റാം റാം എന്ന് വിളിച്ചില്ല ; ഭർത്താവിന് നേരെ മർദ്ദനം ; തടയാൻ ശ്രമിച്ച ഭാര്യയ്ക്ക് നേരെ പീഡനം; ഒടുവിൽ സംഭവിച്ചത്

റാം-റാം എന്ന് വിളിച്ചില്ല എന്ന കാരണത്താൽ ദമ്പതികൾ ആക്രമിക്കപ്പെട്ടു. ഭാര്യ ഗൃഹത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങവെ അല്‍വാറിലെ ബസ് സ്റ്റാന്റില്‍ ശനിയാഴ്ച രാത്രിയായിരുന്നു ഈ സംഭവം നടന്നത്. ഹരിയാനയിലെ നൂഹിലേക്ക് പോകുകകയായിരുന്നു ദമ്പതികൾ. ഇവർക്കൊപ്പം കുട്ടിയുമുണ്ടായിരുന്നു.
അല്‍വാര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയ ഇവര്‍ ലഘു ഭക്ഷണം കഴിച്ചു. ഈ സമയത്തായിരുന്നു വാന്‍ഷ് ഭരദ്വാജ്, സുരേന്ദ്ര ഭാട്ടിയ എന്നീ യുവാക്കള്‍ ഇവരുടെ അടുക്കൽ എത്തിയത്. ഇവർ റാം റാം എന്ന് വിളിക്കാന്‍ ഭര്‍ത്താവിനോട് പറഞ്ഞു. പക്ഷേ അദ്ദേഹം വിളിച്ചില്ല. ഇതിന് പിന്നാലെയാണ് മര്‍ദ്ദിച്ചത്. ഭർത്താവിനെ തല്ലുന്നത് തടയാന്‍ ശ്രമിച്ച ഭാര്യയെ മര്‍ദിച്ചു. മാത്രമല്ല വസ്ത്രം അഴിച്ച് പീഡിപ്പിക്കാനും ശ്രമിച്ചു. പിന്നാലെ യുവതി നിലവിളിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ബസ് സ്റ്റാന്റിലും അടുത്ത് ഉള്ളവരും ഓടികൂടി. യുവാക്കളെ ഇവർ തല്ലുകയും ചെയ്തു.വിവരം പോലീസിനെ അറിയിക്കുകയും പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha























