ശ്വാസംമുട്ടി ഡൽഹി; വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് (ഇപിസിഎ) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദീപവലി മുതല്‍ വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്നാണിത്. നവംബര്‍ അഞ്ചുവരെ സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു.
ശൈത്യകാലത്ത് പടക്കം പൊട്ടിക്കുന്നതും മലിനീകരണ അതോറിറ്റി നിരോധിച്ചിട്ടുണ്ട്. നവംബര്‍ അഞ്ച് വരെ ഡല്‍ഹിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും ഇപിസിഎ ഉത്തരവിട്ടിടുണ്ട്. ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളോട് മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ഇപിസിഎ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്‍റെ തോത് വ്യാഴാഴ്ച വൈകിട്ടോടെ അതീവ് ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതോടെയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, തലസ്ഥാനത്തെ വായൂ മലിനീകരണത്തിന് ഹരിയാനയേയും, പഞ്ചാബിനെയും കുറ്റപ്പെടുത്തുന്ന കേജരിവാളിന്‍റെ നിലപാട് തെറ്റാണെന്ന് വിമര്‍ശനവുമായി കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
പഞ്ചാബ്-ബംഗാൾ ബെൽറ്റിൽ 48 കോടി പേർ വായുമലിനീകരണം മൂലം മരിക്കുമെന്ന് പഠന റിപ്പോർട്ട്. ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. 225 രാജ്യങ്ങളിലെ അന്തരീക്ഷ മലിനീകരണം വിലയിരുത്തി നടത്തിയ പഠനത്തിൽ നേപ്പാളിലാണ് അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷം എന്നും കണ്ടെത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന മലിനീകരണ നിയന്ത്രണ നിയമങ്ങൾ പാലിക്കുന്നതിൽ ഇന്ത്യ പൂർണ പരാജയമാണെന്നും ഈ പഠനത്തിൽ പറയുന്നു. ഇക്കാരണം കൊണ്ടാണ് ശ്വാസസംബന്ധമായ പ്രശ്നങ്ങൾ കാരണം രാജ്യത്തെ 40 ശതമാനം ജനങ്ങൾ മരണമടയുമെന്ന് പഠന റിപ്പോർട്ട് പറയുന്നത്. ഇന്ത്യ ടുഡേയാണ് ഈ പഠനറിപ്പോർട്ടിന്റെ വാർത്ത പുറത്തുകൊണ്ടുവന്നത്. വായുമലിനീകരണത്തിന്റെ കാര്യത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
കഴിഞ്ഞ മൂന്ന് വർഷത്തിലും രാജ്യത്ത് വായുമലിനീകരണത്തിന്റെ അളവ് കാര്യമായി കൂടിയിട്ടുണ്ടെങ്കിലും ഇതിന്റെ വ്യക്തമായ കണക്ക് ലഭ്യമല്ല. രാജ്യത്തിലെ 14 നഗരങ്ങളിലെ ജനങ്ങളുടെ ആയുസുകളിൽ നിന്നും വായുമലിനീകരണം കാരണം 10 വർഷങ്ങൾ കുറയാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. ഇതിൽ പ്രധാനമായും ബാധിക്കപ്പെട്ടിരിക്കുന്ന ഒരു നഗരം ഡൽഹിയാണ്. ഉത്തർ പ്രദേശിൽ മാത്രം ഇത്തരത്തിൽ 10 നഗരങ്ങൾ ഉണ്ട്. ഹരിയാനയിലെ ഫരീദാബാദാണ് വായുമലിനീകരണം രൂക്ഷമായിട്ടുളള മറ്റൊരു നഗരം.
https://www.facebook.com/Malayalivartha