ബാബറി മസ്ജിദ് വെറുമൊരു ഭൂമിയുടെ മേലെയല്ല നിര്‍മ്മിച്ചിരിക്കുന്നത്; പള്ളിയുടെ താഴെ ഭൂമിക്കടിയില്‍ മറ്റു ചില നിര്‍മ്മിതികളുണ്ട്: ബാബറി മസ്ജിദിന് താഴെ ഉള്ളത് ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട നിര്‍മ്മിതിയല്ല; അയോധ്യയില്‍ രാമന്‍ ജനിച്ചു എന്ന ഹിന്ദു ഐതിഹ്യത്തില്‍ ഭിന്നതയില്ല.. എന്നാല്‍ അയോധ്യയിലെ ഭൂമിയിലെ തര്‍ക്കം നിയമപരമായി മാത്രമേ പരിഹരിക്കാനാവൂ- കോടതിക്ക് തുല്യത ഉറപ്പാക്കണം: ചീഫ് ജസ്റ്റിസ്
അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവം ആരംഭിച്ചപ്പോൾ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയണമെന്ന ഷിയാ വഖഫ് ബോര്‍ഡിന്‍റെ ആവശ്യം കോടതി തള്ളി. തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നും സുന്നി വഖഫ് ബോര്‍ഡിനല്ലെന്നും ഷിയാ വഖഫ് ബോര്‍ഡ് വാദിച്ചിരുന്നു. ഈ വാദങ്ങളെല്ലാം സുപ്രീം കോടതി തള്ളി.
കേസില്‍ ഒരൊറ്റ വിധിയാണ് എന്നാണ് ചീഫ് ജസ്റ്റിസ് നല്‍കുന്ന സൂചന. അഞ്ച് ജഡ്ജിമാരും ഒരേ അഭിപ്രായമാണ് കേസില്‍ സ്വീകരിച്ചിരിക്കുന്നു. ഇതോടെ കേസില്‍ ഏകകണ്ഠമായ വിധി വരുമെന്ന് ഉറപ്പായി. സാധാരണ ജഡ്ജിമാരുടെ ഇടയില്‍ അഭിപ്രായ ഭിന്നത വന്നാല്‍ സ്വന്തം നിലയില്‍ എല്ലാവരും വിധി രേഖപ്പെടുത്തുകയും ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം വിധിയായി സ്വീകരിക്കുകയും ചെയ്യുകയാണ് പതിവ്. എന്നാല്‍ അയോധ്യ കേസിലെ വിധിയില്‍ ബെഞ്ചിലുള്ള അഞ്ച് ജഡ്ജിമാര്‍ക്കും ഒരേ അഭിപ്രായം.
കോടതിയുടെ പരാമര്‍ശങ്ങള്‍... ഇങ്ങനെ
ആരാധിക്കാനുള്ള എല്ലാവരുടേയും അവകാശം ഉറപ്പ് വരുത്തണം
എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാനും ആരാധിക്കാനും അവകാശമുണ്ട്
അടുത്ത മുപ്പത് മിനിറ്റില്‍ നിങ്ങള്‍ക്ക് വിധിയുടെ പൂര്‍ണചിത്രം കിട്ടുമെന്ന് ചീഫ് ജസ്റ്റിസ്
ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിലാണ് വിധി
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (പുരാവസ്തു ഗവേഷണകേന്ദ്രം) യുടെ കണ്ടെത്തലുകള്‍ തള്ളിക്കളയാനാവില്ല
ബാബറി മസ്ജിദ് വെറുമൊരു ഭൂമിയുടെ മേലെയല്ല നിര്‍മ്മിച്ചിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ്
പള്ളിയുടെ താഴെ ഭൂമിക്കടിയില്‍ മറ്റു ചില നിര്‍മ്മിതികളുണ്ട്
ബാബറി മസ്ജിദിന് താഴെ ഉള്ളത് ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട നിര്‍മ്മിതിയല്ല
അയോധ്യയില്‍ രാമന്‍ ജനിച്ചു എന്ന ഹിന്ദു ഐതിഹ്യത്തില്‍ ഭിന്നതയില്ല.. എന്നാല്‍ അയോധ്യയിലെ ഭൂമിയിലെ തര്‍ക്കം നിയമപരമായി മാത്രമേ പരിഹരിക്കാനാവൂ
കോടതിക്ക് തുല്യത ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ്
നിര്‍മോഹി അഖാഡയുടെ വാദങ്ങള്‍ ഷബിയത്ത് നിയമ പ്രകാരം നിലനില്‍ക്കില്ലെന്ന് കോടതി
അയോധ്യ രാമജന്മഭൂമിയെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നത് പോലെ അവിടം ആരാധനാലയമെന്ന് മുസ്ലീങ്ങളും വിശ്വസിക്കുന്നു
https://www.facebook.com/Malayalivartha