വീണ്ടും കാടത്തം; ഊമയും ബധിരയുമായ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി; വീട്ടിൽ നിന്നും വിളിച്ചിറക്കി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടെത്തിച്ചായിരുന്നു ക്രൂരത
ഊമയും ബധിരയുമായ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി. പൊലീസ് റിപ്പോർട്ടിലാണ് ഈ വിവരം ഉള്ളത്. ഉത്തർപ്രദേശിലെ കാൺപൂരിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് ഈ സംഭവം നടന്നത്. സഞ്ജയ് ഗൗതം എന്നയാളാണ് പ്രതി എന്ന് തിരിച്ചറിഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയെ വിളിച്ചിറക്കി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സമയം വീട്ടുകാർ ഭക്ഷണം കഴിക്കുകയായിരുന്നു. ഇത് കഴിഞ്ഞിട്ട് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് ഉദ്യോഗസ്ഥനായ വിനോദ് കുമാർ സിംഗ് പറഞ്ഞു.
ഭക്ഷണം കഴിച്ചതിന് ശേഷമായിരുന്നു പെൺകുട്ടിയെ കാണാതായ വിവരം മാതാപിതാക്കൾ അറിഞ്ഞത്. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു ബലാത്സംഗം ചെയ്യപ്പെട്ട നിലയിൽ കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha