ബാബറി മസ്ജിദിൽ അവകാശവാദം ഉന്നയിച്ച് ഷിയാ വഖഫ് ബോർഡ് നൽകിയ ഹജി സുപ്രീം കോടതി തള്ളിയ അവസരത്തിൽ അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതി വിധി എന്തു തന്നെയായാലും സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് ആവശ്യപ്പെട്ടു .കേരളവും അതീവ ജാഗ്രതയിലാണ്.ഉത്തരപ്രദേശിൽ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ വിന്യസിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലും സംഘർഷ സാധ്യതയുള്ള ചിലയിടങ്ങളിൽ ജാഗ്രതാ നിർദ്ദേശമുണ്ട്
ബാബറി മസ്ജിദിൽ അവകാശവാദം ഉന്നയിച്ച് ഷിയാ വഖഫ് ബോർഡ് നൽകിയ ഹജി സുപ്രീം കോടതി തള്ളിയ അവസരത്തിൽ അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതി വിധി എന്തു തന്നെയായാലും സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് ആവശ്യപ്പെട്ടു
വിധി എന്ത് തന്നെ ആയാലും അത് ആരുടെയും പരാജയമല്ലെന്നും രാജ്യത്തിന്‍റെ ഐക്യമാണ് പ്രധാനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു .അതേസമയം, അയോധ്യ അന്തിമവിധിയുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട് . സുപ്രീം കോടതിയിൽ പ്രവേശനം നിയന്ത്രിക്കും. വിധി പ്രസ്താവം നടത്തുന്ന ജസ്റ്റിസുമാർക്കും സുരക്ഷ ഉറപ്പാക്കി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് ഏകകണ്ഠമായാണ് ഷിയാ വഖഫ് ബോർഡ് ഹർജി തള്ളിയത്. ബാബർ സുന്നി വിഭാഗത്തിൽപ്പെട്ടയാളാണെങ്കിലും പള്ളി നിർമ്മിച്ച സൈന്യാധിപൻ ഷിയാ വിഭാഗത്തിൽപ്പെട്ടയാളാണെന്നും അതിനാൽ ഷിയാ വഖഫിന് പള്ളിയിൽ അവകാശവാദമുണ്ടെന്നുമായിരുന്നു ഹർജി
സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും സുദീർഘമായ രണ്ടാമത്തെ വാദമാണ് അയോധ്യ തർക്ക ഭൂമി കേസിൽ നടന്നത്. 40 ദിവസത്തെ മാരത്തൺ വാദത്തിനു ശേഷമാണ് കേസിൽ പരമോന്നത കോടതി വിധി പറയുന്നത് എന്ന പ്രത്യേകതയുമുണ്ട് .
രാം ലല്ല, നിർമോഹി അഖാഡ , സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികൾക്ക് 2.77 ഏക്കർ തുല്യമായി വീതിച്ചു നൽകണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതിവിധി. 2010 ലെ ഈ വിധി ചോദ്യം ചെയ്ത് 14 ഹർജികൾ സുപ്രീം കോടതിയിലെത്തി. ഈ ഹർജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭക്ഷണഘടനാ ബെഞ്ച് മാരത്തൺ വാദം കേട്ടത്. സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട രണ്ടാമത്തെ വാദമായിരുന്നു ഇത്. 40 ദിവസവും കോടതി ഇടവേളകളില്ലാതെ വാദം കേട്ടു.
സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം വാദം നടന്നത് കേശവാനന്ദ ഭാരതി കേസിലായിരുന്നു. 68 ദിവസമാണ് വാദം കേട്ടത്. ആധാർ കേസിൽ 38 ദിവസവും കോടതി വാദം കേട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യകാലത്ത് ആരംഭിച്ച തര്‍ക്കത്തിലാണ് സുപ്രീം കോടതി അന്തിമ തീര്‍പ്പ് കൽപിക്കാൻ പോകുന്നത്.
വിധിയുടെ പശ്ചാത്തലത്തിൽ ഉത്തർ പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. വിധിക്കു മുന്നോടിയായി രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഏർപ്പാടാക്കിയിട്ടുള്ളത് . അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യുപിയിൽ എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നു. മഹാരാഷ്ട്രയിൽ പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ ഒരാൾ അറസ്റ്റിലായി.
കേരളവും അതീവ ജാഗ്രതയിലാണ്.ഉത്തരപ്രദേശിൽ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ വിന്യസിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലും സംഘർഷ സാധ്യതയുള്ള ചിലയിടങ്ങളിൽ ജാഗ്രതാ നിർദ്ദേശമുണ്ട്. കാസർഗോഡ് അഞ്ച് പോലീസ് സ്റ്റേഷൻ പരിധികളിൽ മൂന്നുദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ചേശ്വരം, കുമ്പള, കാസർകോട്, ചന്ദേര, ഹൊസ്ദുർഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ, സിആർപിസി 144 പ്രകാരം കഴിഞ്ഞ രാത്രിമുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ജനങ്ങൾ പൂർണ്ണമായും സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു. വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്ന് എല്ലാവരും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ബാബരി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള ആ പ്രതികരണം. വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha