ഇന്ത്യന്‍ സൈന്യം അപമാനിക്കുന്നുവെന്ന് പാകിസ്ഥാന്‍ തടവില്‍ നിന്നും രക്ഷപ്പെട്ട സൈനികന്‍ ; ആരോപണം തള്ളി സൈനിക വക്താക്കള്‍
ഇന്ത്യന്‍ സൈന്യം തന്നെ അപമാനിക്കുകയാണെന്ന പരാതിയുമായി സൈനീകൻ. ഇദേഹം പാകിസ്ഥാന്‍ തടവില്‍ നിനുമ്മ രക്ഷപ്പെട്ട വ്യക്തിയാണ്. സൈനികന്‍ ചന്ദു ചവാനാണ് ആരോപണം ഉയർത്തിയിരിക്കുന്നത്. എന്നാൽ ചവാന്‍റെ ആരോപണത്തെ സൈനിക വക്താക്കള്‍ നിഷേധിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് ഇയാൾ. അത് കൊണ്ട് തന്നെ അഞ്ച് പ്രാവശ്യം അച്ചടക്ക നടപടി ഇയാള്‍ നേരിട്ടിരുന്നുവെന്നും സൈന്യം പറഞ്ഞു. പക്ഷേ പാകിസ്ഥാനില്‍ നിന്നും മടങ്ങിയെത്തിയ സൈനികനെ സംശയത്തോടെയാണ് ഇന്ത്യന്‍ സൈന്യം കാണുന്നതെന്നും പലപ്പോഴും അപമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു ഇതേ തുടർന്നാണ് താൻ ജോലി രാജിവെച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി. 2016ലായിരുന്നു ചവാന്‍ പാകിസ്ഥാന്‍ സൈന്യത്തിന്‍റെ പിടിയിലായത്. നാല് മാസത്തെ കൊടിയ പീഡനത്തിന് ശേഷമാണ് ചവാനെ ഇന്ത്യക്ക് കിട്ടിയത്.
ചവാന്‍ തന്‍റെ രാജിക്കത്ത് അഹ്‍മദ് നഗര്‍ കമാന്‍ഡര്‍ക്ക് അയച്ചു . പക്ഷേ അച്ചടക്ക ലംഘന പരാതിയില്‍ അന്വേഷണം നടക്കവേ ചവാന്‍ യൂണിറ്റില്‍ നിന്നും ഒളിച്ചോടിയതാണെന്ന് അധികൃതര്‍ പറഞ്ഞു. ഒക്ടോബര്‍ മൂന്ന് മുതല്‍ ചന്ദു അവധിക്ക് അപേക്ഷ നൽകാതെ അവധിയെടുക്കുകയായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം ചവാന് വാഹനാപകടം സംഭവിച്ചിരുന്നു. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
https://www.facebook.com/Malayalivartha