ബോളിവുഡ് സിനിമകള്‍ ഷൂട്ട് ചെയ്യാനുള്ള സ്ഥലം മാത്രമായാണ് ചിലർ കശ്മീരിനെ കാണുന്നത് ; നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കണം ; ആരോപണവുമായി ആര്‍.ജെ.ഡി എംപി മനോജ് ജാ
കശ്‌മീർ വിഷയത്തിൽ പ്രതിഷേധവുമായി വിവിധ സംഘടനകൾ. കശ്മീരിലെ കരിനിയമങ്ങള്‍ക്കെതിരെയും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കെതിരെയുമാണ് ഡല്‍ഹിയില്‍ വിവിധ സംഘടനകളുടെ പ്രതിഷേധ സംഗമം കൂടിയിരിക്കുന്നത്. എസ്.ഐ.ഒ, പി.യു.സി.എല്‍, ഫ്രട്ടേണിറ്റി മൂവ്മെന്‍റ്, എ.പി.സി.ആര്‍, യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ് എന്നീ സംഘടനകളാണ് പ്രതിഷേധ സംഗമം നടത്തിയിരിക്കുന്നത്. ചില നിയമഭേദഗതികള്‍ വന്നതോടെ രാജ്യത്ത് സാധാരണക്കാരനടക്കം സുരക്ഷ നഷ്ടപ്പെട്ട നിലയാണ് രൂപപ്പെട്ടിരിക്കുന്നതെന്ന്. യുഎപിഎ അടക്കമുള്ളവ ഇതിൽപ്പെടുന്നുവെന്നും ആര്‍.ജെ.ഡി എംപി മനോജ് ജാ വ്യക്തമാക്കി .
ബോളിവുഡ് സിനിമകള്‍ ഷൂട്ട് ചെയ്യാനുള്ള സ്ഥലം മാത്രമായാണ് കശ്മീരിനെ കാണുന്നതെന്നും കശ്മീരിലെ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും പൗരത്വ ഭേദഗതി ബില്ല് രാജ്യത്തെ വംശീയമായി വേര്‍തിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ പേരില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തുന്നത് വര്‍ഗീയ ആഹ്വാനമാണെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. സുപ്രീംകോടതി അഭിഭാഷകരായ സജ്ഞയ് ഹെഗ്ഡെ, അനസ് തന്‍വീര്‍, മാധ്യമപ്രവര്‍ത്തകരായ പ്രശാന്ത് ടണ്ടന്‍, അനില്‍ ചന്പാടിയ, ഡോ. ഗസാല ജാമില്‍, എസ്‌ഐഒ ദേശീയ പ്രസിഡന്‍റ് ലബീദ് ഷാഫി, പിയുസിഎല്‍ നേതാവ് എന്‍ഡി പഞ്ചോലി, യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ് നേതാവ് നദീം അഹ്മദ് തുടങ്ങിയവര്‍ പ്രതിഷേധത്തിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha