'സ്‌പൈസ് മിഷന്‍'; ബാലാക്കോട്ടിലെ രഹസ്യ മിഷന്‍ ഓപ്പറേഷന്‍ കോഡ് വെളിപ്പെടുത്തി ഇന്ത്യന്‍ വ്യോമസേന
ഒടുവിൽ രാജ്യം കാത്തിരുന്ന ആ നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഇന്ത്യൻ വ്യോമസേന. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് 2019 ഫെബ്രുവരി 27 ന് ബലാക്കോട്ടില്‍ നടത്തിയ ആക്രമണത്തിന്റെ രഹസ്യ ഓപ്പറേഷന് നൽകിയിരുന്ന കോഡ് സ്‌പൈസ് മിഷന്‍ എന്നതാണെന്ന് വ്യോമസേന വെളിപ്പെടുത്തി.
പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഫെബ്രുവരി 26 ന് ഇന്ത്യ ബാലാക്കോട്ട് നടത്തിയ സർജ്ജിക്കൽ സ്ട്രൈക്കിന്റെ പ്രൊമോഷണൽ വീഡിയോ പുറത്തുവിട്ടുകൊണ്ട് ഇന്ത്യൻ വ്യോമസേന കഴിഞ്ഞ ദിവസം ഞെട്ടിച്ചിരുന്നു. ഒക്ടോബർ എട്ട്, വായുസേനാ ദിനത്തിനു മുന്നോടിയായി വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിങ് ദദൗരിയ ആണ് വിഡിയോ റിലീസ് ചെയ്തത്..
രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്നു പറന്നുയർന്ന മിറാഷ്–2000 വിമാനങ്ങളാണു ഭീകരക്യാംപുകളിൽ മിന്നലാക്രമണം നടത്തി മടങ്ങിയെത്തിയത്. ബാലാക്കോട്ടിൽ ആക്രമണം നടന്ന ഫെബ്രുവരി 26ലെ ദൃശ്യങ്ങളല്ല വിഡിയോയിലുള്ളതെന്നു ദൗരിയ പറഞ്ഞു. പുൽവാമ സംഭവത്തിനു വ്യോമസേന എങ്ങനെയാണു പകരം വീട്ടിയതെന്നു സൂചിപ്പിക്കുന്ന ശബ്ദരേഖ വിഡിയോയിൽ കേൾക്കാം. ബ്രീഫിങ് റൂം, മിറാഷ്–2000 പോർവിമാനം പറത്തുന്നത്, ശത്രുകേന്ദ്രങ്ങളെ റഡാർ സൂം ഉപയോഗിച്ചു ലക്ഷ്യം വയ്ക്കുന്നത് എന്നിവ പ്രമോയിലുണ്ട്. തൊട്ടടുത്ത ദിവസം അതിർത്തിയിൽ ഇന്ത്യ–പാക്ക് യുദ്ധവിമാനങ്ങൾ ഏറ്റുമുട്ടുന്നതും വിങ് കമാൻഡർ അഭിനന്ദൻ വർധമാനിലൂടെ അഭിമാനമായി മാറിയ മിഗ്–21 വിമാനവും ചിത്രീകരിച്ചിട്ടുണ്ട്. പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ഡോഗ് ഫൈറ്റും , വിജയിച്ച് മടങ്ങിയെത്തിയ സൈനികരുടെ ആഹ്ലാദവും ദൃശ്യങ്ങളിൽ കാണാം .
പാക് അധീനതയിലുള്ള ഭൂപ്രദേശത്ത് കടന്ന് ജെയ്ഷെ മുഹമ്മദിന്‍റെ ഭീകരവാദി ക്യാംപുകള്‍ തകര്‍ത്തത് മിറാഷ് 2000 വിമാനങ്ങളാണ്, വളരെയേറെ കാലമായി ഇന്ത്യൻ വ്യോമസേനയ്ക്ക് കൂട്ടുള്ള മിറാഷ് 2000 വിമാനങ്ങള്‍. പാക്കിസ്ഥാന്‍റെ ബലകോട്ട് പ്രവിശ്യയിലുള്ള ജയ്ഷെ മുഹമ്മദ് ക്യാംപിലാണ് ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങള്‍ 1000 കിലോയോളം സ്ഫോടകവസ്തുക്കള്‍ വര്‍ഷിച്ചത്. ലക്ഷ്യസ്ഥാനങ്ങളിൽ കിറുകൃത്യമായി ആക്രമണം നടത്താനുള്ള ശേഷിയാണ് മിറാഷ് 2000 പോര്‍വിമാനങ്ങളെ പ്രിയങ്കരമാക്കുന്നത്.
