി രൂപ) നിക്ഷേപം നടത്തുമെന്ന് സൗദി അറേബ്യ
പെട്രോളിയം വ്യവസായ മേഖലയിൽ ഉൾപ്പെടെ ഇന്ത്യയിൽ 10,000 കോടി ഡോളറിന്റെ (ഏകദേശം 7 ലക്ഷം കോടി രൂപ) നിക്ഷേപം നടത്തുമെന്ന് സൗദി അറേബ്യ.
ഇന്ത്യയെ അസംസ്കൃത എണ്ണ വിതരണത്തിന്റെ മേഖലാകേന്ദ്രമാക്കുന്നതിന് മുൻകയ്യെടുക്കും. ഇതിനായി സംഭരണ, സംസ്കരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സൗദ് ബിൻ മുഹമ്മദ് അൽ സാദി പറഞ്ഞു.
സൗദിയുടെ നിക്ഷേപ ലക്ഷ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇന്ധനവാതക ഖനന മേഖലകളിൽ ദീർഘകാല ബന്ധമാണു ലക്ഷ്യമെന്നും വ്യക്തമാക്കി.പ്രകൃതിവാതകങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ, എണ്ണ സംസ്കരണം, കൃഷി, ധാതു ഖനനം എന്നീ മേഖലകളിലായിരിക്കും നിക്ഷേപം.
ഇന്ത്യയിൽ നിക്ഷേപത്തിനായി നാൽപതിലധികം മേഖലകൾ സൗദി കണ്ടെത്തിയിട്ടുണ്ട്. ഊർജം, കൃഷി, ഖനനം തുടങ്ങിയവയും ഇതിൽപ്പെടും. സൗദി ദേശീയ എണ്ണക്കമ്പനി അരാംകോ റിലയൻസ് ഇൻഡസ്ട്രീസിന്റെ എണ്ണ– രാസവ്യവസായത്തിൽ പങ്കാളിയാകുന്നത് ഇതിന്റെ ഭാഗമാണ്. 3.10 ലക്ഷം കോടി രൂപ മുടക്കി മഹാരാഷ്ട്രയിൽ നിർമിക്കുന്ന എണ്ണ സംസ്കരണശാലയിൽ അരാംകോ പങ്കാളിയാണ്.
ആരാംകോയുടെ ആഗോള നിക്ഷേപ പദ്ധതികളിൽ മുഖ്യ പ്രാധാന്യം ഇന്ത്യയ്ക്കുണ്ട്. മഹാരാഷ്‌ട്രയിലെ വെസ്‌റ്റ് കോസ്‌റ്റ് റിഫൈനറി ആൻഡ് പെട്രോകെമിക്കൽ പദ്ധതിയിൽ 4,400 കോടി ഡോളറിന്റെ നിക്ഷേപവും ആരാംകോ പ്രഖ്യാപിച്ചിട്ടുണ്ട്.
റിലയൻസ് ഇൻഡസ്‌ട്രീസിന്റെ പെട്രോളിയം - പെട്രോകെമിക്കൽ വിഭാഗത്തിന്റെ 20 ശതമാനം ഓഹരികൾ 1,500 കോടി ഡോളറിന് (ഒരുലക്ഷം കോടി രൂപ) വാങ്ങാനുള്ള സൗദിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി ആരാംകോയുടെ നീക്കം, ഊർജ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കിയിട്ടുണ്ട്
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വിഷൻ 2030 പദ്ധതികളുടെ ഭാഗമായാണ് ഇന്ത്യ– സൗദി വാണിജ്യ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള 2.40 ലക്ഷം കോടി രൂപയുടെ ബിസിനസ് വൻതോതിൽ ഉയരും
നിലവിലെ ഉഭയകക്ഷി വ്യാപാര നിരക്കായ 3400 കോടി യു.എസ്. ഡോളർ എന്നതു പടിപടിയായി വർധിപ്പിക്കും....ഇന്ത്യയ്ക്കാവശ്യമുള്ള ക്രൂഡോയിലിന്റെ 17 ശതമാനവും എൽ.പി.ജിയുടെ 32 ശതമാനവും നൽകുന്നത് സൗദിയാണ്. ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി കുറച്ചാലും ഇന്ത്യയ്ക്ക് തിരിച്ചടിയാകില്ലെന്നും ആനുപാതികമായ എണ്ണ സൗദി നൽകുമെന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha