ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മലയാളികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം .... കാസര്‍കോഡ് സ്വദേശികളായ എട്ട് പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്എന്ന് എന്‍ഐഎ സ്ഥിരീകരിച്ചു
ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മലയാളികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം കിട്ടി . കാസര്‍കോഡ് സ്വദേശികളായ എട്ട് പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്എന്ന് എന്‍ഐഎ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് മലയാളികളായ എട്ടുപേരും കൊല്ലപ്പെട്ടത്. കേരള പോലീസിനെ ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു.
ഇവരുടെ കേരളത്തിലെ ബന്ധുക്കൾക്ക് ഇതു സംബന്ധിച്ചു നേരത്തെ വിവരം ലഭ്യമായെങ്കിലും എൻഐഎയുടെ സ്ഥിരീകരണം ഇപ്പോളാണുണ്ടാകുന്നത്
അഫ്ഗാനിസ്ഥാനിലെ കിഴക്കൻ നംഗർഹാർ പ്രവിശ്യയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണു മരണമെന്നാണു കേരള പൊലീസിനെ എൻഐഎ അറിയിച്ചത്. കൂടുതൽ നടപടികൾക്കായി എൻഐഎ അഫ്ഗാൻ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തിൽ 23 പേരാണ് ഐഎസിൽ ചേർന്നത് ..ഈ സംഘത്തിൽ ഉൾപ്പെട്ടവരാണ് 8 പേരും. അബ്ദുൽ റാഷിദും ഒപ്പമുള്ളവരും ടെലഗ്രാമിലൂടെ പല ഘട്ടങ്ങളായി ബന്ധുക്കളെ മരണവിവരം അറിയിച്ചിരുന്നു ..എന്നാൽ ഇപ്പോൾ ആണ് സ്ഥിരീകരണമുണ്ടായത്
. അതേ സമയം അബ്ദുൽ റാഷിദ് 2 മാസം മുൻപ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചെങ്കിലും എൻഐഎ സ്ഥിരീകരിച്ച 8 പേരുടെ പട്ടികയിൽ ഇല്ല.
പടന്ന സ്വദേശികളായ മുഹമ്മദ് മുർഷിദ്, ഹഫീസുദ്ദീൻ, ഷിഹാസ്, അജ്‌മല, തൃക്കരിപ്പൂരിലെ സർവീസ് സഹകരണ ബാങ്കിനു സമീപം താമസിക്കുന്ന മുഹമ്മദ് മർവൻ, ഇളമ്പച്ചിയിലെ മുഹമ്മദ് മൻഷാദ്, പാലക്കാട് സ്വദേശികളായ ബാസ്റ്റിൻ, ഷിബി എന്നിവരാണ് വിവിധ ഘട്ടങ്ങളിലായി കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരണം. 2016 ജൂൺ മുതലാണ് ഐഎസിൽ ചേരാനായി ഇവർ രാജ്യം വിട്ടത്
ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചവരാണ് കൊല്ലപ്പെട്ട എട്ടുപേരും. ഭീകര പ്രവര്‍ത്തനം, ഭീകരവാദത്തിനായി ആളുകളെ റിക്രൂട്ട് ചെയ്യൽ, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ഇന്ത്യയിൽ ചുമത്തിയിരുന്നു.
https://www.facebook.com/Malayalivartha