പാക്കിസ്ഥാന്‍റെ പിന്തുണയുള്ള ജെയ്ഷെ മുഹമ്മദ് ഫെബ്രുവരി 14ന് സിആര്‍പിഎഫിന് നേര്‍ക്ക് നടത്തിയ ചാവേറാക്രമണത്തിന് മറുപടി പറയുകയായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ ലക്ഷ്യം. മറ്റു ജനവാസ കേന്ദ്രങ്ങളെയോ സൈനികകേന്ദ്രങ്ങളെയോ സ്പര്‍ശിക്കാതെ ഭീകരകേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കുകയായിരുന്നു ഇന്ത്യൻ വ്യോമസേന ലക്ഷ്യം വെച്ചത്.
അതേസമയം ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് അവകാശപ്പെടുന്ന ബലാകോട്ട് ജെയ്ഷ് ഇ മുഹമ്മദിന്റെ ഭീകരവാദ പരിശീലന കേന്ദ്രം ഇപ്പോഴും അവിടെത്തന്നെയുണ്ടെന്ന് റിപ്പോര്‍ട്ട്. ബാലകോട്ടിലെ മത പഠന കേന്ദ്രത്തിന്റെ ഹൈ റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ സ്വകാര്യ സാറ്റ്‌ലൈറ്റ് ഓപ്പററേറ്ററായ പ്ലാനറ്റ് ലാബ്‌സ് ഐഎന്‍സി പുറത്തുവിട്ട ചിത്രത്തിലാണ് ബാലകോട്ടിലെ ജെയ്‌ഷെയുടെ മതപഠന കേന്ദ്രം വ്യക്തമായി പതിഞ്ഞിരിക്കുന്നത്. ഇത് കേടുപറ്റാതെ അവിടെത്തന്നെയുണ്ടെന്നാണ് ചിത്രം വ്യക്തമാക്കുന്നത്. 2018 ഏപ്രില്‍ ലഭ്യമായ ചിത്രത്തില്‍നിന്നും വ്യത്യസ്ഥപ്പെട്ട് പുതിയ ചിത്രത്തില്‍ കാണാനായിട്ടില്ല. കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്കു കേടുപാടുകളില്ല, ഭിത്തികള്‍ തകര്‍ന്നിട്ടില്ല, പ്രദേശത്തെ മരങ്ങളൊന്നും നശിച്ചിട്ടുമില്ല, വ്യോമാക്രമണത്തിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളൊന്നും ഈ ചിത്രത്തില്‍ നിന്ന് കണ്ടെടുക്കാന്‍ കഴിയില്ലെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഗ്രഹ ചിത്രങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമോ പ്രതിരോധ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ലെന്നും റോയിട്ടേഴ്‌സ് പറയുന്നു.അതേസമയംബാലാകോട്ടിലെ ഭീകര ക്യാമ്പുകള്ക്കുനേരെ ഇന്ത്യന്‌വ്യോമസേന നടത്തിയ വ്യോമാക്രമണത്തിന് ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങള്പുറത്തുവന്നു. ജെയ്‌ഷെ ഭീകര ക്യാമ്പുകള്ആക്രമിക്കപ്പെട്ടിട്ടില്ല എന്ന പാക് വാദം തള്ളുന്നതാണ് ചിത്രങ്ങള്‌ജെയ്‌ഷെയുടെ പ്രധാന കെട്ടിടത്തില്‌നാല് കറുത്ത പാടുകള്ചിത്രങ്ങളില്‌വ്യക്തമാണ്. എന്നാല്‌കെട്ടിടങ്ങള്ക്ക് കാര്യമായ നാശനഷ്ടമുണ്ടായതായി സൂചനയില്ല.
നിയന്ത്രണ രേഖയില്‌നിന്ന് 65 കിലോമീറ്റര്അകലെ 50 ഹെക്ടറോളം പ്രദേശത്താണ് ജെയ്‌ഷെ ക്യാമ്പ്. വ്യോമാക്രമണത്തില്പ്രധാന കെട്ടിടത്തിന്റെ മേല്ക്കൂരയില്തുളകള്‌വീണുവെന്നാണ് ചിത്രങ്ങള്‌വ്യക്തമാക്കുന്നത്.പ്രദേശത്തെ ടെന്റുകള്അപ്രത്യക്ഷമായിട്ടുണ്ട്. കത്തിക്കരിഞ്ഞ പാടുകളും കാണാം. രക്ഷപ്പെടാന്ശ്രമിച്ച ഭീകരര്ക്കുനേരെ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ പാടുകളാവാം ഇതെന്ന് കരുതുന്നു. മരങ്ങളക്ക് താഴെ മണ്ണ് കുഴിച്ചതിന്റെയും കത്തിച്ചതിന്റെയും പാടുകളും ദൃശ്യമാണ്. വ്യോമാക്രണത്തിന് പിന്നാലെ പാക് സൈന്യം ചെയ്തതാവാം ഇവയെന്നാണ് സൂചന.
https://www.facebook.com/Malayalivartha